Pages
- Home
- വിജ്ഞാനം
- അഖീദ
- നമസ്കാരം.
- സകാത്ത്
- സകാത്തുൽ ഫിത്വർ.
- സാമ്പത്തികം
- പെരുന്നാള്‍ - ഉളുഹിയ്യത്ത്
- ദുല്‍ഹിജ്ജ
- ദഅ'വ
- പലിശ
- മാസപ്പിറവി
- ത്വഹാറ
- സ്വഹാബ
- മറ്റു വിഷയങ്ങൾ
- ജനാസ - മയ്യിത്ത് പരിപാലനം
- മെഡിക്കല്‍
- നോമ്പ്
- അനന്തരാവകാശം
- പ്രതികരണം - റുദൂദ്
- ഇന്‍ഷൂറന്‍സ്
- ടെററിസം
- ജനാധിപത്യം - വോട്ട്
- വൈവാഹികം
- ബിദ്അത്ത്
- ഫിഖ്ഹ് പഠനം- വീഡിയോ
- ഹജ്ജ് - ഉംറ
- കൊറോണ
Saturday, July 30, 2022
ചോദ്യം: കോളേജിൽ സീറ്റ് ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
Saturday, July 16, 2022
ഉള്ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.
ചോദ്യം : ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.

Wednesday, July 13, 2022
ഹാജിമാർ ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?
സ്ഥിരമായി വുളു മുറിയുന്ന നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.
Thursday, July 7, 2022
അറിയാതെ മുടിയോ നഖമോ എടുത്ത് പോയാൽ എന്റെ ഉള്ഹിയ്യത്തിനെ ബാധിക്കുമോ?
Tuesday, July 5, 2022
എന്താണ് തക്ബീറുൽ മുത്'ലഖ്, എന്താണ് തക്ബീറുൽ മുഖയ്യദ് ?.
Saturday, July 2, 2022
ഹജ്ജിന്റെ അറവു മാത്രമുള്ളവർക്ക് മുടിയും നഖവും നീക്കാതിരിക്കൽ ബാധകമോ?.
Thursday, June 30, 2022
മറ്റൊരു നാട്ടിൽ ആണ് ബലി അറുക്കുന്നത് എങ്കിൽ, താൻ നിൽക്കുന്ന സ്ഥലത്തെ മാസപ്പിറവി ആണോ അവിടത്തെ മാസപ്പിറവി ആണോ അടിസ്ഥാനമാക്കേണ്ടത് ?
Monday, June 6, 2022
BJP വക്താക്കളുടെ പ്രവാചക നിന്ദ - വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ചെറുത്ത് തോല്പ്പിക്കണം
Friday, May 13, 2022
ഖലീഫ ബ്ൻ സായിദ് (റ) ക്ക് വേണ്ടിയുള്ള ഗാഇബിന്റെ ജനാസ നമസ്കാരം
Friday, May 6, 2022
Sunday, May 1, 2022
ഒരു നാട്ടിൽ നിന്നും, നേരം വൈകി മാസം കണ്ട വേറെ നാട്ടിലേക്ക് പോയാൽ നോമ്പ് 31 നോൽക്കണോ ?
Saturday, April 9, 2022
Tuesday, April 5, 2022
Sunday, April 3, 2022
Tuesday, March 29, 2022
കുട്ടികളോട് എത്ര വയസ് മുതൽ നോമ്പ് എടുക്കാൻ കൽപ്പിക്കണം ?.
ചോദ്യം : കുട്ടികളോട് എത്ര വയസ് മുതൽ നോമ്പ് എടുക്കാൻ കൽപ്പിക്കണം ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
കുട്ടികളോട് നോമ്പെടുക്കാൻ കല്പിക്കേണ്ട പ്രത്യേക പ്രായ പരിധി പഠിപ്പിക്കപ്പെട്ടിട്ടില്ല. അവർക്ക് നോമ്പ് നിർബന്ധവുമല്ല. എന്നാൽ നമസ്‌കാരത്തെ പോലെ ഏഴ് വയസ് ആയാൽ അവരെ പരിശീലിപ്പിച്ച് തുടങ്ങാം എന്നും, അവർക്ക് ശാരീരികമായി നോമ്പ് നോൽക്കാൻ സാധിക്കുന്ന അവസ്ഥ എത്തിയാൽ അവരെക്കൊണ്ടു നോമ്പ് എടുക്കാൻ പരിശീലിപ്പിക്കാം എന്നുമൊക്കെ ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട്. പ്രായപൂർത്തി എത്തുന്നതോടെയാണ് ഒരാളുടെ മേൽ നോമ്പ് നിർബന്ധമായിത്തീരുന്നത്. കുട്ടികളുടെ പ്രായവും അവസ്ഥയുമൊക്കെ മനസ്സിലാക്കി കഴിയുന്ന രൂപത്തിൽ അവരെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിച്ച് തുടങ്ങുകയും ചെയ്യുക എന്നതാണ് ഈ വിഷയത്തിലെ ശരിയായ നിലപാട്. والله تعالى أعلم .
