Sunday, December 29, 2013

ഇസ്‌ലാമികേതര ഭരണം... ജനാധിപത്യം .. തക്ഫീറും, ഹുക്മും .. ശറഇയ്യായ നിലപാട് എന്ത് ?.



بسم الله الرحمن الرحيم

الحمد لله رب العالمين ، والصلاة والسلام على أشرف الأنبياء و المرسلين وعلى آله وصحبه أجمعين ، وبعد؛

വളരെ വിശാലമായി ഓരോ വശങ്ങളും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തെ വളരെ സംക്ഷിപ്തമായി ചര്‍ച്ച ചെയ്യുകയാണ്. പോരായ്മകള്‍ അല്ലാഹു പൊറുത്ത് തരുമാറാകട്ടെ.

www.fiqhussunna.com

ഇസ്‌ലാമികേതര നിയമവ്യവസ്ഥിതി ഒരാളെ എപ്പോള്‍ കാഫിറാക്കുന്നു എന്നതാണ് ചര്‍ച്ചാ വിഷയം. ഒരു മുസ്‌ലിമായ വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ അല്ലാഹുവിന്‍റെ നിയമം കൊണ്ടല്ലാതെ ഭരിക്കുകയോ, വിധിക്കുകയോ ചെയ്യുന്നതിനെ മൂന്നായി തരം തിരിക്കാം ...

ഒന്ന് : അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നല്ലതോ, അല്ലാഹുവിന്‍റെ നിയമത്തിന് തുല്യമോ ആണ് മനുഷ്യനിര്‍മിത നിയമങ്ങള്‍, എന്ന് ആരെങ്കിലും വിശ്വസിക്കുകയോ, പറയുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുക. ആ അര്‍ത്ഥത്തില്‍ അത്തരം നിയമങ്ങള്‍ കൊണ്ട് വിധിക്കുക. ഇത് കുഫ്ര്‍ ആണ്. കാരണം അല്ലാഹുവിന്‍റെ നിയമമാണ് നടപ്പാക്കപ്പെടേണ്ടത്. അല്ലാഹുവിന്‍റെ നിയമത്തിന് വിപരീതമായ മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ അല്ലാഹുവിന്‍റെ നിയമത്തിനോട് തുലനം ചെയ്യുന്നതും അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍  സ്ഥാനം നല്‍കുന്നതും പ്രാധാന്യം നല്‍കുന്നതും കുഫ്ര്‍ ആണ് എന്നതില്‍ സംശയമില്ല. അതുപോലെത്തന്നെ അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യത്തെ അനുവദനീയമായിക്കാണുക എന്നതും കുഫ്ര്‍ ആണ്.

  അപ്രകാരം വല്ലതും കുഫ്ര്‍ ആകുന്ന ഒരു കാര്യം പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ മാത്രം ഒരാളെ നിരുപാധികം 'തക്ഫീര്‍ മുഅയ്യന്‍' അഥവാ വ്യക്തിപരമായി മതഭ്രഷ്ടനെന്ന്‍ മുദ്രകുത്താന്‍ പാടില്ല. ഹുജ്ജത്ത് സ്ഥാപിക്കുക പോലുള്ള തക്ഫീറിന്‍റെ ശര്‍ത്തുകള്‍ പാലിക്കപ്പെടുകയും അതിന്‍റെ തടസ്സങ്ങള്‍ നീങ്ങുകയും വേണം. توافر الشروط وانتفاء الموانع , 'നിബന്ധനകള്‍ സംജാതമാകുക, തടസ്സങ്ങള്‍ നീങ്ങപ്പെടുക' എന്നുള്ളത് ഒരു വ്യക്തിയെ പ്രത്യേകം തക്ഫീര്‍ ചെയ്യുന്ന ഓരോ വിഷയത്തിനും ബാധകമാണ്. അത് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിചിട്ടുമുണ്ട്.

രണ്ട് :  അല്ലാഹുവിന്‍റെ നിയമമാണ് ഏറ്റവും നല്ല നിയമം. അതിന് അപാകതകളില്ല. അല്ലാഹുവിന്‍റെ നിയമത്തിനോട് തുല്യമായി മറ്റൊരു നിയമവും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ആള്‍ ഭൗതിക നേട്ടങ്ങള്‍ക്കായി, വിശ്വാസപരമായി ശിര്‍ക്കോ, കുഫ്റോ അല്ലാത്ത തിന്മകളില്‍, ആ തിന്മയെ നിഷിദ്ധമാണ് എന്നതംഗീക്കുന്നവനായിരിക്കെ തന്നെ ഭാഗവാക്കായാല്‍ അത് പാപമാണ്. പക്ഷെ അത് കുഫ്റില്‍ എത്തുകയില്ല. പാപ ഗൗരവമനുസരിച്ച് അത് വന്‍പാപമോ, ചെറിയ പാപമോ ആയിരിക്കും. ഉദാ: ഒരാള്‍ വ്യഭിചാരത്തെ നിഷിദ്ധമായിത്തന്നെ കാണുന്ന ആളാണ്‌. പക്ഷെ അയാള്‍ വ്യഭിചരിച്ചു. അയാള്‍ അല്ലാഹുവിന്‍റെ നിയമത്തെ മറികടന്നിരിക്കുന്നു. ഇവിടെ അയാള്‍ ഒരു വന്‍പാപം ചെയ്തു എന്നാണ്  വരിക. അതുപോലെ ഒരു ഭരണാധികാരി കുഫ്റോ ശിര്‍ക്കോ കടന്നുവരാത്തതായ  രൂപത്തില്‍ ഒരു വ്യതിയാനം അയാള്‍ക്ക് സംഭവിച്ചാല്‍ അഹ്ലുസ്സുന്നയുടെ വിശ്വാസപ്രകാരം അയാള്‍ കുഫ്റിലേക്ക് പോയി എന്ന് പറയാന്‍ പാടില്ല. എന്നാല്‍ വന്‍പാപങ്ങള്‍ ചെയ്യുന്നവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകുന്ന കുഫ്റില്‍ എത്തുന്നു എന്ന വാദം ഖവാരിജുകളുടെ വാദമാണ്. അതുകൊണ്ട് തന്നെ വളരെ ലാഘവത്തോടെ ആളുകളെ തക്ഫീര്‍ ചെയ്യുന്നതായി ഇവരെ നമുക്ക് കാണാം. പ്രത്യേകിച്ചും ഭരണാധികാരികളുടെ വിഷയത്തില്‍. ഒരു ഭരണാധികാരി അല്ലാഹുവിന്‍റെ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ അത് നിരുപാധികം കുഫ്ര്‍ അല്ല. മറിച്ച് അതില്‍ കുഫ്ര്‍ ആകുന്നതായ കാര്യങ്ങളും, എന്നാല്‍ കുഫ്റിലേക്ക് എത്താത്ത ഫിസ്ഖ് ആയ കാര്യങ്ങളും ഉണ്ട്. ഇത് ഹദീസുകളില്‍ നിന്നും തന്നെ വ്യക്തമാണ്: 

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- عَلَيْكَ السَّمْعَ وَالطَّاعَةَ فِى عُسْرِكَ وَيُسْرِكَ وَمَنْشَطِكَ وَمَكْرَهِكَ وَأَثَرَةٍ عَلَيْكَ.

അബൂഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " നിന്‍റെ പ്രയാസത്തിലും എളുപ്പത്തിലും, നിനക്ക് ഉത്സാഹം തോന്നുന്ന കാര്യങ്ങളിലും നിനക്ക് വെറുപ്പുളവാക്കുന്ന കാര്യങ്ങളിലും, നിന്‍റെ മേല്‍ സ്വാര്‍ത്ഥത അടിച്ചേല്‍പിക്കുമ്പോഴും  നീ നിന്‍റെ ഭരണാധികാരിയെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക." - [സ്വഹീഹ് മുസ്‌ലിം:  4860].

സ്വാര്‍ത്ഥത എന്നാല്‍ തന്‍റെ കാര്യങ്ങള്‍ മാത്രം പരിഗണിക്കുകയും മറ്റുള്ളവന്‍റെ കാര്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന, എല്ലാം തന്‍റെ നേട്ടത്തിനായി മാത്രം ചിന്തിക്കുന്ന പ്രവണതയാണ്. അത് അനിസ്‌ലാമികമായ കാര്യമാണ് എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. അത്തരം ഒരു ഭരണാധികാരി വന്നാല്‍പ്പോലും നിങ്ങള്‍ അയാള്‍ക്കെതിരെ വാളെടുത്ത് സായുധ സമരം നടത്തരുത് എന്നാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്‌. മാത്രമല്ല അത് അയാളെ തക്ഫീര്‍ ചെയ്യാനുള്ള മാനദണ്ഡമല്ല എന്നും ഹദീസില്‍ നിന്നും വ്യക്തമാണ്.  അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:

عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِلْأَنْصَارِ: إِنَّكُمْ سَتَلْقَوْنَ بَعْدِي أَثَرَةً فَاصْبِرُوا حَتَّى تَلْقَوْنِي وَمَوْعِدُكُمْ الْحَوْضُ

അനസ് ബ്ന്‍ മാലിക്ക് (റ) പറയുന്നു: നബി (സ) അന്‍സാരികളോട് ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ എനിക്ക് ശേഷം സ്വാര്‍ത്ഥന്മാരായ ഭരണകര്‍ത്താക്കളെ കണ്ടുമുട്ടും. എന്നാല്‍ (പാരത്രിക ജീവിതത്തില്‍) ഹൗളിന്‍റെ അരികില്‍ വച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ   നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സമയം ഹൗളിനരികിലാകുന്നു." - സ്വഹീഹുല്‍ ബുഖാരി: 3793, സ്വഹീഹ് മുസ്‌ലിം: 4885].

മറ്റൊരു ഹദീസില്‍ കാണാം:

عن ابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ عَلَيْهِ فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا فَمَاتَ إِلَّا مَاتَ مِيتَةً جَاهِلِيَّةً

ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: "തന്‍റെ ഭരണാധികാരിയില്‍ നിന്നും താന്‍ വെറുക്കുന്ന വല്ലതും കാണാന്‍ ഇടയായാല്‍ അവന്‍ ആ വിഷയത്തില്‍ ക്ഷമിക്കട്ടെ. ആര് (ഭരണാധികാരിയും പൊതുജനങ്ങളും അടങ്ങുന്ന) ആ മുസ്‌ലിം സമൂഹത്തില്‍ നിന്നും ഒരു ചാണ്‍ വേറിട്ട്‌ നില്‍ക്കുന്നുവോ, അവനപ്രകാരം മരണപ്പെടുകയാണ് എങ്കില്‍  അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്." - [സ്വഹീഹുല്‍ ബുഖാരി: 7054, സ്വഹീഹ് മുസ്‌ലിം: 4896]. മറ്റൊരു റിപ്പോര്‍ട്ടില്‍ "അത്തരത്തില്‍ ഭരണാധികാരിക്കെതിരായി വേറിട്ട്‌ മരണമടയുന്നുവെങ്കില്‍ അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്" എന്ന് കാണാം.

