Monday, March 30, 2015

ഹൂഥികളും ചില കേരളീയരും തമ്മില്‍ അവിഹിത ബന്ധമോ ?!.

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

'ആസ്വിഫതുല്‍ ഹസം'  നേട്ടങ്ങള്‍ കൈവരിച്ച് ദൗത്യവുമായി മുന്നോട്ട് പോകുമ്പോള്‍ കേരളത്തിലെ ചില അവിഹിത ബന്ധങ്ങളും പുറത്ത് വരുന്നത് അതിന്‍റെ നേട്ടങ്ങളില്‍ ഒന്നായി എണ്ണാം.

വര്‍ഗ്ഗീയതയെ മുതലെടുത്ത്‌ ജീവിക്കുന്ന ഹൂതീ, ലബനാനിലെ ഹിസ്ബുശൈത്താന്‍ എന്നിവയെ മുന്‍പും ഇപ്പോഴും വാനോളം പുകഴ്ത്തി പരിശുദ്ധരാക്കി വാഴിക്കുകയാണ് ചില പ്രസ്ഥാനക്കാര്‍. ഇസ്‌ലാമിക രാഷ്ട്രം എന്നതാണ് ഇവരുടെ ലക്ഷ്യമായി ഇവര്‍ പറയുന്നത് എങ്കിലും അവര്‍ക്ക് ലോകത്ത് ഏറ്റവും ശത്രുതയുള്ള രാജ്യം ഏത് എന്ന് ചോദിച്ചാല്‍, പെട്ടെന്ന് തന്നെ മറുപടി വരും, 'ലോകത്ത് ശരീഅത്ത് (വിശ്വാസ തലത്തിലും, നിയമ തലത്തിലും) നടപ്പാക്കുന്ന ഏക രാഷ്ട്രമായ, മക്കയും മദീനയും സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയാണ് അവരുടെ മുഖ്യശത്രു'.

ഉറ്റ മിത്രമോ ഇറാന്‍ !... സിറിയയിലെ പാവപ്പെട്ട രണ്ടര ലക്ഷത്തോളം വരുന്ന  മുസ്‌ലിമീങ്ങളെ അറുകൊല ചെയ്തതില്‍ ഹിസ്ബുശൈത്താന്റെയും ഇറാനിയന്‍ സൈന്യത്തിന്റെയും പങ്ക് ലോകത്തുള്ള സര്‍വ മുസ്ലിമീങ്ങളും അറിഞ്ഞിട്ടും, സിറിയന്‍ വിമോചന സഖ്യം തന്നെ ലോകത്തോട് പല തവണ അത് വിളിച്ചുപറഞ്ഞിട്ടും ഇവര്‍ മാത്രം അതറിഞ്ഞിട്ടില്ല ... അത്ഭുതം തന്നെ !..

'ഹൂഥികള്‍ കടമ്പകള്‍ കടന്നെത്തിയ നവോദ്ധാന പ്രവര്‍ത്തകര്‍' ഇതാണ് തേജസുകാരന്‍ ഹൂഥികള്‍ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം. എന്നാല്‍ തേജസിലെ റിപ്പോര്‍ട്ടുകളിലുള്ള വൈരുധ്യങ്ങളിലേക്ക് അല്പം കണ്ണോടിക്കാം..

1-  തേജസുകാരന്‍ പറയുന്നു : "സംഘം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ മുന്‍ ഏകാധിപതി അലി അബ്ദുല്ലാഹ് സ്വാലിഹ് അടക്കമുള്ളവര്‍ ഇവര്‍ക്കെതിരെ കടുത്ത വിവേചനം കാണിച്ചു."  . ലേഖനത്തിലുടനീളം ഏകാധിപതി അലി സ്വാലിഹും ഹൂഥികളും ബദ്ധവൈരികളാണ് എന്ന് തെളിയിക്കാനാണ് തേജസിന്റെ ശ്രമം. എന്നാല്‍ ഇതേ അലി അബ്ദല്ലാഹ്  സ്വാലിഹുമായി ചേര്‍ന്നാണ് ഹൂഥികള്‍ സൗദിക്കെതിരെ പോരാടുന്നത് എന്നതിനെ തേജസുകാരന്‍ എങ്ങനെ നോക്കിക്കാണുന്നു എന്നറിയില്ല. പക്ഷെ നമുക്കതില്‍ ഒരുപാട് പാഠമുണ്ട്. അഹ്ലുസ്സുന്ന തിങ്ങിപ്പാര്‍ത്തിരുന്ന മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തി, ഹൂഥികള്‍ ജനങ്ങളെ പട്ടിണിക്കിട്ടത് ഈ പറഞ്ഞ ഏകാധിപതിയുടെ കാലത്താണ്. അന്ന് അവരെ സഹായിക്കാന്‍ ഇയാള്‍ ഒന്നും ചെയ്തില്ല. ഹൂഥികള്‍ യമന്‍ കയ്യടക്കാന്‍ വന്നപ്പോള്‍ പ്രത്യക്ഷത്തില്‍ അവരുടെ ശത്രുവായി അഭിനയിച്ച അലി സ്വാലിഹ് മുന്‍പ് പറഞ്ഞുറപ്പിച്ചത് പോലെ ഹൂഥികള്‍ക്ക് അരങ്ങൊഴിഞ്ഞു കൊടുത്തു. 'ആസ്വിഫതുല്‍ ഹസം' തുടങ്ങിയപ്പോള്‍ സൗദിക്കും സഖ്യകക്ഷികള്‍ക്കും എതിരില്‍ ഒരുമിച്ച് യുദ്ധം ചെയ്ത് ഈ അവിഹിത ബന്ധം വളരെ നേരത്തേ തുടങ്ങിയതാണ്‌ എന്നവര്‍ തെളിയിച്ചു. ഹൂഥി - അലി സ്വാലിഹ് സഖ്യമാണ് ഇന്ന് സൗദിയുമായി ഏറ്റുമുട്ടുന്നത് എന്ന വസ്തുത വളരെ തന്ത്രപൂര്‍വ്വം മറച്ചുവെക്കാനാണ് തേജസുകാരന്‍ ശ്രമിച്ചത്.