സ്വഹാബാക്കൾ കുട്ടികളെ നോമ്പെടുക്കാൻ പരിശീലിപ്പിക്കുകയും, വിശപ്പറിയാതിരിക്കാൻ കളിപ്പാട്ടങ്ങൾ നൽകി അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം.
റബീഅ് ബിൻത് മുഅവ്വിദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:
أَرْسَلَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ غَدَاةَ عَاشُورَاءَ إلى قُرَى الأنْصَارِ، الَّتي حَوْلَ المَدِينَةِ: مَن كانَ أَصْبَحَ صَائِمًا، فَلْيُتِمَّ صَوْمَهُ، وَمَن كانَ أَصْبَحَ مُفْطِرًا، فَلْيُتِمَّ بَقِيَّةَ يَومِهِ. فَكُنَّا، بَعْدَ ذلكَ نَصُومُهُ، وَنُصَوِّمُ صِبْيَانَنَا الصِّغَارَ منهمْ إنْ شَاءَ اللَّهُ، وَنَذْهَبُ إلى المَسْجِدِ، فَنَجْعَلُ لهمُ اللُّعْبَةَ مِنَ العِهْنِ، فَإِذَا بَكَى أَحَدُهُمْ علَى الطَّعَامِ أَعْطَيْنَاهَا إيَّاهُ عِنْدَ الإفْطَارِ
__________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
Monday, March 28, 2022
ഗൾഫിലെ ലോട്ടറികൾ ഹലാൽ ആണോ ?
ചോദ്യം: ഗൾഫിലെ ലോട്ടറികൾ ഹലാൽ ആണോ ?
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
പണം നൽകിക്കൊണ്ട് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു ഭാഗ്യക്കുറിയിൽ പങ്കെടുക്കുക എന്നത് നിഷിദ്ധമായ ചൂതാട്ടത്തിൽ പെട്ടതാണ്. അത് ഗൾഫിൽ ആണെങ്കിൽ ഹലാലും നാട്ടിൽ ആണെങ്കിൽ ഹറാമും എന്നല്ല, അത് ലോകത്ത് എവിടെ ആയിരുന്നാലും ഹറാം തന്നെയാണ്.
ഒരുപക്ഷെ സഹോദരൻ ഈ ചോദ്യം ചോദിക്കാൻ കാരണം. ഗൾഫിൽ ഒക്കെ ഹലാലായ ലോട്ടറി ഉണ്ട് എന്ന് ചില ആളുകൾ പ്രചാരണം നടത്തിയിരുന്നു. അതുപോലെ അബൂദാബി ബിഗ് ടിക്കറ്റ് പോലെയുള്ളവ ഹലാലായ ലോട്ടറിയാണ് എന്നൊക്കെ ചില ആളുകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരം ലോട്ടറികൾ എല്ലാം തന്നെ നിഷിദ്ധമാണ് എന്നത് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കാരുണ്യ ലോട്ടറി, അല്ലെങ്കിൽ ചാരിറ്റി ലോട്ടറി എന്നൊക്കെയുള്ള പേരിൽ ഇവ നടത്തിയാലും അത് നിഷിദ്ധം തന്നെ എന്ന് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ഫത്‌വ ഈ ലിങ്കിൽ വായിക്കാം: https://www.awqaf.gov.ae/ar/Pages/FatwaDetail.aspx?did=130053
അതുകൊണ്ട് ഇത്തരം പ്രചാരങ്ങളിൽ വഞ്ചിതരാകാതിരിക്കുക. പണം നൽകുകയും അതിന് പകരമായി തനിക്ക് വലിയ സമ്മാനങ്ങൾ ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന ചൂതാട്ടങ്ങൾ ഇസ്‌ലാം കഠിനമായി വിലക്കുന്നു. ഒരുപാട് പേർക്ക് പണം നഷ്ടപ്പെടുമ്പോൾ ചിലർക്ക് ആ പണം ലഭിക്കുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറയുന്നു:
{يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ* إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ أَنْتُمْ مُنْتَهُونَ} [المائدة: 90 - 91].