ഇല്ല തീര്‍ന്നില്ല. നിങ്ങളുടെ ഭരണ കര്‍ത്താക്കള്‍ നിങ്ങളോട് അനീതി ചെയ്യുന്നവരും സ്വാര്‍ത്ഥന്മാരുമാണ് എങ്കില്‍പ്പോലും, നിങ്ങള്‍ ഭരണ കര്‍ത്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും നിങ്ങളുടെ അവകാശങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുക. അതല്ലാതെ മുസ്‌ലിം ഉമ്മത്തിനിടയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയല്ല വേണ്ടത് എന്നതാണ് നബി (സ) പഠിപ്പിച്ചത്: 

عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّهَا سَتَكُونُ بَعْدِى أَثَرَةٌ وَأُمُورٌ تُنْكِرُونَهَا ». قَالُوا يَا رَسُولَ اللَّهِ كَيْفَ تَأْمُرُ مَنْ أَدْرَكَ مِنَّا ذَلِكَ قَالَ « تُؤَدُّونَ الْحَقَّ الَّذِى عَلَيْكُمْ وَتَسْأَلُونَ اللَّهَ الَّذِى لَكُمْ ».

അബ്ദുല്ലാഹ് ബ്ന്‍ മസ്ഊദ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "എനിക്ക് ശേഷം വരുന്ന ഭരണാധികാരികളില്‍ നിങ്ങള്‍ നിഷിദ്ധമായിക്കാണുന്ന കാര്യങ്ങളും, സ്വാര്‍ത്ഥതയും ഉണ്ടായിരിക്കും. അപ്പോള്‍ സ്വഹാബാത്ത് ചോദിച്ചു: ഞങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍ ജീവിക്കാനിടവരുന്നവരോട് അങ്ങേക്ക് കല്പിക്കാനുള്ളത് എന്താണ് ?. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ മേലുള്ള ബാധ്യതകള്‍ നിറവേറ്റുക. നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുകയും ചെയ്യുക." - [ സ്വഹീഹ് മുസ്‌ലിം: 4881]. 

 ഇവിടെ പരാമര്‍ശിക്കപ്പെട്ട  ഒരു ഭരണാധികാരി ഇസ്‌ലാമിക വ്യവസ്ഥയനുസരിച്ചുള്ള ഭരണത്തില്‍ നിന്നും മാറിയാണ് ഭരണം നടത്തുന്നത് എന്നത് വ്യക്തമാണ്. കാരണം അനിസ്‌ലാമികകരമായ കാര്യങ്ങള്‍ അവരില്‍ നിന്നും പ്രകടമാകും എന്ന് നബി (സ) തന്നെ പറഞ്ഞു. പക്ഷെ അവരെ നിരുപാധികം തക്ഫീര്‍ ചെയ്തില്ല. കാരണം ഇസ്‌ലാമില്‍ എല്ലാ തെറ്റുകളും ഒരാളെ അവിശ്വാസത്തിലേക്ക് എത്തിക്കുകയില്ല. തെറ്റുകളുടെ പാപഗൗരവം അനുസരിച്ച് അതിന്‍റെ പരിണിതഫലമായി ഉണ്ടാകുന്ന ഹുക്മും മാറും. ഉദാ: ഒരാള്‍ ശിര്‍ക്കോ , കുഫ്റോ, പോലെയല്ല വന്‍പാപങ്ങള്‍, വന്‍പാപങ്ങളെപ്പോലെയല്ല ചെറിയ പാപങ്ങള്‍ ഓരോന്നിന്‍റെയും ഗൗരവം വ്യത്യസ്ഥമാണ്. ഭരണാധികാരിയില്‍ തിന്മ കാണുമ്പോഴേക്ക് അവരെ തക്ഫീര്‍ ചെയ്യുക എന്നത് ഖവാരിജുകളുടെ സ്വഭാവമാണ്.  ഈ മാനദണ്ഡപ്രകാരമാണ് അവര്‍ ഇന്ന്‍ അറബ് ലോകത്തെ ഭരണകര്‍ത്താക്കളെയെല്ലാം കാഫിറുകളായിക്കാണുന്നത്.

 നിന്നെ ആക്രമിച്ചാലും, നിന്‍റെ പണം അപഹരിചാലും നീ അവര്‍ക്കെതിരില്‍ വിപ്ലവം നടത്തരുത്. അവര്‍ നമസ്കാരം നിലനിര്‍ത്തുന്നവരായിരിക്കെ. അവരെ അല്ലാഹു ഏല്‍പ്പിച്ചത് അവരോടും നിങ്ങളെ അല്ലാഹു ഏല്‍പ്പിച്ചത് നിങ്ങളോടും അവന്‍ വിചാരണ ചെയ്തുകൊള്ളും, തുടങ്ങിയ ഭരണാധികാരികളുടെ വിഷയത്തിലുള്ള ഹദീസുകള്‍ ഇത്തരക്കാര്‍ പരിഗണിക്കാറില്ല.  ആ വിഷയം വേറെത്തന്നെ വിശദീകരിക്കേണ്ടതാണ്.

മൂന്ന്‍: മൂന്നാമത്തെ വിഭാഗം, അല്ലാഹുവിന്‍റെ നിയമത്തെയാണ് അവര്‍ സ്നേഹിക്കുന്നത്. അത് നടപ്പാക്കപ്പെടണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ അവര്‍ക്ക് അതിനുള്ള സാഹചര്യം ഇല്ല. തങ്ങളുടെ കഴിവിന്‍റെ പരമാവധി നാടിന്‍റെ നന്മയും, മുസ്‌ലിംകളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങളും സംരക്ഷിക്കാന്‍ അവര്‍ പരിശ്രമിക്കുന്നു. ഇവര്‍ക്ക് ഒരിക്കലും നേരത്തെ സൂചിപ്പിച്ച കുഫ്റിന്‍റെ അവസ്ഥയോ, തിന്മയുടെ അവസ്ഥയോ ഇല്ല. മറിച്ച് തങ്ങളുടെ കഴിവിന്‍റെ പരമാവധി നിയമങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ഈ അര്‍ത്ഥത്തിലാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഒരു നാട്ടില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് പറഞ്ഞത്. അതുപോലെത്തന്നെ ശൈഖ് ഇബ്നു ബാസ് (റ), ഇപ്പോഴത്തെ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ (ഹ), ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് (ഹ) തുടങ്ങിയവരെല്ലാം തിരഞ്ഞെടുപ്പില്‍ ഉപദ്രവത്തെ തടയാനും, പൊതു മസ്ലഹക്ക് വേണ്ടിയും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം എന്ന് അഭിപ്രായപ്പെട്ടു കാണാം. അവരുടെ പ്രസ്ഥാവനകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്ത് നല്‍കിയിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കില്‍ പോകാവുന്നതാണ്: http://www.fiqhussunna.com/2015/10/blog-post_13.html .
കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. 

 الواجب يسقط بالعجز

" നിറവേറ്റല്‍ സാധ്യമല്ലാതെ വരുമ്പോള്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ നിര്‍ബന്ധമല്ലാതായിത്തീരുന്നു ". ഉദാ: ഫര്‍ദ് നമസ്കാരത്തിന്  നിന്ന് നമസ്കരിക്കാന്‍ ഒരാള്‍ക്ക് സാധിക്കാതെ വരുന്ന പക്ഷം, അയാളെ സംബന്ധിച്ചിടത്തോളം ഇരുന്ന് നമസ്കരിച്ചാല്‍ മതി. തനിക്ക് എത്രത്തോളം സാധിക്കുമോ അത്രത്തോളം ആ നിയമം പാലിക്കല്‍ നിര്‍ബന്ധവുമാണ്.   ഇതുപോലെ അല്ലാഹുവിന്‍റെ നിയമമനുസരിച്ച് പരിപൂര്‍ണമായി വിധിക്കാനും, ഭരിക്കാനും സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, പൂര്‍ണമായി വിട്ടുനില്‍ക്കുകയല്ല, തന്‍റെ കഴിവിന്‍റെ പരമാവധി അത് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്.

ഇവിടെയാണ്‌ ഇന്ത്യയെപ്പോലെ ജനാധിപത്യ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങള്‍ എന്ത് നിലപാട് എടുക്കണം  എന്നത് നാം ചര്‍ച്ച ചെയ്യുന്നത്. രാജ്യങ്ങളെ കര്‍മ്മശാസ്ത്ര നിയമപ്രകാരം മൂന്നായി തരം തിരിക്കാം, ഒന്ന്: 'ദാറു ഇസ്‌ലാം' ഇസ്‌ലാമിക രാഷ്ട്രം, രണ്ട് : 'ദാറു മുആഹദ' മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും പരസ്പര ഉടമ്പടിയോടെ ജീവിക്കുന്ന രാഷ്ട്രം.  മൂന്ന്‍ : 'ദാറു ഹര്‍ബ്' ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യം.

ഇതില്‍ 'ദാറു മുആഹദ' എന്നതിലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വരുക. വ്യത്യസ്ഥ മത വിശ്വാസികള്‍ പരസ്പരമുള്ള അക്രമങ്ങള്‍ക്കും, പരസ്പര വര്‍ഗീയ കലാപങ്ങള്‍ക്കും എതിരെയുള്ള രാഷ്ട്രങ്ങളുടെ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇങ്ങനെ 'ദാറു മുആഹദ' യില്‍ ജീവിക്കുന്ന ആളുകളുടെ വിഷയം കര്‍മ്മശാസ്ത്ര രംഗത്ത് പ്രത്യേകം തന്നെ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 'ദാറു ഹര്‍ബില്‍' പ്രാവര്‍ത്തികമാക്കുന്ന നിയമങ്ങള്‍ അല്ല ഇവിടെ പ്രാവര്‍ത്തികമാക്കുക. മറിച്ച് അത് ഉടമ്പടി തെറ്റിക്കലാണ്. പ്രവാചകന്‍റെ കാലത്ത് ഉടമ്പടി തെറ്റിച്ചിരുന്നത് എല്ലായിപ്പോഴും അവിശ്വാസികളായിരുന്നു. അത് ഒരിക്കലും വിശ്വാസികള്‍ക്ക് ചേര്‍ന്ന പണിയല്ല. അതുപോലെത്തന്നെ 'ദാറു ഇസ്‌ലാമില്‍ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ എല്ലാം 'ദാറു മുആഹദക്ക്' ബാധകമല്ല. അവിടെ ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാം എങ്കിലും പൊതുകാര്യങ്ങള്‍ ഉടമ്പടി പ്രകാരമാണ് നടപ്പാക്കുക.