2 -  തേജസിലെ ലേഖനം കേട്ടാല്‍ തോന്നും സമാധാനത്തിന് നോബല്‍ സമ്മാനം അര്‍ഹിക്കുന്ന ഏതോ നവോദ്ധാനക്കാരാണ് ഹൂഥികള്‍ എന്ന്. അവര്‍ പറയുന്നു : "2011ല്‍ അറബ് വിപ്ലവം തുടങ്ങിയപ്പോള്‍ സമാധാനപരമായ പ്രക്ഷോഭത്തിന്റെ വക്താക്കളായിരുന്നു ഹൂഥികള്‍.  തുടര്‍ന്ന് സ്വാലിഹ് പുറത്താക്കപ്പെട്ട ശേഷം നടന്ന ദേശീയ സമവായ ചര്‍ച്ചകളിലും മുഖ്യ പങ്ക് വഹിച്ചു. വൈവിധ്യത്തെ മാനിച്ചും മേഖലാ സ്വയം ഭരണത്തെ പിന്തുണച്ചും ജനാധിപത്യ രാഷ്ട്രം വേണം എന്നവര്‍ വാദിച്ചു".  തീര്‍ത്തും കല്ലേറ് വളരെ സമാധാനപരമായിരുന്നു എന്ന് പറയുന്ന പോലെയാണ് തേജസുകാരന്റെ വര്‍ണ്ണന. ഈ പറയുന്ന ഹൂഥികളാണ് വിപ്ലവ കാലത്ത് തീര്‍ത്തും (തേജസുകാരന്റെ ഭാഷയില്‍ തീര്‍ത്തും സമാധാനപരമായി) ദമ്മാജിലെ പാവപ്പെട്ട മുസ്ലിമീങ്ങളെ ഉപരോധിച്ച് അവര്‍ക്കെതിരെ സായുധ ആക്രമണം നടത്തിയത്. ഒടുവില്‍ അവരെ ദമ്മാജില്‍ നിന്നും തന്നെ പാലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഇത് തേജസുകാരന്‍ അറിയാതെ പോയോ ?!.. വഴിയില്ല. പൂരിപക്ഷം വരുന്ന യമന്‍ ഗോത്രങ്ങളുമായി ഏറ്റുമുട്ടിയാണ് സ്വന്‍ആഇലേക്ക് ഹൂഥികള്‍ അതിക്രമിച്ച് കയറിയത് എന്നത് ഒരു വിഷയമേ അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അതിര്‍ത്തിയില്‍ ജീസാന്‍ പോലെയുള്ള പ്രദേശങ്ങളെ ഭീഷണി മുനയില്‍ നിര്‍ത്തിയവരും ഇടക്കൊക്കെ അതിര്‍ത്തി ബേധിക്കാന്‍ ശ്രമിച്ച് സംഘട്ടനങ്ങള്‍ നടത്തിയവരുമാണ് ഈ ഹൂഥികള്‍ എന്ന ഒരു സംഗതി ഈ ലോകത്ത് നടന്നിട്ടേയില്ല.  പാവങ്ങള്‍ നവോദ്ധാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു... എന്നൊക്കെ അങ്ങ് വിശ്വസിക്കുക തന്നെ... 

ഏതാണ് തേജസുകാരന്‍ പരിചയപ്പെടുത്തുന്ന ഈ നവോദ്ധാന പ്രവര്‍ത്തനം ?! ... അതാണ്‌ ഇറാനുമായുള്ള അവിഹിത ബന്ധം സൂചിപ്പിക്കുന്ന മറ്റൊരു വിഷയം. ഇന്നലെ ഇറാനിയന്‍ വിദേശകാര്യ സഹമന്ത്രി ഒരു പ്രസ്ഥാവന നടത്തി, അതിനു മുന്‍പ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി തന്നെ അത് പ്രസ്താവിച്ചിട്ടുള്ളതുമാണ്. അതായത് യമന്‍ ആഭ്യന്തര പ്രശ്നത്തില്‍ സൗദി ഇടപെടുന്നുത് തീവ്രവാദമാണ്. പറയുന്നതോ പാവം ഇറാന്‍... വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് വിശേഷിപ്പിച്ചാല്‍ അതല്‍പ്പം കുറഞ്ഞുപോകും. സിറിയയില്‍ മുസ്ലിമീങ്ങളെ കൊന്നൊടുക്കാന്‍ ബഷാറിന് പിന്തുണ അറിയിക്കുകയും സൈന്യത്തെ അയക്കുകയും ചെയ്ത ആളാണ്‌ കക്ഷി.... അമേരിക്ക വളരെ സുന്ദരമായി ഇറാഖ് തങ്ങളെ ഏല്‍പ്പിച്ച പോലെ യമനും ഏല്‍പ്പിച്ചു തരുമെന്ന് പാവങ്ങള്‍ സ്വപ്നം കാണുമ്പോഴാണ് പ്രതീക്ഷിക്കാതെ വന്ന അടി. സമനില തെറ്റിയതില്‍ അത്ഭുതമൊന്നുമില്ല.

ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്:

യമനില്‍ സൗദി ഇടപെടുന്നത് എന്തുകൊണ്ട് ഇറാനെ ചൊടിപ്പിക്കുന്നു ?.

ആശയപരമായും , നയതന്ത്രപരമായും ഇറാന് എന്ത് കാര്യമാണ് അറബ് ലോകത്ത് ഉള്ളത് ?.

കേവല ന്യൂനപക്ഷമായ ഹൂഥികള്‍ പൂരിപക്ഷം വരുന്ന യമന്‍ ജനങ്ങളെ അടിച്ചമര്‍ത്തി അധികാരം പിടിച്ചെടുക്കുമ്പോള്‍, എന്തുകൊണ്ട് ഇറാനും, അവരെ പിന്തുണക്കുന്ന SDPI , ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രവാദ പ്രസ്ഥാനക്കാരും അത് നവോദ്ധാനമായി കാണുകയും, യമനിലെ പൂരിപക്ഷ ജനങ്ങള്‍ ആഗ്രഹിച്ച സൗദി ഇടപെടലിനെ തീവ്രവാദമായി കാണുകയും ചെയ്യുന്നു ?!.