"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന് ) വിരമിക്കുവാനൊരുക്കമുണ്ടോ ?" - [മാഇദ: 90-91].
അതുകൊണ്ട് ഹലാലായ ഒരു ചൂതാട്ടമില്ല. ചൂതാട്ടങ്ങൾ എല്ലാം നിഷിദ്ധം തന്നെ. അതിനാൽത്തന്നെ ഹറാമായ ഈ പൈശാചികവൃത്തിയിൽ നിന്നും മുഴുവൻ വിശ്വാസികളും വിട്ടുനിൽക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
__________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
കടകളിൽ നിന്നും ലഭിക്കുന്ന കൂപ്പണുകൾ അനുവദനീയമാണോ ?.
ചോദ്യം: തുണി കടകളിൽ നിന്നും ഡ്രസ്സ് വാങ്ങുമ്പോൾ കൂപ്പൺ കിട്ടാറുണ്ടല്ലോ. അടുത്ത തവണ വാങ്ങുമ്പോൾ 500 രൂപ ഒക്കെ കുറവ് ലഭിക്കുന്ന രൂപത്തിൽ, ഇത് അനുവദനീയമാണോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
കടകളിൽ നിന്നും ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പണുകൾ നിങ്ങൾക്ക് അനുവദനീയമാകണമെങ്കിൽ രണ്ട് നിബന്ധനകൾ ബാധകമാണ്. ആ കൂപ്പണ് വേണ്ടി നിങ്ങളിൽ നിന്നും കടക്കാർ തുക ഈടാക്കാൻ പാടില്ല. അതുപോലെ നിങ്ങൾക്ക് കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാനോ കൂപ്പൺ ലഭിക്കാനോ വേണ്ടി മാത്രമായി നിങ്ങൾ സാധനം വാങ്ങുന്നതാകാനും പാടില്ല. നിങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നു. ആ സമയത്ത് നിങ്ങൾക്ക് കൂപ്പൺ ലഭിച്ചു, അതിന് കടക്കാർ പ്രത്യേകം പണം ഈടാക്കിയിട്ടുമില്ല എങ്കിൽ നിങ്ങൾക്ക് ആ കൂപ്പൺ വഴി ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കാം. നറുക്കെടുപ്പ് കൂപ്പൺ ലഭിക്കാൻ വേണ്ടി നമ്മിൽ നിന്നും അവർ പണം ഈടാക്കുകയോ, കൂപ്പൺ ലഭിക്കാനായി ആവശ്യമില്ലാതിരുന്നിട്ടും നാം സാധനം വാങ്ങുകയോ ചെയ്‌താൽ അവിടെ അത് ചൂതാട്ടത്തിൽ പെടുന്ന കാര്യമായിത്തീരും.
ഇനി കാശ് ബാക്ക് കൂപ്പണുകൾ. അഥവാ കടയിൽ നിന്നും ഇത്ര രൂപക്ക് സാധനം വാങ്ങിയാൽ ഇത്ര രൂപ കിഴിവ് ലഭിക്കും എന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നുവെങ്കിൽ അത് അനുവദനീയമാണ്. പക്ഷെ അതിലൂടെ ലഭിക്കുന്ന ഡിസ്‌കൗണ്ട് എന്നത് യാഥാർഥ്യമായിരിക്കണം. കേവലം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയും അവരെക്കൊണ്ട് കൂടുതൽ സാധനങ്ങൾ വാങ്ങിപ്പിക്കാൻ വേണ്ടിയും നടത്തുന്ന തട്ടിപ്പാകരുത്. അത് നിഷിദ്ധമാണ്.
ഇനി പേയ്മെന്റ് കാശ് ബാക്ക് ഓഫറുകൾ ആണെങ്കിൽ, അത് നൽകുന്നത് കച്ചവടക്കാരനോ കമ്പനിയോ സേവന ദാതാക്കളോ ആണെങ്കിൽ അത് ഡിസ്‌കൗണ്ട് കൂപ്പൺ പോലെത്തന്നെ അനുവദനീയമാണ്. എന്നാൽ അത് നൽകുന്നത് നാം പേയ്മെൻ്റിന് വേണ്ടി ഉപയോഗിക്കുന്ന ബാങ്കോ, ഇ- വാലറ്റുകളോ ആണെങ്കിൽ അവ പലിശ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ കാശ് ബാക്ക് ഓഫറുകൾ നമുക്ക് അനുവദനീയമല്ല. അപ്രകാരം വല്ല തുകയും ഒരാൾക്ക് ലഭിച്ചാൽ തന്നെ അത് പാവപ്പെട്ടവർക്ക് നൽകുകയാണ് വേണ്ടത്. കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം വായിക്കാം:
ഈ വാലറ്റ് കാശ് ബാക്ക് ഓഫേഴ്‌സ് അനുവദനീയമോ ? ലിങ്ക്: https://www.fiqhussunna.com/2019/06/blog-post_12.html
അല്ലാഹു അനുഗ്രഹിക്കട്ടെ..