ഇനി കുറച്ച്കൂടി വ്യക്തമായി വിശദീകരിച്ചാല്‍ ഇന്ത്യയെ പോലുള്ള വ്യത്യസ്ഥ മതക്കാര്‍ പരസ്പര ധാരണയോടെ ജീവിക്കുന്ന ഒരു രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനം മാറ്റുക എന്നുള്ളത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു കാര്യമാണ്. ഒരുപക്ഷെ ആ സംവിധാനം മാറിക്കഴിഞ്ഞാല്‍ അതിനേക്കാള്‍ അപകടകരമായ ഒരു വ്യവസ്ഥയായിരിക്കും ഇവിടെ വരുന്നത്. അതാണ്‌ സംഘപരിവാര്‍ ശക്തികളും ഫാസിസ്റ്റുകളും ഉദ്ദേശിക്കുന്നതും.

ഒരു രാജ്യത്ത് നിലനില്‍ക്കുന്നത് മുസ്ലിംകളോട് ശത്രുത പുലര്‍ത്തുന്ന, അവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്വേച്ചാധിപത്യ, വര്‍ഗീയഭരണകൂടമാണ്‌ ഉള്ളതെങ്കില്‍, അവിടെ തങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ അതിനെ ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ വിശ്വാസികള്‍ പരിശ്രമിക്കണം എന്ന് വരെ സലഫീ പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. 


ശൈഖ് അബ്ദുറഹ്മാന്‍ അസ്സഅദി പറയുന്നു: "അല്ലാഹു പല രൂപത്തിലും മുസ്‌ലിംകളെ സംരക്ഷിക്കും. അവര്‍ക്കറിയാവുന്ന മാര്‍ഗേണയും അവര്‍ക്കറിയാത്ത മാര്‍ഗേണയും ആ സംരക്ഷണങ്ങള്‍ ഉണ്ടാകാം. അവരുടെ ഗോത്രങ്ങള്‍ മുഖേനയോ, അവരുടെ നാട്ടുകാരായ അവിശ്വാസികള്‍ മുഖേനയോ ഒക്കെ അവര്‍ക്ക് ഈ സഹായം ലഭിച്ചെന്നു വരാം. എതുപോലെയെന്നാല്‍ ശുഐബ് നബി (അ) യെ അദ്ദേഹത്തിന്‍റെ ഗോത്രം മുഖേന തന്‍റെ ജനതയുടെ കല്ലേറില്‍ നിന്നും അല്ലാഹു സംരക്ഷിച്ച പോലെ. ഇത്തരത്തില്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്‍റെയും സംരക്ഷണത്തിനാവശ്യമായ ഇത്തരം മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നതിന് കുഴപ്പമില്ല. ഒരു പക്ഷെ അത് നിര്‍ബന്ധമായിത്തീരുകയും ചെയ്തേക്കാം. കാരണം തങ്ങള്‍ക്കാവും വിധം കാര്യങ്ങള്‍ ശരിയാക്കുക എന്നത് പാലിക്കപ്പെടേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ അവിശ്വാസികളുടെ ഭരണത്തിന് കീഴിലുള്ള മുസ്‌ലിമീങ്ങള്‍, ആളുകള്‍ക്കും ജനങ്ങള്‍ക്കും തങ്ങളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ഒരു റിപ്പബ്ലിക് ആക്കി മാറ്റുന്നതിന് വേണ്ടി പ്രയത്നിക്കുകയാണ് എങ്കില്‍, അതാണ്‌ തങ്ങളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ ഹനിക്കുന്ന, അവരെ പുറത്താക്കാനും, തങ്ങളുടെ ഭൃത്യരും വേലക്കാരുമായി അവരെ തളച്ചിടാനും ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന് കീഴ്പ്പെടുന്നതിനേക്കാള്‍ അവര്‍ ചെയ്യേണ്ടത്. ഒരു രാഷ്ട്രം മുസ്‌ലിംകള്‍ക്ക് ഭരിക്കാന്‍ സാധിക്കുമെങ്കില്‍ അത് നിര്‍ബന്ധം തന്നെയാണ്.  പക്ഷെ അത് സാധിക്കാത്തതിനാല്‍ തങ്ങളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന  വ്യവസ്ഥക്കാണ് മുന്‍ഗണന നല്‍കേണ്ടത്" - [തഫ്സീറുസഅദി: പേജ്: 388. ഹൂദ്‌: 91].


ഇതേ അര്‍ത്ഥത്തില്‍ ഇന്തയില്‍ ജീവിക്കുന്ന മുസ്ലിംകള്‍ നാടിന്‍റെ നന്മക്കും, നീതിക്കും തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും  മുസ്‌ലിമീങ്ങള്‍ ജനാധിപത്യത്തില്‍ സജീവമാകണം എന്ന് പറയുമ്പോള്‍, കണ്ടോ ഇവര്‍ കുഫ്റിലേക്ക് ക്ഷണിക്കുന്നു, അല്ലാഹുവിന്‍റെ നിയമവ്യവസ്ഥിതി അല്ലാത്ത ഇതര നിയമ വ്യവസ്ഥിതികള്‍ ആണ് വേണ്ടത് എന്നാണ് ഇവര്‍ പറയുന്നത് എന്നെല്ലാം പറഞ്ഞ് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ചിലരെ നമുക്ക് കാണാം. ഏത് സാഹചര്യത്തെക്കുറിച്ചാണ് പറയുന്നത് എന്നോ, അതിന്‍റെ സാഹചര്യം എന്ത് എന്നോ ഇവര്‍ പരിഗണിക്കാറില്ല.  സലഫീ പണ്ഡിതന്മാരുടെ ഉദ്ദരണികളില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പൊതുവായ ഹുക്മു നല്‍കുകയും, ശേഷം തങ്ങളുടെ വാദം അംഗീകരിക്കാത്തവരെ ഹവയുടെ ആളുകള്‍ എന്നും ബിദ്അത്തിന്‍റെ വക്താക്കള്‍ എന്നുമൊക്കെ മുദ്രകുത്തുകയുമാണ് ഇവരുടെ രീതി.   അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: 


عن أبي هريرة قال قال رسول الله صلى الله عليه و سلم : انها ستأتي على الناس سنون خداعة يصدق فيها الكاذب ويكذب فيها الصادق ويؤتمن فيها الخائن ويخون فيها الأمين وينطق فيها الرويبضة قيل وما الرويبضة قال السفيه يتكلم في أمر العامة

അബൂഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നു: "ആളുകളുടെ മേല്‍ വഞ്ചനാത്മകമായ ചില വര്‍ഷങ്ങള്‍ കടന്നുവരും. അന്ന്  കളവ് പറയുന്നവന്‍ വിശ്വസിക്കപ്പെടും. സത്യം പറയുന്നവര്‍ അവിശ്വസിക്കപ്പെടും. വഞ്ചകന്‍ വിശ്വസ്ഥനായി വിലയിരുത്തപ്പെടും. വിശ്വസ്ഥന്‍ വഞ്ചകനായും വിലയിരുത്തപ്പെടും. അന്ന് റുവൈബിളകള്‍ സംസാരിക്കും. അവര്‍ ചോദിച്ചു: ആരാണ് റുവൈബിളകള്‍ ?!. നബി (സ) പറഞ്ഞു: പൊതുകാര്യങ്ങളില്‍ സംസാരിക്കുന്ന വിഡ്ഢിയായ മനുഷ്യന്‍." - [മുസ്നദ് അഹ്മദ്: 2/ 291].

  അതുകൊണ്ട് കാര്യങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കുകയും ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ചിന്താധാരകള്‍ക്ക് വെള്ളം വെച്ചുകൊടുക്കുകയും ചെയ്യുന്ന പ്രവണതകളെ നാം തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.  ഇവിടെയാണ്‌ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇടങ്ങളില്‍ ചെറിയ ദോശം കൊണ്ട് വലിയ ദോശം തടയുക, ഗുണവും ദോശവും തുല്യമാകുന്ന രൂപത്തില്‍ പരസ്പരവിപരീതമായി വന്നാല്‍ ദോശത്തെ തടയുന്നതിന് മുന്‍ഗണന നല്‍കുക. തുടങ്ങിയ കര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ പ്രകാരം അതില്‍ പങ്കെടുക്കല്‍ അനുവദനീയം എന്നതിലുപരി, നാടിന്‍റെ നന്മ, നീതി, മുസ്ലിംകളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കല്‍ എന്നിവക്കായി അതില്‍ ഭാഗവാക്കാകല്‍ നിര്‍ബന്ധമാണ്‌ എന്ന് നാം പറയുന്നത്. കേരളത്തിലെ പ്രഗല്‍ഭ പണ്ഡിതന്മാരായ കെ എം മൗലവി (റ), അദ്ദേഹത്തിന്‍റെ മകനും മദീനയിലെ ഫറാഇദിന്‍റെ പണ്ഡിതനായി പിന്‍കാലത്ത് അറിയപ്പെട്ട ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബ് (റ) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരായിരുന്നു. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) ഈ അഭിപ്രായക്കാരനാണ്.


രണ്ട് ശര്‍റുകളില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചേ തീരൂ  എന്ന  അവസ്ഥ   വരുമ്പോള്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടയുക എന്ന നിയമം ഇവിടെ ഏറെ പ്രസക്തമാണ്. ഉദാ: രണ്ട് പേര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. അതില്‍ ഒരാള്‍ ഇസ്ലാമിനോട് ശത്രുതയുള്ള ആളാണ്‌. മറ്റൊരാള്‍ ഇസ്ലാമിനോട് ശത്രുത ഇല്ലാത്ത ആളാണ്‌. അതല്ലെങ്കില്‍ ശത്രുത ആദ്യത്തെ ആളെക്കാള്‍ കുറഞ്ഞ ആളാണ്‌ എന്ന് കരുതുക. ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും  ഇവരില്‍ രണ്ടു പേരില്‍ ആരെങ്കിലും ഒരാള്‍ ഭരണത്തില്‍ വരും എന്നുള്ളത് ഉറപ്പാണ്. ഇവിടെ കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. 'രണ്ടു ശര്‍റുകളില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കും എന്ന് ഉറപ്പ് വന്നാല്‍ അതില്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടുക്കണം' . ഇവിടെ വോട്ടെടുപ്പില്‍ നിന്ന് പാടേ മാറി നിന്നാല്‍ ഉണ്ടാവുക ഒരുപക്ഷെ ആ ഏറിയ ശത്രുതയുള്ള ആള്‍ തിരഞ്ഞെടുക്കപ്പെടുകയും അതുവഴി വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ ഹനിക്കപ്പെടുകയും, അല്ലാഹുവിന്‍റെ നിയമങ്ങള്‍ കൂടുതല്‍ പാലിക്കപ്പെടാതിരിക്കുകയും ആണ് ഉണ്ടാവുക. 