ഉത്തരം വളരെ വ്യക്തമാണ്. അറബ് ലോകങ്ങളെ കയ്യടക്കി ഇറാനിയന്‍ ശിയാ സാമ്രാജ്യം സ്ഥാപിക്കുക തന്നെ ലക്ഷ്യം. അതിന് വേണ്ടപ്പെട്ടവരെല്ലാം കുടപിടിക്കുന്നുമുണ്ടല്ലോ. വിശ്വാസപരമായി സൗദിയുമായി ഒരുനിലക്കും യോജിക്കാന്‍ ഇറാന്  കഴിയില്ല. അവരുടെ നമസ്കാരം പോലും വ്യത്യസ്ഥമാണ്. ആചാരങ്ങള്‍ വ്യത്യസ്ഥമാണ്. പ്രവാചക പത്നിമാരെപ്പോലും അധിക്ഷേപിക്കുന്ന പൂരിപക്ഷ ശിയാ കക്ഷിയാണ് നേതൃ നിരയില്‍. എന്ത് വിലകൊടുത്തും അഹ്ലുസ്സുന്നയെ കൊല്ലണമെന്ന് പ്രഖ്യാപിച്ച താക്കറെമാരും അവരുടെ കൂട്ടത്തില്‍ ഏറെ. എഴാകാശങ്ങള്‍ക്ക് മുകളില്‍ നിന്ന് അല്ലാഹു പവിത്രവതിയെന്ന് പ്രഖ്യാപിച്ച നമ്മുടെ മാതാവ് റസൂലുല്ല (സ) യുടെ പത്നി ഉമ്മുല്‍ മുഅ്മിനീന്‍ ആഇഷ (റ) യെ അവിഹിത ബന്ധം ആരോപിക്കുകയും (നഊദു ബില്ലാഹ്) അഹ്ലുസ്സുന്നക്കാര്‍ അറുകൊല ചെയ്യപ്പെടണമെന്ന് വാദിക്കുകയും ചെയ്ത യാസിര്‍ ഹബീബ് എന്ന പിശാചിനെ കുവൈറ്റ്‌ പൗരത്വം പിന്‍വലിച്ച് നാടുകടത്തിയത് ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത് നന്നായിരിക്കും. ടിയാന്‍ ഇപ്പോള്‍ ഇവരുടെ ആശയ തട്ടകമായ ബ്രിട്ടനിലാണ്.

ഇനി എന്തുകൊണ്ട് ഇവര്‍ സൗദിയെ എതിര്‍ക്കുന്നു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഇത്ര നീചരായ ഈ സമൂഹത്തെ പിന്തുണക്കുന്നതിനും വേണം കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി. സിറിയന്‍ പശ്ചാത്തലത്തിലെങ്കിലും ഇവരുടെ വാലാട്ടികള്‍ മാറി ചിന്തിക്കുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി.  സത്യത്തില്‍ ഇസ്ലാമിന്റെ സംരക്ഷകരായി  സ്വയം വാഴ്ത്തുന്ന ഇവര്‍ക്ക് മുസ്ലിംകളോടുള്ള കൂറ് എന്ത് എന്ന് ഇവിടെ വ്യക്തം. ജമാഅത്ത് കാരനോ, SDPI കാരനോ ആണ് സൗദി ഭരിക്കുന്നതെങ്കില്‍ എന്നൊന്ന് സങ്കല്പിച്ചു നോക്കൂ...  ഇറാനില്‍ കിടക്കുന്ന ശിയാക്കള്‍ അവരുടെ പേക്കൂത്ത് നടത്തുന്നത് മക്കത്തും മദീനത്തും ആയിരിക്കും  ... ജമാഅത്ത് കാര്‍ ചിലപ്പോള്‍ ഭരണകൂടത്തിന്‍റെ ചിലവില്‍ മക്കത്ത് ഒരു പക്ഷെ വേള്‍ഡ് ഫിലിം ഫെസ്റ്റിവലും നടത്തിയേക്കാം,, ദഅവത്തിനുള്ള പുതിയ ഉദാത്ത മാതൃകയാണല്ലോ ...  

3- SDPI കാരന്റെയും, കേരളാ ആഗോള ഇസ്‌ലാം വക്താക്കളുടെയും വൈരുദ്ധ്യങ്ങള്‍ പെട്ട മറ്റൊന്നാണ്... ഖത്തറിനെയും തുര്‍ക്കിയെയും ഒരു ഘട്ടത്തില്‍ വാനോളം പുകഴ്ത്തി,,, എന്നാല്‍ ഇറാന്‍ പിന്തുണക്കുന്ന ഹൂഥികള്‍ ഒരു വശത്തും, തുര്‍ക്കി, തൂനിസ്, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ പിന്തുണക്കുന്ന സൗദീ നീക്കം ഒരു വശത്തതുമായപ്പോള്‍ സത്യത്തില്‍ തങ്ങള്‍ ആരുടെ കൂടെയാണെന്നോ, തങ്ങളുടെ ആശയം എന്തെന്നോ ഈ രണ്ടുകൂട്ടര്‍ക്കും അറിയില്ല. മുന്‍പേ തങ്ങള്‍ പറയുന്നത് എന്ത് എന്ന് സ്വയം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്നുവെങ്കില്‍ ഇവരാരും അതിന്‍റെ വക്താക്കള്‍ ആകുമായിരുന്നില്ലല്ലോ...


ആദ്യമായും അവസാനമായും SDPI കാരനോടും ജമാഅത്ത് കാരനോടും ഒരൊറ്റ ചോദ്യമാണ് നമുക്ക് ചോദിക്കുവാനുള്ളത്. രാഷ്ട്രീയ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കാന്‍ ഉത്സാഹം കാണിക്കുന്ന പോലെ വിശ്വാസ തലങ്ങളില്‍ നിങ്ങളും ശിയാക്കളും തമ്മിലുള്ള 'ബന്ധം' അതല്ലെങ്കില്‍ 'വിയോജിപ്പ്‌' ഇത് രണ്ടിലും ഏതെങ്കിലും ഒന്ന് വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ?...

ഏതായാലും അറബ് ലോകത്തെ പുതിയ സഖ്യം ചിലരുടെയെല്ലാം ഉറക്കം കെടുത്തുന്നു. അവരുമായി അവിഹിത ബന്ധം ഉള്ളവരുടെയും ....