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
Sunday, March 27, 2022
ഒരാൾ മോശമായ വാക്കുകൾ പറയുകയോ ചീത്ത വിളിക്കുകയോ ചെയ്‌താൽ നോമ്പ് മുറിയുമോ ?.
ചോദ്യം: ഒരാൾ മോശമായ വാക്കുകൾ പറയുകയോ ചീത്ത വിളിക്കുകയോ ചെയ്‌താൽ നോമ്പ് മുറിയുമോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وبعد؛
ഒരാളുടെ നോമ്പ് എന്നാൽ കേവലം ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കലല്ല. തൻ്റെ ഹൃദയത്തെയും, നാവിനെയും, പ്രവർത്തനങ്ങളെയും എല്ലാം തന്നെ ഒരു വിശ്വാസി തിന്മകളിൽ നിന്നും മ്ലേച്ഛമായ കാര്യങ്ങളിൽ നിന്നും നിയന്ത്രിക്കേണ്ടതുണ്ട്. അതിനാണ് യഥാർത്ഥത്തിൽ നോമ്പ് എന്ന് പറയുന്നത്. ഒരാൾ നോമ്പുകാരനായിരിക്കെ ചീത്തവാക്കുകൾ പറഞ്ഞാൽ അയാളുടെ നോമ്പ് മുറിയില്ല എങ്കിലും അയാളുടെ നോമ്പിൻ്റെ പ്രതിഫലം പാടേ നഷ്ടപ്പെടാൻ ഒരുപക്ഷെ അത് മതിയാകും. അതുകൊണ്ട് നോമ്പുകാർ നാവിനെ അങ്ങേയറ്റം സൂക്ഷിക്കണം. ഇല്ലെങ്കിൽ അയാൾക്ക് ആ നോമ്പിൽ നിന്നും ആകെ ബാക്കിയാകുന്നത് പട്ടിണി മാത്രമായിരിക്കും. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് ഇപ്രകാരം കാണാം:
من لم يدَعْ قولَ الزُّورِ والعملَ بِهِ ، فليسَ للَّهِ حاجةٌ بأن يدَعَ طعامَهُ وشرابَهُ
Sunday, March 13, 2022
ശഅബാൻ മാസത്തിൻ്റെ ശ്രേഷ്ഠത
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു.
www.fiqhussunna.com
ഒന്നാമതായി: ശഅബാന്‍ മാസം കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം:
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു:
"قيل في صوم شعبان أن صيامه كالتمرين على صيام رمضان لئلا يدخل في صوم رمضان على مشقة وكلفة، بل يكون قد تمرن على الصيام واعتاده ووجد بصيام شعبان قبله حلاوة الصيام ولذته فيدخل في صيام رمضان بقوة ونشاط، ولما كان شعبان كالمقدمة لرمضان شرع فيه ما يشرع في رمضان من الصيام وقراءة القرآن ليحصل التأهب لتلقي رمضان وترتاض النفوس بذلك على طاعة الرحمن".
ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].
അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്:
എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഥവാ റമളാന്‍ കഴിഞ്ഞാല്‍ മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍ ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു:
.
അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:
മൂന്നാമതായി: ശഅബാന്‍ പതിനഞ്ചിനു പ്രത്യേകത നല്‍കുന്ന ഹദീസുകള്‍ ഉണ്ടോ ?. എന്നതാണ് ഇനി നാം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു ചോദ്യം.
ശഅബാന്‍ പതിനഞ്ചിന് മാത്രമായി പ്രത്യേകമായി ഇബാദത്തുകളോ നോമ്പോ നമസ്കാരമോ നിര്‍വഹിക്കുന്നതായുള്ള യാതൊരു ഹദീസും നബി (സ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. അതുപോലെ സ്വഹാബാക്കളില്‍ നിന്നും അപ്രകാരം വന്നിട്ടില്ല. അതുകൊണ്ടുതന്നെ മറ്റു ദിനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശഅബാന്‍ പതിനഞ്ചിന് മാത്രം എന്തെങ്കിലും ഇബാദത്തുകളില്‍ ഏര്‍പ്പെടുന്നത് റസൂല്‍ (സ) യില്‍ നിന്നോ, സ്വഹാബത്തില്‍ നിന്നോ സ്ഥിരപ്പെടാത്ത കാര്യമാണ്.