അതുകൊണ്ടുതന്നെ  ജനാധിപത്യ വ്യവസ്ഥതി നിലവിലുള്ള ഇടങ്ങളില്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് കാര്യങ്ങള്‍ കൂടുതല്‍ മോശമാകാന്‍ മാത്രമേ ഉപകരിക്കൂ... അഥവാ ഇസ്‌ലാമിക നിയമം പൂര്‍ണമായും കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ കൊണ്ടുവരപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍, നാടിന്‍റെ നന്മക്കും, സത്യത്തിനും നീതിക്കും നിലകൊള്ളുവാനും,  ഇസ്‌ലാമിക നിയമങ്ങള്‍ക്കും മുസ്ലിമീങ്ങളുടെ ആവശ്യങ്ങള്‍ക്കും വേണ്ടി ശബ്ദിക്കാനും  മുസ്‌ലിം പ്രതിനിധികളുടെ ആവശ്യമില്ലേ എന്നതിന് തീര്‍ച്ചയായും ആവശ്യമാണ്‌ എന്നത് തന്നെയാണ് നമ്മുടെ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. കാരണം ജനപ്രതിനിധികളാണ് നമ്മുടെ നാട്ടില്‍ നിയമ സംഹിതകള്‍ക്ക് രൂപം നല്‍കുന്നത്. ആ ഒരു അവസ്ഥ മാറ്റിയെടുക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല. അപ്പോള്‍ ഇനി അത്തരം ഒരു സാഹചര്യത്തില്‍ തന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ രൂപീകരിക്കപ്പെടാതിരിക്കാനും, തന്‍റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും പ്രതിനിധികള്‍ അനിവാര്യമാണ്.  അഥവാ ജനാധിപത്യം എന്ന ഒരു വ്യവസ്ഥയുടെ അനുവദനീയതയെക്കുറിച്ചും അതിന്‍റെ കര്‍മ്മശാസ്ത്ര വിധിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഭാഗവും, അത്തരം ഒരു സ്ഥിതിവിശേഷത്തില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട ആളുകള്‍ സ്വീകരിക്കേണ്ട നിലപാടുകളെ ചര്‍ച്ച ചെയ്യുന്ന ഭാഗവും രണ്ടും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്.  അത് പണ്ഡിതന്മാര്‍ ഏറെ പഠനം നടത്തിയിട്ടുള്ളതും, ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുമായ സംഗതിയാണ്.
 എന്നാല്‍ ഖവാരിജിയ്യത്തും, തക്ഫീറും, ഹാകിമിയ്യത്തും, ഖുതുബിയ്യത്തും എല്ലാം നടപ്പാക്കണമെങ്കില്‍ പലവശങ്ങളും മൂടിവെച്ച് നിക്ഷിപ്ത താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചികഞ്ഞെടുക്കുക എന്നതേ വഴിയുള്ളൂ .... ഇന്ത്യയെ 'ദാറു ഹര്‍ബ്' അഥവാ ശത്രുഭവനം ആയാണ് സയ്യിദ് ഖുതുബ്, അബുല്‍ അഅ്'ലാ മൌദൂദി തുടങ്ങിയവര്‍ പരിചയപ്പെടുത്തിയത്. സയ്യിദ് ഖുതുബ് 'ദാറു ഇസ്‌ലാം' , 'ദാറു ഹര്‍ബ്' ഇവ രണ്ടുമേ അംഗീകരിക്കുന്നുള്ളൂ.   ദാറു മുആഹദ എന്നത് അദ്ദേഹം അംഗീകരിക്കുന്നു പോലുമില്ല. അതുകൊണ്ടുതന്നെ ഗവണ്മെന്റ് ജോലി സ്വീകരിക്കുന്നതും , വോട്ട് ചെയ്യുന്നതും എല്ലാം ഇവരുടെ ഭാഷയില്‍ കുഫ്ര്‍ തന്നെ. ഇന്ത്യയില്‍ നില്‍ക്കുന്നവര്‍ ഒന്നുകില്‍ വിപ്ലവം നടത്തണം അല്ലെങ്കില്‍ ഇവിടെ നിന്നും ഹിജ്റ പോകണം അതാണ്‌ അവരുടെ വാദം. 'ദാറു മുആഹദ' അഥവാ മുസ്ലിംകളും അവിശ്വാസികളും തമ്മില്‍ പരസ്പര ഉടമ്പടി പ്രകാരം ജീവിക്കുന്ന രാഷ്ട്രം എന്ന ഒരു ഗണം തന്നെ ഇവര്‍ നിരാകരിച്ചിരിക്കുന്നു. ഇത് വളരെ അപകടകരവും ഇസ്‌ലാമിക അദ്ധ്യാപനങ്ങളോട് യോജിക്കാത്തതുമാണ്. ഇസ്‌ലാമിക നിയമപ്രകാരം ഇന്ത്യ എന്നത് 'ദാറു ഹര്‍ബ്' അല്ല. ഇത് 'ദാറു
മുആഹദ' എന്ന ഗണത്തില്‍ വരുന്ന രാഷ്ട്രമാണ്. ഓരോ മതസ്ഥര്‍ക്കും തങ്ങളുടെ വിശ്വാസവും, ആചാരങ്ങളും അനുഷ്ടിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന കരാര്‍ നിലനില്‍ക്കുന്നു. ആരും ആരെയും പരസ്പരം ആക്രമിക്കാന്‍ പാടില്ല. അക്രമവും വര്‍ഗീയതയും ഉണ്ടാക്കുന്നവര്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് നേരിടണം. നിങ്ങള്‍ നിങ്ങളുടെ കരാര്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെ നിങ്ങളെ വിശ്വസിക്കുന്നവരെ വഞ്ചിക്കുകയെന്നതല്ല. ഹുദൈഫ (റ) വിനെയും, അബൂ ഹുസൈല്‍ (റ) വിനെയും വഴിയില്‍ തടഞ്ഞു നിര്‍ത്തിയ മക്കാ മുശ്രിക്കുകള്‍, തീര്‍ത്തും  ഏകപക്ഷീയമായി മുഹമ്മദ്‌ നബി (സ) യോടൊപ്പം ചേര്‍ന്ന് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യില്ല എന്ന് നിര്‍ബന്ധിച്ച് കരാര്‍ ചെയ്യിച്ചപ്പോള്‍ പോലും, അതേ മക്കാ മുശ്രിക്കുകള്‍ അക്രമിക്കാന്‍ വന്ന വേളയില്‍ "ആ കരാര്‍ നിങ്ങള്‍ പാലിക്കുക" എന്നതാണ് നബി (സ) പഠിപ്പിച്ചത്.  ഇവിടെയുള്ള ഓരോ മതസ്ഥര്‍ക്കും ഭരണ തലങ്ങളില്‍ ഇടപെട്ട് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് ഇന്ത്യയിലുള്ള  മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇവിടത്തെ ജനാധിപത്യപ്രക്രിയയില്‍ സജീവമാകല്‍ അനിവാര്യം തന്നെയാണ്. 


  ഇന്ത്യയില്‍ ഇവിടത്തെ ഗവര്‍ന്മെന്‍റിന് കീഴില്‍ മാന്യമായി ജീവിക്കുന്നവരെ മാത്രമല്ല  മുസ്‌ലിം ഭരണാധികാരികളെപ്പോലും ഇവര്‍ കാഫിറുകളായി മുദ്രകുത്തി. അല്ലാഹുവിന്‍റെ ദീന്‍ അനുസരിച്ച് വിധിക്കുന്ന സൗദി അറേബ്യയെ പോലും, ഭരണകര്‍ത്താക്കള്‍ എന്നോ പൊതുജനം എന്നോ വ്യത്യാസമില്ലാതെ  തക്ഫീര്‍ ചെയ്ത് സായൂജ്യമടയുന്ന ഖവാരിജിയാക്കളുടെ അവസ്ഥ പരിശോധിച്ചാല്‍ പലപ്പോഴും സ്വന്തം ജീവിതത്തിലും വീട്ടിലും പോലും അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവര്‍ ആണ് ഇവരില്‍ പലരും എന്നത് ഒരു അര്‍ദ്ധ സത്യമാണ്. ഭരണാധികാരികളുടെ ഓരോ തെറ്റുകളും ഊതിവീര്‍പ്പിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ഇവര്‍ക്ക് അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ പോലും അറിയില്ല എന്നത് ഒരു വസ്തുതയാണ്.


ബഹുമാന്യനായ ശൈഖ് ഫലാഹ് ഇസ്മാഈല്‍ ഹഫിദഹുല്ല ഇത്തരക്കാര്‍ക്ക് ഒരിക്കല്‍ കൊടുത്ത ഒരു മറുപടിയുണ്ട്: ' അബൂ ബക്കറിനെ പോലുള്ള ഭരണാധികാരിയെ ആണ് നിങ്ങള്‍ ആഗ്രാഹിക്കുന്നത് എങ്കില്‍ അന്ന് പ്രജകള്‍ ഉമറും, ഉസ്മാനും, അലിയും (റദിയല്ലാഹു അന്‍ഹും) ആയിരുന്നു. ഇന്ന് ഞാനും നീയുമോക്കെയല്ലേ പ്രജകള്‍, അപ്പോള്‍ നമുക്ക് അല്ലാഹു നമ്മെപ്പോലെയുള്ള ഭരണാധികാരിയും തന്നു ' .