'ആസ്വിഫതുല്‍ ഹസം' - അറബ് ലോകത്ത് ഇറാന്‍ നടത്തുന്ന രഹസ്യ അജണ്ടകള്‍ക്കുള്ള തിരിച്ചടി. 

Sunday, March 29, 2015

'ആസ്വിഫതുല്‍ ഹസം' - അറബ് ലോകത്ത് ഇറാന്‍ നടത്തുന്ന രഹസ്യ അജണ്ടകള്‍ക്കുള്ള തിരിച്ചടി.

الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛ 

 
യമനില്‍ റാഫിദിയാക്കളും സൗദിയുടെ നേതൃത്വത്തില്‍ അണിനിരന്ന മുസ്‌ലിം രാഷ്ട്രങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധം നമ്മുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ചിലര്‍  മൊഴിയുന്ന പോലെ യമനില്‍ നിലനിന്നിരുന്ന ആഭ്യന്തര കലഹത്തില്‍ സൗദി നടത്തിയ ഒരനാവശ്യ ഇടപെടലായിരുന്നില്ല അത്. മറിച്ച് ഹൂതികള്‍ എന്നറിയപ്പെടുന്ന യമനിലെ റാഫിദിയാക്കള്‍ ക്ഷണിച്ചുവരുത്തിയ ഒരു സംഘട്ടനമാണ്.  അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്.

 കാലങ്ങളോളമായി യമനിലെ മുസ്ലിമീങ്ങള്‍ക്ക് നേരെ ഭീഷണിയും അക്രമങ്ങളും അഴിച്ചുവിട്ടിരുന്നവരായിരുന്നു ഹൂതികള്‍. മൂന്ന്‍ ദിവസം മുമ്പ് തുടങ്ങിയ 'ആസിഫതുല്‍ ഹസം' എന്ന സൗദീ വ്യോമാക്രമണത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യമന്‍ സൗദി അതിര്‍ത്തി  പ്രദേശത്ത് സായുധ സംഘത്തെ വിന്യസിക്കുകയും കാലങ്ങളായി സൗദി അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഹൂതികള്‍. യമനിലെ ആഭ്യന്തര കലാപം മുതലെടുത്ത്‌ അവിടത്തെ മുന്‍ഭരണാധികാരിയായിരുന്ന അലി അബ്ദല്ല സ്വാലിഹിന്‍റെ ഒത്താശയോടെ അവര്‍ യമന്‍ തലസ്ഥാനമായ സ്വന്‍ആ' കയ്യടക്കി.  ആഭ്യന്തര കലാപത്തെ മറയാക്കി അഹ്ലുസ്സുന്നയുടെ ആളുകള്‍ താമസിച്ചിരുന്ന പ്രവിശ്യകള്‍ തിരഞ്ഞുപിടിച്ച് ഹൂതികള്‍ നടത്തിയിരുന്ന അതിക്രമങ്ങള്‍ മുന്‍പ് നാം കേട്ടതാണ്.

ശേഷം നമ്മള്‍ കണ്ടത് അലി അബ്ദല്ല പുറത്തായ ശേഷം തിരഞ്ഞെടുക്കപ്പെട്ട അബ്ദുറബ്ബ് ഹാദിയെ തങ്ങളുടെ ആശയക്കാരനല്ല എന്ന കാരണത്താല്‍ സായുധ നീക്കത്തിലൂടെ പുറത്താക്കി ഹൂതികള്‍ യമന്‍ പിടിച്ചെടുത്തു. പ്രദേശവാസികളുടെ എളിയ ചെറുത്ത് നില്പ് അവര്‍ നിഷ്കരുണം നേരിടുകയും വളരെ വൈകാതെ ഇറാനിന്റെ ഒത്താശയോടെ യമന്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇറാനിയന്‍ (ശിയാ) സാമ്രാജ്യത്തിന്‍റെ തുടക്കമാണ് നാല് അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി തങ്ങള്‍ തുടക്കമിട്ടത് എന്ന് പരസ്യമായി പറയാന്‍ പോലും അവര്‍ മടിച്ചില്ല. ഉസ്മാനിയാക്കളുടെ തലസ്ഥാനമായിരുന്ന ബാഗ്ദാദ്, അബ്ബാസിയാക്കളുടെ തലസ്ഥാനമായിരുന്ന ദിമശ്ഖ് അതുകൂടാതെ ലബനാന്‍, യമന്‍ ഇവയെല്ലാം തങ്ങളുടെ കൈപിടിയിലാണ് എന്ന് അബ്ദുല്‍ മലിക് ഹൂതിയെ പോലെയുള്ളവര്‍ പരസ്യമായി മീഡിയക്ക് മുന്നില്‍ വിളമ്പിയതാണ്.

ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ് അറബ് ലോകത്ത് ഇറാനെന്ത്‌ കാര്യം എന്നുള്ളത് ?!. സ്വാഭാവികമായും അവര്‍ക്ക് ചില രഹസ്യ താല്പര്യങ്ങളുണ്ട്. തങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സായുധ സംഘങ്ങളെ ഉള്‍ക്കൊള്ളിച്ച് സായുധ നീക്കത്തിലൂടെ അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി 'ഇറാനിയന്‍ എംപയര്‍' എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുക എന്നത് തന്നെയാണ് ആ രഹസ്യ താല്പര്യം. അതുമായി ബന്ധപ്പെട്ട ശിയാ ലോബിയുടെ രഹസ്യ അജണ്ട നേരത്തെ ചോര്‍ന്നതുമാണ്.

സിറിയയില്‍ രണ്ടര ലക്ഷത്തോളം വരുന്ന മുസ്ലിമീങ്ങളെ വധിച്ചതുമായി ബന്ധപ്പെട്ട് ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് വെളിച്ചത്ത് വന്നപ്പോള്‍ ആദ്യം അവര്‍ നിഷേധിച്ചു. അവിടത്തെ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ നയതന്ത്രജ്ഞര്‍ മാത്രമാണ് അവിടെയുള്ളത് എന്നായിരുന്നു ഔദ്യോഗിക  വിശദീകരണം. പക്ഷെ ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് മാധ്യമങ്ങള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നപ്പോള്‍ അതിനെ ന്യായീകരിച്ചു.