ഇനി ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് അല്ലാതെ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ തന്നെ എല്ലാം ദുര്‍ബലമോ, കെട്ടിച്ചമക്കപ്പെട്ടവയോ ആണ് എന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇമാം ഇബ്നുല്‍ ജൗസി (റ) തന്‍റെ (الموضوعات 'കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍') എന്ന ഗ്രന്ഥത്തിലും (Vol: 2 Page 440- 445), ഇമാം അബൂശാമ അശ്ശാഫിഇ (റ) തന്‍റെ (الباعث في إنكار البدع والحوادث 'ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ' എന്ന ഗ്രന്ഥത്തിലും ), ഇമാം ഇബ്നുല്‍ ഖയ്യിം തന്‍റെ (المنار المنيف) എന്ന ഗ്രന്ഥത്തിലും ഒക്കെ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്.
ഇമാം ഇബ്നു റജബ് അല്‍ഹംബലി (റ) പറയുന്നു:
" وفي فضل ليلة نصف شعبان أحاديث متعددة ، وقد اختُلف فيها ، فضعّفها الأكثرون ، وصحّح ابن حبان بعضها "
"ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വിവിധ ഹദീസുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സ്വീകാര്യതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും അവ ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇബ്നു ഹിബ്ബാന്‍ (റ) അവയില്‍ ചിലത് സ്വഹീഹാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്" - [ لطائف المعارف : 261 ].
ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായ ആചാരങ്ങളോ ആരാധനകളോ ഇല്ല എന്നതില്‍ പണ്ഡിതന്മാര്‍ അനേകം കൃതികള്‍ തന്നെ രചിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം പാപമോചനം ലഭിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് എന്ന് പരാമര്‍ശിക്കുന്ന ഹദീസുകളില്‍ ചില റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമാണോ എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും എല്ലാം ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇനി ആ ഹദീസ് സ്വീകാര്യമാണ് എന്ന് വന്നാല്‍ത്തന്നെ അന്ന് പ്രത്യേകമായി എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അതൊട്ട് പര്യാപ്തവുമല്ല.
ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:
ഈ ഹദീസ് ദുര്‍ബലമാണ്. കാരണം ഈ ഹദീസിന്‍റെ സനദില്‍ 'മക്ഹൂല്‍ അശാമി' എന്ന് പറയുന്ന വ്യക്തിയുണ്ട്. അദ്ദേഹം ഹദീസ് നിദാനശാസ്ത്രപ്രകാരം മുദല്ലിസ് ആണ്. നേരിട്ട് കേട്ടു എന്ന് പരാമര്‍ശിക്കാത്ത (عن) പ്രയോഗിച്ചു വന്ന അദ്ദേഹത്തിന്‍റെ ഹദീസുകള്‍ സ്വീകാര്യമല്ല. ഇത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ (السير) എന്ന ഗ്രന്ഥത്തില്‍ (Vol:5 Page: 156) വ്യക്തമാക്കിയിട്ടും ഉണ്ട്.
എന്നാല്‍ ദുര്‍ബലമെങ്കിലും റിപ്പോര്‍ട്ടുകളുടെ ആധിക്യം കാരണത്താലാണ് ശൈഖ് അല്‍ബാനി (റ), അതുപോലെ തുഹ്ഫതുല്‍ അഹ്വവദിയില്‍ മുബാറക്ഫൂരി തുടങ്ങിയ ചില പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവയൊന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല. പരസ്പരം ബാലപ്പെടുത്താവുന്നതിനേക്കാള്‍ ദുര്‍ബലമാണ് അവയുടെ സനദുകള്‍ എന്ന് മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരെല്ലാം ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് യാതൊരു റിപ്പോര്‍ട്ടും സ്വീകാര്യമായി വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഹദീസുകളുടെ സനദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരിശോധിക്കാവുന്നതാണ്.
ഏതായാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഈ ഹദീസ് സ്ഥിരപ്പെട്ടാലും ഇല്ലെങ്കിലും ശഅബാനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ക്ക് അതൊരിക്കലും സാധൂകരണമാകുന്നില്ല. അതാണ് തുടര്‍ന്ന് നാം വിശദീകരിക്കുന്നത്.
അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:
ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].
ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ് റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ് കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25].
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
www.fiqhussunna.com