മുസ്‌ലിം ഭരണാധികാരികളെപ്പോലും തക്ഫീര്‍ ചെയ്യുന്ന ഖവാരിജിയ്യത്തിന്‍റെ അസുഖം പിടികൂടിയ ഒരു വിദ്യാര്‍ഥിയുമായി സംസാരിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചു. മതപരമായി വലിയ അറിവില്ലാത്ത ഒരു യുവാവ്. ഇന്ന് ലോകത്ത് ഒരൊറ്റ മുസ്‌ലിം രാഷ്ട്രവുമില്ല. ഒരൊറ്റ മുസ്‌ലിം ഭാരനാധികാരിയുമില്ല. ഇതാണ് അവന്‍റെ വാദത്തിന്‍റെ ആകെച്ചുരുക്കം. എന്നിട്ട് അവന്‍ അവരുടെ പല തെറ്റുകളും എന്നിപ്പറയാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു നീ 100% അല്ലാഹുവിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ ജീവിക്കുന്ന ആളാണോ ?.. അവന്‍ കുറച്ച് ചിന്തിച്ചു പറഞ്ഞു: അല്ല. ഒരുപക്ഷെ നീ അവരെക്കുറിച്ച് എണ്ണിയ തെറ്റിനേക്കാള്‍ വലിയ തിന്മകള്‍ നീ ചെയ്തിട്ടില്ലേ ?.. അവന്‍ പറഞ്ഞു : അതേ .. ഞാന്‍ പറഞ്ഞു : അവരും മനുഷ്യരാണ്. അവരുടെ തെറ്റുകളെ ന്യായീകരിക്കുകയല്ല. പക്ഷെ അവരുടെ സ്ഥാനത്ത് ഒരുപക്ഷെ നീ ആയിരുന്നുവെങ്കില്‍ ഒരുപക്ഷെ നിനക്ക് അവര്‍ ചെയ്യുന്ന അത്രയും തന്നെ ചെയ്യാന്‍ സാധിച്ചുകൊള്ളണം എന്നില്ല. അതുകൊണ്ട് അവരുടെ കാര്യം അല്ലാഹുവിലേക്ക് വിടുക. പ്രവാചകന്‍ (സ) : "നിങ്ങളോട് അല്ലാഹു കല്പിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതാണ്. ഭരണാധികാരികളോട് അല്ലാഹു കല്പിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് അവരെയും അല്ലാഹു വിചാരണ ചെയ്യുന്നതാണ് "

ചിലര്‍ ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ആളുകളെ തക്ഫീറും തബ്ദീഉം ചെയ്യും. അതിന്‍റെ ഗൌരവത്തെക്കുറിച്ച് അവര്‍ പലപ്പോഴും ചിന്തിക്കില്ല. അതുമായി ബന്ധപ്പെട്ട് അഹ്ലുസ്സുന്നയുടെ കൃത്യമായ സമീപനം മനസ്സിലാക്കാന്‍ പലപ്പോഴും അവര്‍ അവധാനത കാണിക്കില്ല. അല്ലാഹു ഇത്തരം ളലാലത്തുകളില്‍ നിന്നും നമ്മെ രക്ഷിക്കുമാറാകട്ടെ.

അശജ്ജ് ബിന്‍ അബ്ദുല്‍ ഖൈസിനോട് പ്രവാചകന്‍ (സ) പറഞ്ഞു : നിന്നില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ടു ഗുണങ്ങളുണ്ട്. പക്വതയും, അവധാനതയും " - [ സ്വഹീഹ് മുസ്‌ലിം ].

ഞാന്‍ എഴുതിയതില്‍ വല്ല നന്മയുമുണ്ടെങ്കില്‍ അത് അല്ലാഹുവില്‍ നിന്നാണ്. വല്ല പിഴവുമുണ്ടെങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്. അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ  ചോദിക്കുന്നു . അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ജീവിക്കാന്‍ സാധിക്കാന്‍, അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഭരണസംവിധാനം ഉണ്ടാകാന്‍, അതല്ലാത്ത മറ്റു സകല മനുഷ്യനിര്‍മ്മിത ഭരണ സംവിധാനങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍ അല്ലാഹു നമ്മെയും മുസ്‌ലിം ലോകത്തെയും അനുഗ്രഹിക്കുമാറാകട്ടെ. അതിനൊക്കെ മുന്പ് സ്വന്തം ജീവിതത്തില്‍ അല്ലാഹുവിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ ജീവിക്കാന്‍ നമ്മള്‍ ഓരോരുത്തരും പരിശ്രമിക്കുക. നമ്മുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ക്ക് നമ്മള്‍ ചോദ്യം ചെയ്യപ്പെട്ടെന്നു വരില്ല. പക്ഷെ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങല്‍ക്കൊരോന്നിനും നമ്മള്‍ കൃത്യമായ മറുപടി നല്‍കേണ്ടി വരുക തന്നെ ചെയ്യും... അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കാന്‍ അവന്‍ നമുക്ക് ഏവര്‍ക്കും തൗഫീഖ് നല്‍കട്ടെ ...

ഇന്‍ ഷാ അല്ലാഹ് സമയം ലഭിക്കുകയാണ് എങ്കില്‍ അഹ്ലുസ്സുന്നയുടെപണ്ഡിതന്മാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ളലേഖനങ്ങളും ചര്‍ച്ചകളും  വിവര്‍ത്തനം  ചെയ്ത് ലഭ്യമാക്കാന്‍ അല്ലാഹു  തൗഫീഖ് നല്‍കട്ടെ ...

والله أعلم ، وصلى اللهم على نبينا و قدوتنا محمد وعلى آله وصحبه وسلم ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്‌ പി. എൻ 

Thursday, December 26, 2013

മനസില്‍ നടക്കുന്ന വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ ...


1- حديث النفس


ഒരു മനുഷ്യന്‍റെ മനസ് അവനോട് മന്ത്രിക്കുന്ന കാര്യങ്ങളാണ് ഇത്...

പ്രവാചകന്‍() പറഞ്ഞു : " പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ക്ക് അല്ലാഹു എന്‍റെ ഉമ്മത്തിനെ പിടികൂടുകയില്ല ".  [ബുഖാരി, മുസ്‌ലിം].

2- الوسواس


പിശാചിന്‍റെ ദുര്‍മന്ത്രം : ഒരാളുടെ താല്പര്യപ്രകാരമല്ല അതുണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നത് . അത്തരം സന്ദര്‍ഭങ്ങളില്‍ അതിന് ചെവികൊടുക്കാതിരിക്കുക എന്നതാണ് അവന്‍ ചെയ്യേണ്ടത്.  വസ്'വാസുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതും, അതിന് ചെവികൊടുക്കാതെ വിട്ടു നില്‍ക്കാന്‍ സാധിക്കുന്നതും ഒരു വിശ്വാസിയുടെ ഈമാനിന്‍റെ കെട്ടുറപ്പിനെ സൂചിപ്പിക്കുന്നു.

ഒരു ഹദീസില്‍ ഇപ്രകാരം കാണാം : പ്രവാചകന്‍() യുടെ അടുത്തേക്ക് ചില സ്വഹാബികള്‍ വന്നുകൊണ്ട്‌ പറഞ്ഞു: ഞങ്ങള്‍ പുറത്ത് പറയാന്‍ ഏറെ ഭയപ്പെടുന്ന ചില ചിന്തകള്‍ ഞങ്ങളുടെ മനസ്സുകളെ  പിടികൂടുന്നു പ്രവാചകരേ !, അപ്പോള്‍ പ്രവാചകന്‍() ചോദിച്ചു : അപ്രകാരമുള്ള ഒരു സംഗതി നിങ്ങളെ പിടികൂടിയോ ?. അവര്‍ പറഞ്ഞു : അതേ. പ്രവാചകന്‍() പറഞ്ഞു: അതാണ്‌ യഥാര്‍ത്ഥ ഈമാന്‍ " - [ സ്വഹീഹ് മുസ്‌ലിം ].

ഇമാം നവവി റഹിമഹുല്ല ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നു : " തങ്ങളുടെ മനസ്സില്‍ ഉണ്ടാകുന്ന അത്തരം ദുര്‍ചിന്തകളെ പുറത്ത് പറയാന്‍ അവര്‍ ഭയപ്പെട്ടുവെന്നതാണ്‌ യഥാര്‍ത്ഥ ഈമാന്‍. അത്തരം ചിന്തകളില്‍ വിശ്വസിക്കുക പോയിട്ട് , അതെന്തെന്ന് പുറത്ത് പറയാന്‍പോലും ഭയപ്പെടുമാറ്  അതിന്‍റെ അപകടത്തെ വലുതായി കാണാന്‍ അവര്‍ക്ക് സാധിച്ചുവെങ്കില്‍, യഥാര്‍ത്ഥ വിശ്വാസത്തില്‍ അടിയുറച്ച, ആശയക്കുഴപ്പങ്ങളും സംശയങ്ങളും പിടികൂടാത്ത ആളുകള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ " - [ശറഹു മുസ്‌ലിം].

അതുപോലെ യഥാര്‍ത്ഥ വിശ്വാസിയായ ഒരാളെ വഴികേടിലാക്കാന്‍ എല്ലാ നിലക്കും പരിശ്രമിച്ച് പരാജയപ്പെട്ട പിശാച് അവസാനം വസ്'വാസ് ഉണ്ടാക്കുക എന്ന തന്ത്രത്തിലേക്ക് തിരിയുന്നു എന്നും ചില പണ്ഡിതന്മാര്‍ പറഞ്ഞതായി കാണാം. ഇത്തരത്തിലുള്ള പൈശാചികമായ ആശയക്കുഴപ്പങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയാണ് ഒരു വിശ്വാസിയുടെ ധര്‍മ്മം.


3 - الهم
ഒരു കാര്യം ചെയ്യാനുള്ള ആഗ്രഹം, പക്ഷെ മനസ്സില്‍ ചെയ്യുമെന്ന ദൃഢനിശ്ചയം ഇല്ല.  

ഒരാള്‍ നന്മ ചെയ്യാന്‍ മനസ്സില്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അതിന് അല്ലാഹു പ്രതിഫലം നല്‍കും. അവന്‍ അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും. ഇനി അവന്‍ ഒരു തിന്മ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അത് ചെയ്തെങ്കില്‍ മാത്രമേ അവന് പാപം രേഖപ്പെടുത്തപ്പെടുകയുള്ളൂ ..

ഇനിയുള്ള ഒരു ചോദ്യം : തിന്മ ചെയ്യാന്‍ ആഗ്രഹിച്ച ഒരാള്‍ അതില്‍ നിന്നും വിട്ടുനിന്നാല്‍ അവന് അതിന്‍റെ പ്രതിഫലം ലഭിക്കുമോ എന്നതാണ്.  അവന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുന്നത് അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചാണ് എങ്കില്‍ അവന് അത് നന്മയായി രേഖപ്പെടുത്തപ്പെടും. അല്ലാത്ത പക്ഷം പ്രതിഫലം ലഭിക്കുകയില്ല.

ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്നും നിവേദനം : ഒരു ഖുദ്സിയായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍()  പറയുന്നു : "അല്ലാഹു നന്മയും തിന്മയും രേഖപ്പെടുത്തി. എന്നിട്ട് നന്മയേത്, തിന്മയേത്  എന്നത് ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്മ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന് അത് പരിപൂര്‍ണമായ ഒരു നന്മയായി അല്ലാഹുവിന്‍റെ പക്കല്‍ അവന്‍ രേഖപ്പെടുത്തും. ഇനി അവന്‍ അത് ഉദ്ദേശിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താലോ, പത്ത് മുതല്‍ എഴുന്നൂറ് വരെ ഇരട്ടിയോ അതിലും കൂടുതലോ ആയി അവന്‍റെ പക്കല്‍ രേഖപ്പെടുത്തുന്നു.  ഇനി ആരെങ്കിലും ഒരു തിന്മ ഉദ്ദേശിക്കുകയും അത് പ്രവര്ത്തിക്കാതിരിക്കുകയും ചെയ്‌താല്‍ അവന് അതൊരു പരിപൂര്‍ണമായ ഒരു നന്മയായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആരെങ്കിലും ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ ആ ഒരു തിന്മ മാത്രമായിരിക്കും അല്ലാഹു അവന്‍റെ മേല്‍ രേഖപ്പെടുത്തുക " - [ സ്വഹീഹുല്‍ ബുഖാരി].