ആശയപരമായും നയതന്ത്രപരമായും സൌദിയെപ്പോലുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് ഭീഷണിയായ ഇറാനിയന്‍ സ്വാധീനം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ സ്വാഭാവികമായും ആ അപകടത്തെ പ്രതിരോധിക്കേണ്ടത് സര്‍വ മുസ്‌ലിം രാഷ്ട്രങ്ങളുടെയും ബാധ്യതയും കടമയുമാണ്. പ്രത്യേകിച്ചും സൗദി വ്യോമ ആക്രമണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് യമന്‍ കൈയടക്കിയത് പോലെ ഇനി ഞങ്ങള്‍ സൗദിയും മറ്റു അറബ് രാഷ്ട്രങ്ങളും കൈയടക്കുമെന്ന ഭീഷണി ഹൂതികളുടെ നേതാവ് അബ്ദുല്‍ മലിക് മുഴക്കിയത് വളരെ പരസ്യമായാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ അഹങ്കാരത്തിന് തടയിടാന്‍ അല്പം   വൈകി എന്നുവേണം പറയാന്‍.

ഇനി വ്യോമാക്രമണം തുടങ്ങിയതിനു ശേഷം ഹൂതികള്‍ എടുത്ത നിലപാടാണ് ഏറെ അതിശയകരം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് തങ്ങളുടെ ആയുധ ശേഖരങ്ങള്‍ മാറ്റി. വീടുകള്‍ക്ക് മുകളിലായി മിസൈലുകള്‍ സ്ഥാപിച്ചു. അറബ് രാഷ്ട്രങ്ങള്‍ ജനങ്ങളുടെ മേല്‍ വ്യോമാക്രമണം നടത്തുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ജനങ്ങളുടെ മേല്‍ ആയുധ പ്രയോഗങ്ങള്‍ നടത്തി. എന്നാല്‍ വിമാനങ്ങള്‍ നടത്തുന്ന ആക്രമണവും മറ്റും തിരിച്ചറിയാന്‍ കഴിവുള്ള യമന്‍ ഗോത്രങ്ങള്‍ ഹൂതികള്‍ക്ക് നേരെ തിരിയാന്‍ അതൊരു കാരണമായി എന്നതല്ലാതെ യാതൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടായില്ല.


സൗദിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണം ഒരിക്കലും ഒരു സുപ്രഭാതത്തില്‍ ആരംഭിച്ചതായിരുന്നില്ല. ദിവസങ്ങളോളം ചര്‍ച്ചകള്‍ക്കായി ഹൂതികളെ ക്ഷണിക്കുകയും സമാധാന സംഭാഷണങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പക്ഷെ അതവര്‍ നിരസിക്കുകയും  തങ്ങളുടെ അഹങ്കാരം കലര്‍ന്ന പ്രഖ്യാപനങ്ങള്‍ തുടരുകയുമായിരുന്നു. യമന്‍ പ്രധാനമന്ത്രിയെ അവിടെ നിന്നും ആട്ടിയോടിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അറബ് രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ ഇടപെട്ടത്. മാത്രമല്ല പരിശുദ്ധ ഹറമുകള്‍ നിലകൊള്ളുന്ന സൗദിയെ സംരക്ഷിക്കുക എന്ന സുപ്രധാന ദൗത്യവും ഇതിനു പിന്നിലുണ്ട്. കാലങ്ങളായ സൗദി അതിര്‍ത്തിയില്‍ സായുധ നീക്കം നടത്തുന്ന ഹൂത്തികള്‍ യമനില്‍ നിലയുറപ്പിച്ചാല്‍ സൗദിയെയും മറ്റു അറബ് രാഷ്ട്രങ്ങളെയും ആക്രമിക്കുകയും ഇറാനിന്റെ ഒത്താശയോടെ അവിടെ ആഭ്യന്തര കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നത് ഉറപ്പ്.

നാലോളം രാഷ്ട്രങ്ങള്‍ തുടങ്ങി വച്ച് ഇന്ന് പന്ത്രണ്ട് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന മുന്നേറ്റമാണ് 'ആസിഫതുല്‍ ഹസം'. അത് അതിന്‍റെ കൃത്യമായ ലക്ഷ്യങ്ങള്‍ നിറവേറ്റി മുന്നേറുന്നതില്‍ നമുക്ക് അല്ലാഹുവിനെ സ്തുതിക്കാം. മാത്രമല്ല അറബ് ലോകത്തെ പ്രശ്നങ്ങളെ നേരിടാന്‍ സജ്ജമായ ഒരു പുതിയ സഖ്യമാണ് 'ആസിഫതുല്‍ ഹസ്മി'ലൂടെ ഉണ്ടായത്. അല്ലാഹു സല്‍മാന്‍ രാജാവിന് ഏറ്റവും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള എല്ലാ തൌഫീഖ്  നല്‍കുമാറാകട്ടെ .. ഏറ്റവും ഉചിതവും യുക്തിസഹജവുമായ തീരുമാനം എന്നാണ്  സൗദി പണ്ഡിത സഭ 'ആസിഫതുല്‍ ഹസ്മി'നെ സംബന്ധിച്ച് വിശേഷിപ്പിച്ചത്.

മലിക് ഫഹദിന് കുവൈറ്റ്‌ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, മലിക് അബ്ദല്ലക്ക് ബഹ്‌റൈന്‍ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, യമന്‍ മോചിപ്പിക്കാനുള്ള തൗഫീഖ് അല്ലാഹു സല്‍മാന്‍ രാജാവിന് നല്‍കുമാറാകട്ടെ...

ലബനാനിലും, സിറിയയിലും, ഇറാഖിലും അഹ്ലുസ്സുന്നയെ അറുകൊല ചെയ്യുന്ന ശിയാ ഭീകരതക്ക് ഇതൊരു പാഠമാണ്.


ആശയപരമായും നയതന്ത്രപരമായും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്ന ഇറാനെ ഇസ്‌ലാമിക രാഷ്ട്രമായി പരിചയപ്പെടുത്തി, ശിയാ ഭീകരതക്ക് കുടപിടിച്ചിരുന്നവര്‍ക്കും ഇതൊരു പാഠമാണ്.