എന്നാല്‍ തക്കം കിട്ടുമ്പോഴെല്ലാം തെറ്റുകള്‍ ചെയ്യുകയും ആളുകളെ ഭയന്ന് തെറ്റില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്ന ആളുകള്‍ ഇതില്‍ പെടുകയില്ല.

അല്ലാഹു പറയുന്നു :
 يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَى مِنَ الْقَوْلِ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا

"അവര്‍ ജനങ്ങളില്‍ നിന്ന്‌ ( കാര്യങ്ങള്‍ ) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന്‌ ( ഒന്നും ) ഒളിച്ചുവെക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ കൂടെത്തന്നെയുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു". - [നിസാഅ് : 107].

4 - النية
നിയ്യത്ത് : അഥവാ ദൃഢനിശ്ചയത്തോടെ ഒരു കാര്യം ചെയ്യുവാനുള്ള ഉദ്ദേശ്യം.

മനുഷ്യന്‍റെ ആചാരങ്ങളില്‍ നിന്നും ആരാധനകളെ വേര്‍തിരിക്കുന്നത് അവന്‍റെ നിയ്യത്ത് ആണ്. ഉദാ: ഒരാള്‍ കയ്യും കാലും ഒന്ന് തണുപ്പിക്കണം എന്ന് കരുതി കൈകാലുകള്‍ കഴുകുന്നതും, ഒരാള്‍ വുളു എടുക്കുന്നതിന്‍റെ ഭാഗമായി കൈകാലുകള്‍ കഴുകുന്നതും വേര്‍തിരിക്കുന്നത് അവന്‍റെ മനസിലെ ഉദ്ദേശ്യം ആണ് എന്നര്‍ത്ഥം.

അതുപോലെ ഒരു ആരാധനയെ മറ്റൊരു ആരാധനയില്‍ നിന്നും വേര്‍തിരിക്കുന്നതും ഉദ്ദേശ്യങ്ങളാണ്. ഉദാ: സുബഹി നമസ്കാരത്തിന്‍റെ മുന്‍പുള്ള 2 റകഅത്തും, സുബഹി നമസ്കാരവും തമ്മില്‍ വേര്‍തിരിക്കുന്നത് അത് നമസ്കരിക്കുന്ന ആളുടെ ഉദ്ദേശ്യം ആണ്. 

ഉമറുബ്‌നുല്‍ ഖത്താബ്(رضي الله عنه)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി() പറഞ്ഞതായി ഞാന്‍ കേട്ടു. തീര്‍ച്ചയായും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായാണ്. ഓരോ വ്യക്തിക്കും താനുദ്ദേശിച്ചതെന്തോ അത് മാത്രമാണ് ലഭിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ പലായനം അല്ലാഹുവിങ്കലും അവന്റെ ദൂതനിലും എത്തിച്ചേരും. ഐഹിക നേട്ടത്തിനു വേണ്ടിയാണ് ഒരാളുടെ ഹിജ്‌റയെങ്കില്‍ അതവന് ലഭിക്കും. അല്ലെങ്കില്‍ ഒരു പെണ്ണിനെ വേള്‍ക്കാന്‍ വേണ്ടിയാണ് ഒരാളുടെ ഹിജ്‌റയെങ്കില്‍ അവളെ വിവാഹം ചെയ്യാം. ചുരുക്കത്തില്‍, എന്തിനു വേണ്ടിയാണോ ഒരാള്‍ ഹിജ്‌റ ചെയ്യുന്നത് അത് മാത്രമാണ് അവന് ലഭിക്കുക” [ബുഖാരി, മുസ്‌ലിം].


Tuesday, December 17, 2013

നാണയത്തിന്‍റെ മൂല്യത്തിന് സ്ഥിരത പാടേ നഷ്ടപ്പെടുന്നു... സെന്‍ട്രല്‍ ബാങ്കിന്‍റെ ഇടപെടലുകള്‍ക്കും പരാജയം....


നമ്മുടെ കയ്യിലുള്ള നോട്ടുകള്‍ പരസ്പരം ചരക്കുകള്‍ കൈമാറാനുള്ള മാധ്യമവും, സാധനങ്ങളുടെ മൂല്യം അളക്കുന്ന അളവുകോലും, സൂക്ഷിച്ചു വെക്കാന്‍ സാധിക്കുന്ന മൂലധനവും ആയാണ് നമ്മുടെ സാമ്പത്തിക രംഗത്ത് കടന്നുവന്നത്

പണത്തിന്‍റെ മാര്‍ക്കറ്റിലുള്ള ചലനങ്ങളെക്കുറിച്ച് വിക്കിപീഡിയ നല്‍കുന്ന വിവരണം: The main functions of money are distinguished as: a medium of exchange; a unit of account; a store of value;

പക്ഷെ ഈ മൂന്നു രൂപത്തിലുള്ള ചലനങ്ങളെയും മുടക്കുന്ന രൂപത്തില്‍ പണത്തെ കച്ചവട വസ്തുവാക്കുകയാണ് പലിശ സംവിധാനം ചെയ്യുന്നത്. അഥവാ പണം തന്നെ പണത്തിനു പകരമായി വില്‍ക്കുന്നു. ഇത് നാണയത്തിന്‍റെ മൂല്യത്തിന് സ്ഥിരത ഇല്ലാതാക്കുന്നു. Demand / Supply അഥവാ ആവശ്യകതയും, ലഭ്യതയും അനുസരിച്ച് വസ്തുക്കളുടെ മൂല്യത്തില്‍ വിത്യാസം സംഭവിക്കുന്നപോലെ നാണയത്തിന്‍റെ മൂല്യത്തിനും വലിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ഇത് നാണയത്തെ മറ്റുള്ള വസ്തുക്കളുടെ മൂല്യമളക്കുന്ന അളവുകോല്‍ എന്ന ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കാത്തതാക്കി മാറ്റുന്നു. കാരണം അളവുകോലിന്‍റെ മൂല്യം തന്നെ സ്ഥിരതയില്ലാത്തതായി മാറുമ്പോള്‍ വ്യവസ്ഥാപിതമായ മൂല്യനിര്‍ണയ മാധ്യമമായി അതിനെ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. അത് ആളുകള്‍ക്ക് നാണയത്തിലുള്ള വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്നു. അത് പരസ്പര വിനിമയത്തെയും ബാധിക്കുന്നു. മാത്രമല്ല ഉല്പാദന വസ്തുക്കള്‍ കൈമാറാന്‍ വേണ്ടിയുള്ള മാധ്യമമായി രംഗപ്രവേശനം ചെയ്ത നാണയം തന്നെ ഉല്പന്നമായി മാറുമ്പോള്‍ അവിടെ യഥാര്‍ത്ഥ ഉല്പന്നങ്ങളുടെ അഭാവം ഉണ്ടാകുന്നു. യഥാര്‍ത്ഥ ഉല്പന്നങ്ങളുടെ അഭാവം തൊഴിലില്ലായ്മക്കും, ഉല്പാദനക്കുറവ് വഴിയുണ്ടാകുന്ന വിലക്കയറ്റത്തിനും ഇടവരുത്തുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഒന്നിച്ചു വന്നാല്‍, കുറ്റകൃത്യങ്ങളില്‍ വന്‍തോതില്‍ വര്‍ധനവ്‌ ഉണ്ടാകുന്നു. മാത്രമല്ല നിക്ഷേപകര്‍ ഈ അവസരത്തില്‍ കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടിപ്പോകുന്നത് 'വീഴാന്‍ പോകുമ്പോള്‍ ഒരു തള്ളും കൂടി' എന്ന് പറയുന്നപോലെ സമ്പദ് വ്യവസ്ഥയെ ഒന്നുകൂടി പിടിച്ചുകുലുക്കുന്നു.

പലിശയെന്ന സംവിധാനം സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന വിള്ളലുകള്‍ മാത്രം ഇത്രമാത്രം വലുതെങ്കില്‍, അതോടൊപ്പം അഴിമതിയും, കള്ളക്കച്ചവടവും, പൂഴ്ത്തിവെപ്പും മറ്റു സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാകുമ്പോള്‍ സാമ്പത്തിക രംഗം കൂപ്പുകുത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

ലോകരക്ഷിതാവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ അത് അനുഭവിച്ചേ തീരൂ...

يقول تعالى: (ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ)

" മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം ". [റൂം - 41].



അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Sunday, December 8, 2013

വയസ് വെറും 33. കുവൈറ്റിന്‍റെ ചരിത്രത്തില്‍ മിഷിനറി പ്രവര്‍ത്തനത്തിന്‍റെ അടിവേരറുത്ത യുവാവ്....

കുവൈറ്റിന്‍റെ ചരിത്രത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട ഒരു യുവാവ്. പേര് ഫര്‍ഹാന്‍ ഫഹദ് അല്‍ഖാലിദ് അല്‍ഖുളൈര്‍(റഹിമഹുല്ലാഹ്). 1880ല്‍ ജനനം. 33 വയസ് തികഞ്ഞ് വഫാത്തായി. അന്ന് ലഭ്യമായിരുന്ന മതപഠനം നേടി. വളരെ ചെറിയ സമയം കൊണ്ട് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നും. ഒരു രാജ്യം ചെയ്യേണ്ട സംഗതികള്‍ മുഴുവന്‍ ഒരു വ്യക്തി ചെയ്യുക എന്നുള്ളത് അത്ഭുതം തന്നെയല്ലേ.

1913ല്‍ കുവൈറ്റില്‍ ക്രിസ്ത്യന്‍ മിഷിനറി സജീവമായി വരാന്‍ തുടങ്ങിയ കാലഘട്ടം. അവര്‍ ജനങ്ങളെ കയ്യിലെടുക്കാന്‍ തുടങ്ങിയ മേഖലകള്‍ തിരിച്ചറിഞ്ഞ് അദ്ദേഹം 'ജംഇയ്യ അല്‍ ഖൈരിയ്യ' എന്ന ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റിന് രൂപം നല്‍കി. 1913 ആരംഭത്തില്‍ ആണ് അത് രൂപീകരിച്ചത്. രൂപീകരണത്തിന് ശേഷം പതിനൊന്ന് മാസം മാത്രമാണ് അദ്ദേഹം ജീവിച്ചത്. ആ ചുരുങ്ങിയ കാലഘട്ടത്തില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സുബ്ഹാനല്ലാഹ് ഏറെ അത്ഭുതകരമാണ്.

ദൗത്യം - 1: മതപഠനത്തില്‍ അറിവ് നന്നേ കുറവായ തന്‍റെ സമൂഹത്തിന് ധാര്‍മ്മിക ബോധം നല്‍കാന്‍ ഒരു പണ്ഡിതനെ കുവൈറ്റില്‍ കൊണ്ടുവരിക. ഇതായിരുന്നു ഒന്നാമത്തെ ലക്‌ഷ്യം. (അങ്ങനെ പ്രശസ്ഥ പണ്ഡിതനും, സൗദി അറേബ്യയിലെ ഉന്നതപണ്ഡിതസഭാംഗവും, മസ്ജിദുന്നബവിയിലെ പ്രഭാഷകനും, മദീന യൂണിവേഴ്സിറ്റിയിലെ ആദ്യകാല അധ്യാപകരില്‍ ഒരാളും, ഹമ്മാദ് അല്‍ അന്‍സ്വാരി (റഹി), അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്(റഹി),  ഇബ്നു ഉസൈമീന്‍(റഹി) , അബ്ദു റഹ്മാന്‍ അല്‍ ബറാക്ക് (ഹ), ബകര്‍ അബൂ സൈദ്‌ (റഹി) തുടങ്ങി ധാരാളം പ്രസിദ്ധ പണ്ഡിതന്മാരുടെ ശൈഖുമായ  ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി (റഹി)യെ 1913 മാര്‍ച്ച് മാസത്തില്‍ തന്നെ കുവൈറ്റില്‍ എത്തിച്ചു. 1915 വരെ അദ്ദേഹം കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടതടവില്ലാതെ പ്രബോധനം നടത്തുകയും മതപരമായ ഒരു അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തു.

ദൗത്യം - 2: കുവൈറ്റില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ  മക്ക, മദീന, ഈജിപ്ത്, ദിമശ്ഖ്, ബാഗ്ദാദ് തുടങ്ങിയ നഗരങ്ങളിലേക്ക് തങ്ങളുടെ ചിലവില്‍ ഉപരിപഠനത്തിന് അയക്കുക എന്നതായിരുന്നു രണ്ടാമത്തെ ദൗത്യം. അപ്രകാരം ചെയ്യുക വഴി ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്താനുള്ള പാശ്ചാത്യ ശ്രമം വിജയം കണ്ടില്ല.

ദൗത്യം - 3:  പാവപ്പെട്ടവര്‍ക്കും കുവൈറ്റിലെ പൗരന്മാര്‍ക്കും വേണ്ടി ഒരു ആശുപത്രി പണിയുക എന്നതാണ് മൂന്നാമത്തെ ദൗത്യം. ഇറാക്കില്‍ നിന്ന് അസ്അദ് അല്‍ അഫന്തി എന്ന് പറയുന്ന ഒരു ഡോക്ടറെ കൊണ്ടുവന്ന് ഒരു ആശുപത്രി തുടങ്ങി. കേവലം ഒരു വ്യക്തി മുന്‍കയ്യെടുത്ത് ഉണ്ടാക്കുന്ന കുവൈറ്റിലെ ആദ്യത്തെ ആശുപത്രിയായിരുന്നു അത്. ക്രിസ്ത്യന്‍ മിഷിനറിമാര്‍ ആശുപത്രി തുടങ്ങിയ അതേ സന്ദര്‍ഭത്തില്‍ പാവപ്പെട്ടവരുടെ ആവശ്യകതയെ അവര്‍ ചൂഷണം ചെയ്യുന്നത് തടയിടാന്‍ ഈ കൊച്ചു സംരംഭത്തിന് സാധിച്ചു. അല്ലാഹു അക്ബര്‍ !. മാത്രമല്ല കുവൈറ്റിലെ ഔദ്യോഗിക ഗവണ്മെന്റ് ആശുപത്രി പോലും നിലവില്‍ വന്നത് 1939ല്‍ ആണ് എന്നതോര്‍ക്കണം.  ആ കൊച്ചു സംരംഭം മിഷിനറി പ്രവര്‍ത്തകരെ എത്രത്തോളം ചൊടിപ്പിച്ചു എന്നതറിയാന്‍ അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ഷേക്സ്പിയര്‍ തന്‍റെ മേലുദ്യോഗസ്ഥനയച്ച റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.  അസ്അദ് അല്‍ അഫന്തി എന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ബോംബെയില്‍ നിന്നും 5000 രൂപയുടെ മരുന്നുകള്‍ കുവൈറ്റില്‍ എത്തിയിട്ടുണ്ട് എന്ന് പോലും ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. നിര്‍ഭാഗ്യവഷാല്‍ കുവൈറ്റിലെ അമേരിക്കന്‍ ഹോസ്പിറ്റല്‍ ഇന്ന് സ്ഥിതി ചെയ്യുന്നത് ആ കൊച്ചു ആശുപത്രി നിലനിന്നിരുന്ന സ്ഥലത്താണ്.

ദൗത്യം - 4:  കുവൈറ്റില്‍ അന്ന് വരള്‍ച്ച രൂക്ഷമായിരുന്നു. വെള്ളത്തിന് വേണ്ടി ആളുകള്‍ എന്ത് വിലയും നല്‍കാന്‍ തയ്യാറായിരുന്ന കാലം. വളരെ ദൂരപ്രദേശങ്ങളില്‍ നിന്നും കപ്പല്‍ മാര്‍ഗം വേണം വെള്ളമെത്തിക്കാന്‍. വര്‍ഷത്തില്‍ വളരെ കുറച്ച് ലഭിച്ചിരുന്ന മഴ പോലും ആ സമയത്ത് ലഭിച്ചില്ല. ഇത് അവര്‍ക്കുണ്ടായിരുന്ന ചില ശുദ്ധജല കിണറുകളിലെ വെള്ളം പോലും വറ്റാന്‍ കാരണമായി. ആളുകളുടെ ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ് ഫര്‍ഹാന്‍ അല്‍ഫഹദിന്‍റെ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഇറാക്കിനോടടുത്ത "ശത്ത്വ് അല്‍ അറബ്"  പ്രദേശത്ത് നിന്നും കപ്പല്‍ മാര്‍ഗം കുവൈറ്റിലേക്ക് വെള്ളമെത്തിച്ചു. അത് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.


ദൗത്യം - 5: നിരക്ഷരരായ ആളുകള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാന്‍ ഒരു സ്ഥാപനം തുറന്നു. ആ സ്ഥാപനത്തിന്‍റെ മേല്‍നോട്ടവും ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി (റ) ക്കായിരുന്നു. അദ്ദേഹം ആ സ്ഥാപനത്തില്‍ വച്ച് അവര്‍ക്ക് മതപരമായ വിജ്ഞാനവും പകര്‍ന്നു നല്‍കി.

ദൗത്യം - 6 : കടലില്‍ മുങ്ങി പവിഴം എടുക്കുന്നതും, മത്സ്യബന്ധനവും ആയിരുന്നു ഒട്ടുമിക്ക ആളുകളുടെയും തൊഴില്‍. അധികപേരും സാധാരണക്കാരായിരുന്നു. ദൈനംദിന ചിലവിനുപോലും പാടുപെടുന്നവര്‍. മരണാന്തര കര്‍മ്മങ്ങള്‍ നടത്താനുള്ള കഫന്‍ പുടവ, ഖബര്‍ കുഴിക്കല്‍ തുടങ്ങിയവയുടെ ബാധ്യത ഏറ്റെടുക്കാന്‍ അവരില്‍ പലര്‍ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ പാവപ്പെട്ടവരുടെ മരണാന്തര കര്‍മ്മങ്ങളുടെ ചിലവ് 'ജംഇയ്യ അല്‍ ഖൈരിയ്യ' ഏറ്റെടുത്തു.

ദൗത്യം -7:  പള്ളികളുടെ നടത്തിപ്പും ഒരു വലിയ വിഷയമായിരുന്നു. തകരാനായ പള്ളികളുടെ പുനര്‍നിര്‍മ്മാണം. പള്ളിയുമായി ബന്ധമുള്ള പാവപ്പെട്ട ആളുകളുടെ ചിലവ് എന്നിവ ജംഇയ്യ ഏറ്റെടുത്തു.

ദൗത്യം - 8: ക്രിസ്ത്യന്‍ മിഷിനറി സജീവമായതിനാല്‍ തന്നെ പുതുമുസ്ലിമീങ്ങളുടെ സംരക്ഷണവും ഒരു ചോദ്യചിഹ്നമായിരുന്നു. അതും ജംഇയ്യ ഏറ്റെടുത്തു. 

ദൗത്യം - 9: ഒരു ലൈബ്രറി പോലും ഇല്ലാതിരുന്ന കുവൈറ്റില്‍ ആദ്യമായി ഒരു ലൈബ്രറി തുടങ്ങി. ആ ലൈബ്രറി പിന്നീട് നടത്തിപ്പുകാര്‍ ഇല്ലാത്തതിനാല്‍ 1922ല്‍ സ്ഥാപിതമായ അഹ്ലിയ്യ ലൈബ്രറിയിലേക്ക് ചേര്‍ക്കപ്പെട്ടു.

സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഇതില്‍ ഏതാണ് അദ്ദേഹത്തിന് യോജിച്ചത്?!. എല്ലാ വകുപ്പുകളും ഒരുമിച്ച് കൈകാര്യം ചെയ്ത ഒരു വ്യക്തി. ഫര്‍ഹാന്‍ അല്‍ ഫഹദ് എന്ന മാതൃകാ യുവാവ്. അദൈലിയയിലാണ് എന്ന് തോന്നുന്നു അദ്ദേഹത്തിന്‍റെ പേരില്‍ നാമകരണം ചെയ്ത ഒരു റോഡ്‌ കാണാം. പക്ഷെ അദ്ദേഹത്തിന്‍റെ ചരിത്രം എത്ര പേര്‍ക്കറിയാം?!. ഒരു രാജ്യം അതിന്‍റെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഭരണകൂടത്തെപ്പോലും നോക്കുകുത്തിയാക്കി അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വ്യത്യസ്ഥ മേഖലകളില്‍ തന്‍റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ച ഒരു സാധാരണ യുവാവ്.

അതിലും വലിയ അത്ഭുതം അദ്ദേഹം ഇതെല്ലാം നടപ്പാക്കിയത് വെറും പതിനൊന്ന് മാസം കൊണ്ടായിരുന്നു എന്നതാണ്.  1913 ജനുവരിയിലാണ് അദ്ദേഹം 'ജംഇയ്യ അല്‍ ഖൈരിയ്യക്ക്' രൂപം നല്‍കിയത്. 1913 ഡിസംബര്‍ മാസത്തില്‍ അദ്ദേഹം മരണമടയുകയും ചെയ്തു. അതിനിടക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്തു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ.... മാത്രമല്ല വെറും 33 വയസ് മാത്രമാണ് അദ്ദേഹത്തിന്‍റെ പ്രായം.  1880 മുതല്‍ 1913 വരെയാണ് അദ്ദേഹം ജീവിച്ചത്.  അല്ലാഹു അദ്ദേഹത്തിന് നല്‍കിയ തൗഫീഖ് എത്ര വലുതാണ്‌... മാ ഷാ അല്ലാഹ്.. അല്ലാഹു സ്വീകരിക്കുമാറാകട്ടെ .... തക്കതായ പ്രതിഫലവും നല്‍കട്ടെ... പവിഴക്കച്ചവടക്കാരന്‍ ആയതുകൊണ്ട് അദ്ദേഹം നമ്മുടെ ഇന്ത്യയും സന്ദര്‍ശിച്ചിരിക്കാന്‍ ഇടയുണ്ട് എന്ന് ചില ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ട്..