ഹറം കയ്യടക്കി ഹജറുല്‍ അസ്'വദ് വരെ കടത്തിക്കൊണ്ടുപോയ പാരമ്പര്യമുള്ള ശിയാക്കളെ ഇസ്‌ലാമിന്റെ വക്താക്കളായി പരിജയപ്പെടുത്താനും വേണം തൊലിക്കട്ടി.. മോന്‍ മരിച്ചിട്ടായാലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി എന്നതാണല്ലോ ഭാവം... ശിയാക്കള്‍ കയ്യടക്കിയാലും സൗദിയുടെ പതനം ആണ് സ്വപ്നം ... അല്ലാഹുവില്‍ ശരണം...




 

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ വാക്കുകള്‍ ശ്രദ്ധിക്കുക : "റാഫിദിയാക്കള്‍ (ശിയാക്കള്‍) നിന്ദ്യരായ ഒരു സമൂഹമാണ് . നേരായ ചിന്തയോ, ആധികാരികമായ പ്രമാണമോ, സ്വീകാര്യ യോഗ്യമായ മതമോ, കെട്ടുറപ്പുള്ള ഭൗതിക സംവിധാനങ്ങളോ ഇല്ലാത്ത ഒരു വിഭാഗം" . - [إقتضاء الصراط المستقيم 2/815 ].


അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന്റെ ആശയമായ ശിയാഇസത്തിനെതിരെ മുസ്‌ലിം രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും.. അല്‍ഹംദു ലില്ലാഹ് ....


അനുബന്ധ ലേഖനം : ഹൂഥികളും ചില കേരളീയരും തമ്മില്‍ അവിഹിത  ബന്ധമോ ?!.

ഇസ്‌ലാമിന്‍റെ പതനത്തിനായി അകത്തു നിന്നും പുറത്ത് നിന്നും കോപ്പുകൂട്ടുന്ന ശത്രുക്കള്‍ക്കെതിരെ മലിക് ഫൈസല്‍ (റഹിമഹുല്ല) നടത്തിയ സംസാരം ഇവിടെ വീണ്ടും പ്രസക്തമാകുന്നു :


Wednesday, March 18, 2015

കച്ചവടം - ഒരു കര്‍മശാസ്ത്ര പഠനം part 1. [ആമുഖം, കരാറുകളുടെ ഇനങ്ങള്‍].

(വാട്ട്സാപ്പിലൂടെ നമ്മള്‍ നടത്തുന്ന കച്ചവടത്തെ സംബന്ധിച്ചുള്ള കര്‍മശാസ്ത്രപഠനം ടൈപ്പ് ചെയ്തതാണ് ഇത്. അത് ആളുകള്‍ക്ക് ലഭിക്കാവുന്ന രൂപത്തില്‍ ടൈപ്പ് ചെയ്ത് നല്‍കിയ സഹോദരന് അല്ലാഹു ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നല്‍കട്ടെ)

الحمد لله و الصلاة والسلام على رسول الله، وعلى آله و صحبه ومن والاه، وبعد؛

അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമേ എന്ന്‍ ആദ്യമായി ഉണര്‍ത്തുകയാണ് ...

കച്ചവട സംബന്ധമായി ഹ്രസ്വമായ ഒരു ധാരണ ആളുകള്‍ക്ക് ഉണ്ടാക്കുവാനുള്ള ഒരു എളിയ ശ്രമത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ .. ആമീന്‍..

നമ്മുക്കറിയുന്നത് പോലെ പണ്ഡിതന്മാര്‍ അവരുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ആരാധനകളെക്കുറിച്ചാണ് പൊതുവേ ആദ്യം സംസാരിക്കാറുള്ളത്. അതില്‍ ഏറ്റവും പ്രാധാന്യം ഉള്ളത് നമസ്കാരത്തിനായത് കൊണ്ട്, ആ നമസ്കാരത്തെ സംബന്ധിച്ച് ആണ് ആരാധനകളില്‍ അവര്‍ ആദ്യം സംസാരിക്കാറുള്ളത് , നമസ്കാരത്തിന് ഏറ്റവും അനിവാര്യമായ ഘടകം ശുദ്ധിയായത് കൊണ്ട് തന്നെ ശുദ്ധീകരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന അധ്യായം ആദ്യം എന്ന നിലക്കാണ് അവര്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. അതിന് ശേഷമാണ് 'മുആമലാത്ത്' അഥവാ ഇടപാടുകളെക്കുറിച്ച് സംസാരിക്കാറുള്ളത്.

ചില പണ്ഡിതന്മാര്‍ ആരാധനകള്‍ക്ക് മുന്‍പായി തൗഹീദും, അമലുകളുടെ മഹത്വവും അവരുടെ ഫിഖ്‌ഹ് ഗ്രന്ഥങ്ങളില്‍ തന്നെ വിശദീകരിക്കും. രണ്ട് രൂപത്തിലുള്ള ക്രോഡീകരണങ്ങളായാലും പൊതുവേ ആരാധനകള്‍ക്ക് ശേഷമാണ് പണ്ഡിതന്മാര്‍ മുആമലാത്തുകള്‍ ചര്‍ച്ച ചെയ്യാറുള്ളത്. കാരണം ഒരു മനുഷ്യനെ സംബന്ധിച്ച് അല്ലാഹുവുമായുള്ള അവന്റെ ബന്ധമാണല്ലോ 'ആരാധന' എന്നുള്ളത്. അത് മനസ്സിലാക്കിയാല്‍ അവന്‍ സുപ്രധാനമായി മനസ്സിലാക്കേണ്ടത്  തന്റെ സഹജീവികളായ മനുഷ്യരുമായി ബന്ധപ്പെടുന്ന മേഘലയില്‍ അവന്‍ പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ്. അതാണ്‌ أحكام المعاملات . 

ഇസ്‌ലാം പൂര്‍ണ്ണമാണ്, സമ്പൂര്‍ണ്ണമാണ്. മനുഷ്യ ജീവിതത്തിന്റെ സര്‍വ്വ മേഘലകളുമായി ബന്ധപെട്ടും അവനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയമങ്ങളും ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരമുള്ള ബന്ധവും ഇടപാടുകളും നിയന്ത്രണ വിധേയമാക്കുകയും ഓരോരുത്തരുടേയും അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുകയാണ് ആ നിയമങ്ങളുടെ ലക്ഷ്യം.

അല്ലാഹു പറഞ്ഞുവല്ലൊ :

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ الأِسْلاَمَ دِيناً

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
(വിശുദ്ധ ഖുര്‍ആന്‍ 5:3)

അതിനാല്‍ തന്നെ അല്ലാഹു എല്ലാം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്.അല്ലാഹുവിന് സര്‍വ്വ സ്തുതിയും.

നേരത്തത്തെ സൂചിപ്പിച്ച പോലെ ഇബാദത്തുകള്‍ക്ക് ശേഷം പണ്ഡിതന്മാര്‍ المعاملات അഥവാ മനുഷ്യര്‍ പരസ്പരമുള്ള ഇടപാടുകളെക്കുറിച്ച് ആണ് വിശദീകരിക്കാറുള്ളത്. അതില്‍ തന്നെ പൊതുവേ ആദ്യം കച്ചവടസംബന്ധമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. മനുഷ്യരെല്ലാവരും തൊഴില്‍ ചെയ്ത് ജീവിക്കുന്നത് കൊണ്ട് തന്നെ, അത് സംബന്ധമായ നിയമങ്ങളും അവര്‍ അറിയേണ്ടതും പഠിക്കേണ്ടതുമുണ്ട്. അതിന്റെ ഇനങ്ങള്‍, നിയമങ്ങള്‍, പാലിക്കേണ്ട മര്യാദകള്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പിന്നീട് വിവാഹത്തെ സംബന്ധിച്ച് ത്വലാഖിനെ സംബന്ധിച്ചുമെല്ലാം വിശദീകരിക്കുന്നത് കാണാം.
തൊഴില്‍, വിവാഹം എന്നതെല്ലാം പതിപാദിച്ച ശേഷം അനന്തരവകാശം പിന്നെ മനുഷ്യന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ശിക്ഷാ നിയമങ്ങള്‍,  ജിഹാദ്, ദഅ'വ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ചര്‍ച്ച ചെയ്തുകൊണ്ടാണ് ഒരു ഫിഖ്‌ഹ് ഗ്രന്ഥം അവസാനിക്കുന്നത്. കര്‍മശാസ്ത്രപഠനത്തെ സംബന്ധിച്ച് അതിന്‍റെ ഒരു രൂപവും രീതിയും അറിഞ്ഞിരിക്കാനാണ് വിഷയങ്ങള്‍ ക്രോഡീകരിക്കപ്പെട്ട രൂപത്തെ സംബന്ധിച്ച് വിശദീകരിച്ചത്.

എന്നാല്‍ ഇതില്‍ കച്ചവടവുമായി ബന്ധപ്പെട്ട ഭാഗം അഥവാ كتاب البيوع ആണ് നാം പഠന വിധേയമാക്കുന്നത്. കച്ചവടത്തെക്കുറിച്ച് ഒരു ഹൃസ്വമായ ധാരണ ലഭിക്കുവാന്‍ വേണ്ടി നാം ഇവിടെ അവലംബിക്കുന്നത് സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന محمد بن إبراهيم التويجري എന്ന പണ്ഡിതന്‍ രചിച്ച  مختصر الفقه الإسلامي എന്ന ഗ്രന്ഥത്തെയാണ്.. ഇന്‍ ഷാ അല്ലാഹ്..
-------------------------------------------

കച്ചവടത്തിന്റെ വിഷയത്തിലേക്ക് പോവുന്നതിനു മുമ്പ് ആദ്യമായി ഇസ്‌ലാമില്‍ ഉള്ള കരാറുകളെ മൂന്ന്‍ ആയി തരം തിരിക്കാം.

أقسام العقود ثلاثة: (ഇടപാടുകളുടെ ഇനങ്ങള്‍ മൂന്നെണ്ണമാണ്)


ഒന്ന്‍:  عقد معاوضة محضة
(പരസ്പരമുള്ള ഒരു കച്ചവട കരാര്‍. കച്ചവടവും കൈമാറ്റവും ആണ് ഈ കരാറിലെ പ്രധാന ലക്ഷ്യം)

ഉദാ : البيع കച്ചവടം, الإجارة വാടക



എന്നാല്‍ കച്ചവടത്തില്‍ പോലും ഓരോ ആളുടെയും നിയ്യത്തനുസരിച്ച് പ്രതിഫലം ലഭിക്കും. വിട്ടു വീഴ്ച്ച മനോഭാവത്തോടെ കച്ചവടം നടത്തിയാല്‍ പുണ്യം ലഭിക്കും എന്ന്‍ റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്. അത് വഴിയേ വിശദീകരിക്കുന്നതാണ്.

രണ്ട്: عقد تبرع محض
പരിപൂര്‍ണ്ണമായി ധര്‍മ്മം ഉദ്ദേശിച്ച് കൊണ്ടുള്ള കരാര്‍

ഉദാ : كالهبة، والصدقة، والعارية، والضمان
هدية (Gift), صدقة (ദാനധര്‍മ്മം), والعارية (ഒരു വസ്തു പ്രതിഫലം ഈടാക്കാതെ ഉപയോഗിക്കാന്‍ നല്‍കല്‍), والضمان (ഗ്യാരണ്ടീ നില്‍ക്കല്‍)

മൂന്ന്‍ : عقد تبرع ومعاوضة .

ധര്‍മ്മവും, കൈമാറ്റവും ചേര്‍ന്നുവരുന്ന കരാര്‍

ഉദാ : കടം കൊടുക്കല്‍. കടം കൊടുക്കല്‍ ഒരു സഹായമാണ്. അതേ സമയം ആ സഹായം ചെയ്യുമ്പോഴും നാം കടം നല്‍കിയ വസ്തുവിന് തതുല്യമായ വസ്തു നാം തിരികെ ആവശ്യപ്പെടുന്നുണ്ട്. അതിനാലാണ് ധര്‍മ്മവും കൈമാറ്റവും ചേര്‍ന്നുവരുന്ന കരാര്‍ എന്ന് പറയുന്നത്.