Thursday, December 5, 2013

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ

[ഇസ്ലാമിക സമ്പദ് വ്യവസ്ഥ] എന്ന വിഷയത്തില്‍ ഇതുവരെ നടന്നിട്ടുള്ള ക്ലാസുകള്‍ ഈ ലിങ്കുകളില്‍ ലഭ്യമാണ് ...

class 1: http://www.wiziq.com/online-class/1179547-an-introduction-to-islamic-economics

Class 2: http://www.wiziq.com/online-class/1181162-an-introduction-to-islamic-economics-part-2

Class 3: http://www.wiziq.com/online-class/1183735-why-does-islam-prohibit-interest-part-1

Class 4: http://www.wiziq.com/online-class/1193879-revision-why-does-islam-prohibit-riba-part-1

Class 5: http://www.wiziq.com/online-class/1199846-why-does-islam-prohibit-interest-part-2-class-4

Class 6: http://www.wiziq.com/online-class/1209263-types-of-riba

Class 7: http://www.wiziq.com/online-class/1210077-types-of-riba-question-answer-session

Class 8: http://www.wiziq.com/online-class/1218397-forbidden-things-in-financial-dealings-باطل-غرر-جهالة-etc

Class 9: http://www.wiziq.com/online-class/1228562-forbidden-things-in-financial-dealings-2-and-conditions-of-sales

Class 10: http://www.wiziq.com/online-class/1236898-conditions-of-sale-history-of-islamic-banks

Class 11: http://www.wiziq.com/online-class/1395475-review-of-previous-lectures

Class 12: http://www.wiziq.com/online-class/1405818-murabaha-isthiswna-المرابحة-والإستصناع

Class 13: http://www.wiziq.com/online-class/1426812-installment-sale-murabaha-basics-of-islamic-economics-class-13

Class 14: http://www.wiziq.com/online-class/1484041-murabaha-basics-of-islamic-economics-class-14

Class 15: http://www.wiziq.com/online-class/1521911-basics-of-islamic-economics-class-15-murabaha

Class 16: http://www.wiziq.com/online-class/1522410-basics-of-islamic-economics-class-16-murabaha-discussion

അനന്തരാവകാശ നിയമം

അനന്തരാവകാശ നിയമം എന്ന വിഷയത്തില്‍ ഇതുവരെ നടന്ന ക്ലാസുകളുടെ റെക്കോര്‍ഡിംഗ് താഴെയുള്ള ലിങ്കുകളില്‍ ലഭ്യമാണ് :

class 1 : http://www.wiziq.com/online-class/1203004-islamic-inheritance-law-class-1

class 2 : http://www.wiziq.com/online-class/1212587-islamic-inheritance-law-class-2

class 3 : http://www.wiziq.com/online-class/1221347-islamic-inheritance-law-class-3

class 4: http://www.wiziq.com/online-class/1239502-islamic-inheritance-law-class-4

class 5 : http://www.wiziq.com/online-class/1398105-islamic-inheritance-law-class-5

class 6 : http://www.wiziq.com/online-class/1407765-islamic-inheritance-law-class-6

class 7: http://www.wiziq.com/online-class/1430653-islamic-inheritance-law-class-7

class 8: http://www.wiziq.com/online-class/1450888-islamic-inheritance-law-class-8

class 9: http://www.wiziq.com/online-class/1463382-islamic-inheritance-law-class-9

class 10: http://www.wiziq.com/online-class/1475016-islamic-inheritance-law-class-10

class 11: http://www.wiziq.com/online-class/1477502-islamic-inheritance-law-class-11

class 12: http://www.wiziq.com/online-class/1502063-islamic-inheritance-law-class-12

class 13: http://www.wiziq.com/online-class/1512855-islamic-inheritance-law-class-13

class 14: http://www.wiziq.com/online-class/1514025-islamic-inheritance-law-class-14


class 15: http://www.wiziq.com/online-class/1521704-islamic-inheritance-law-class-15


class 16: http://www.wiziq.com/online-class/1552403-islamic-inheritance-law-class-16

class 17: http://www.wiziq.com/online-class/1579031-അസ-വബയ-ട-ഇനങ-ങള-ന-യമങ-ങള-അനന-തര-വക-ശ-class-17

class 18: http://www.wiziq.com/online-class/1591691-അസ്വബയുട-ഇനങ്ങളു-ന-യമങ്ങളു-അനന്തര-വക-ശ-class-18


class 19: http://www.wiziq.com/online-class/1605528-ഹജ്ബ്-ഒരു-അവക-ശ-മറ്റ-രു-അവക-ശ-യ-തടയല്-അനന്തര-വക-ശ-ക്ല-സ്സ്-19

Monday, November 18, 2013

മഴ പെയ്യുമ്പോഴും, മഴ അധികമാകുമ്പോഴും പ്രാര്‍ഥിക്കേണ്ടത് !.


മഴയെ ഒരിക്കലും ശപിക്കരുത്. മഴ പെയ്യാന്‍ തുടങ്ങിയാല്‍ ഇപ്രകാരം പ്രാര്‍ഥിക്കണം:

عن عائشة رضي الله عنها : "أنَّ رسول الله - صلَّى الله عليه وسلَّم - كان إذا رأى المطر، قال :  اللهم صَيِّبًا نافعًا
ആയിശ(رضي الله عنها)നിവേദനം: " നബി() മഴ വർഷിക്കുന്നത് കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. 'അല്ലാഹുവേ! ഉപകാരപ്രദമായ മഴ വർഷിപ്പിക്കേണമേ'. [ബുഖാരി]


മഴ അധികമായാല്‍ ഇപ്രകാരവും പ്രാര്‍ഥിക്കണം :
اللهم حوالينا ولا علينا
"അല്ലാഹുവേ!
ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് അവസാനിപ്പിക്കുകയും!, ആ മഴയെ ഞങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യണമേ" - [ബുഖാരി]

മഴ അധികമായ സന്ദര്‍ഭത്തില്‍ പ്രവാചകന്‍() ഇപ്രകാരം പ്രാര്‍ഥിച്ചതായി ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം : 
അനസ്(رضي الله عنه) നിവേദനം: പ്രവാചകന്‍()യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച പ്രവാചകന്‍() ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നു, അല്ലാഹുവിന്‍റെ ദൂതരേ ധനം നശിച്ചു, കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. അന്നേരം പ്രവാചകന്‍() രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്‍റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുതന്നെയാണ്  സത്യം, പ്രവാചകന്‍() തന്‍റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അവ ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി()യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്‍റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു. (അന്നു) ആ ഗ്രാമീണനോ, മറ്റൊരു ഗ്രാമീണനോ എഴുന്നേറ്റ് നിന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ പ്രവാചകന്‍() തന്‍റെ ഇരുകൈകളും ഉയര്‍ത്തി: "അല്ലാഹുവേ! ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് അവസാനിപ്പിക്കുകയും!, ആ മഴയെ ഞങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യേണമേ ", എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ പ്രവാചകന്‍() കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. [ബുഖാരി].


മഴ എപ്പോള്‍ വര്‍ഷിക്കുമെന്നും എപ്പോള്‍ അവസാനിക്കുമെന്നും ഉറപ്പിച്ചു പറയാന്‍ ആര്‍ക്കുമാകില്ല. അത് അല്ലാഹുവിന്‍റെ അറിവില്‍ പെട്ടതാണ്. പ്രവാചകന്‍(
) പറയുന്നു:
ഇബ്നു ഉമർ(رضي الله عنه) നിവേദനം: നബി() അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോൽ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിന്നല്ലാതെ മറ്റാർക്കും അവയെക്കുറിച്ചറിയാൻ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും, സ്ത്രീകളുടെ ഗർഭപാത്രത്തിൽ എന്താണുടലെടുക്കുകയെന്നും, താൻ നാളെ എന്താണ് പ്രവർത്തിക്കുകയെന്നും, താൻ ഏത് ഭൂമിയിൽ വെച്ചാണ് മരണപ്പെടുകയെന്നും ഒരാൾക്കും അറിയുവാൻ കഴിയുകയില്ല. എപ്പോഴാണ് മഴ വർഷിക്കുകയെന്നും ഒരാള്‍ക്കും അറിയാൻ കഴിയുകയില്ല. [ബുഖാരി].

മഴ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളില്‍ ഒരു അനുഗ്രഹമാണ്. ഇത് സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധഖുര്‍ആനില്‍ കാണാം:
وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَيِّتٍ فَأَنْزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِنْ كُلِّ الثَّمَرَاتِ ۚ كَذَٰلِكَ نُخْرِجُ الْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ﴿٥٧﴾
അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം ”. [അല്‍-അഅ്റാഫ്:57]

 
هُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً ۖ لَكُمْ مِنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ﴿١٠﴾
അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ്‌ നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ്‌ നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌ ”. [അന്നഹ്ല്‍:10]


وَاللَّهُ أَنْزَلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَسْمَعُونَ ﴿٦٥﴾
അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌ ”. [അന്നഹ്ല്‍:65].
أَلَمْ تَرَ أَنَّ اللَّهَ أَنْزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿٦٣﴾
 അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളമിറക്കിയിട്ട്‌ അതുകൊണ്ടാണ്‌ ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്‌ എന്ന്‌ നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു ”. [അല്‍-ഹജ്ജ്:63]

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ ﴿٢٢﴾
"നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌ ". [അല്‍ബഖറ - 22].


إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِقَوْمٍ يَعْقِلُونَ ﴿١٦٤﴾
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച ”. [അല്‍ബഖറ-164]


وَهُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُخْرِجُ مِنْهُ حَبًّا مُتَرَاكِبًا وَمِنَ النَّخْلِ مِنْ طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَابِهٍ ۗ انْظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِ ۚ إِنَّ فِي ذَٰلِكُمْ لَآيَاتٍ لِقَوْمٍ يُؤْمِنُونَ ﴿٩٩﴾
അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട്‌ അത്‌ മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത്‌ കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌ വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന്‌ അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന്‌ തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത്‌ വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച്‌ വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌ ”. [അല്‍അന്‍ആം-99].

وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ ﴿٢٤﴾
ഭയവും ആശയും ഉളവാക്കിക്കൊണ്ട്‌ നിങ്ങള്‍ക്ക്‌ മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും അത്‌ മൂലം ഭൂമിക്ക്‌ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌ ”. [അര്‍റൂം:24].