------------------------

ഇസ്‌ലാമിലുള്ള കരാറുകളുടെ ഇനങ്ങള്‍ ശ്രദ്ധിച്ചാല്‍, അതില്‍ നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, ലാഭത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ഇടപാടുകളല്ല ഇസ്‌ലാമിലുള്ളത് എന്നതാണ്.

ലാഭമുള്ളവയും, പരസ്പരം സഹായവും / സഹകരണവും മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ളതും ഇസ്‌ലാമിക ഇടപാടുകളിലുണ്ട്. അഥവാ ഭൗതിക നേട്ടം മാത്രമല്ല പാരതത്രീക മോക്ഷം കൂടി മുന്‍നിര്‍ത്തിയാണ് അവ നിലകൊള്ളുന്നത്. ലാഭവും ഭൗതിക സുഖവും മാത്രം മുന്നില്‍ കാണുന്ന  നല്‍കപ്പെട്ട ഭൗതിക വാദികള്‍ക്കും അവരുടെ സ്വാര്‍ത്ഥ ചിന്താഗതിക്കും അത് സാമൂഹിക സാമ്പത്തിക മേഖലകളില്‍ വരുത്തിവെക്കുന്ന വിനകള്‍ക്കും ഇസ്‌ലാം ഇവിടെ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

പരലോക ജീവിതത്തെക്കുറിച്ചുള്ള ബോധ്യമോ, ദൈവഭയമോ ഇല്ലാത്ത ഒരാള്‍ എന്തിന്  പരസ്പര സഹായവും, തന്റെ ഇടപാടുകളിലുള്ള സത്യസന്ധതയും സുതാര്യതയുമെല്ലാം ആഗ്രഹിക്കണം ?!. സ്വാഭാവികമായും അവന്റെ ലക്ഷ്യം അവന്റെ ഭൗതിക നേട്ടങ്ങള്‍ മാത്രമായിരിക്കും.  അതിനാലാണ് സത്യസന്ധവും സുതാര്യതയും പരസ്പരസഹായവും മുഖമുദ്രയായ, നീതിപൂര്‍വകമായ ഒരു സമ്പദ് രംഗം ഉണ്ടാവണമെങ്കില്‍ തൗഹീദ് അനിവാര്യമാണ്. ഏകദൈവ വിശ്വാസത്തിനും പരലോകബോധത്തിനും മാത്രമേ അത്തരം ഒരു മാറ്റം മനുഷ്യരില്‍ ഉണ്ടാക്കാന്‍ സാധിക്കൂ. അതില്ലാത്തവന് അവന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും മാത്രമായിരിക്കും പ്രധാനം അതിലേക്കുള്ള വഴികളുടെ ന്യായാന്യായങ്ങളെപ്പറ്റി അവന്‍ തിരക്കില്ല.

അതുകൊണ്ട് മനുഷ്യ ഇടപാടുകളെ നിയന്ത്രിക്കുന്നതിലെ സുപ്രധാന ഘടകം തൗഹീദ് തന്നെയാണ്. അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും മാണ് എന്റെ സുപ്രധാനലക്ഷ്യം, സമ്പത്ത് തരുന്നത് അല്ലാഹുവാണ് അതിനാല്‍ അത് അവന്റെ നിയമപ്രകാരം വിനിയോഗിക്കേണ്ടതുണ്ട് എന്ന ഉറച്ച ബോധ്യം നിങ്ങളിലുണ്ടോ നിങ്ങളുടെ സമ്പദ് രംഗം നന്നാക്കുവാന്‍ നിങ്ങളെ അത് സഹായിക്കും തീര്‍ച്ച ....








തുടരും ....

Wednesday, March 11, 2015

മേൽവാടകക്ക് നല്കുന്നതിന്റെ വിധിയെന്ത്‌ ?


الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛

വസ്തുവിന്‍റെ ഉടമസ്ഥനില്‍ നിന്നും വാടകക്ക് എടുത്ത വ്യക്തി തന്റെ കരാര്‍ കാലയളവില്‍ ആ വസ്തുമറ്റൊരാള്‍ക്ക് വാടകക്ക് നല്‍കുന്നതിനാണ് 'മേല്‍വാടകക്ക് നല്‍കല്‍' എന്ന് പറയുന്നത്. 

ഇസ്‌ലാം വാടകക്ക് നൽകുന്നതിനെയും. വാടകക്ക് എടുത്ത ആൾ അത് മറ്റൊരാൾക്ക് മറിച്ച് വാടകക്ക് നൽകുന്നതിനെയും എതിർക്കുന്നില്ല. കാരണം താൻ വാടകക്കെടുത്തത് സ്വയം ഉപയോഗപ്പെടുത്തുന്നതിനോ, തല്‍സ്ഥാനത്ത് മറ്റൊരാള്‍ ഉപയോഗപ്പെടുത്തുന്നതിനോ അയാൾക്ക് അനുവാദമുണ്ട്. എന്നാൽ വസ്തുവിൻറെ ഉടമ വാടകക്ക് നൽകുന്ന സമയത്ത് മറ്റൊരാള്‍ക്ക് വാടകക്ക് നൽകരുത് എന്ന നിബന്ധന വച്ചിട്ടുണ്ടെങ്കിൽ, ആ വസ്തു മേൽവാടകക്ക് നൽകാൻ പാടില്ല.

അതുകൊണ്ട് തന്നെ വസ്തുവിന്‍റെ ഉടമ കരാറിലേര്‍പ്പെടുന്ന സമയത്ത് മേല്‍വാടകക്ക് നല്‍കുന്നത് വിലക്കാത്ത പക്ഷം മേല്‍വാടകക്ക് നല്‍കല്‍ അനുവദനീയമാണ്. 

ലിജ്നതുദ്ദാഇമയുടെ ഈ ഫത്'വ നോക്കുക :

ചോദ്യം: ഈ വിഷയത്തിലുള്ള മതവിധി ഒന്ന് വ്യക്തമാക്കണം.... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

 ഒരു ബിൽഡിങ്ങിന്റെ ഉടമസ്ഥൻ അദ്ദേഹത്തിന് വാടകക്കാരെ ഓരോരുത്തരെയും സമീപിച്ച് വാടക സ്വീകരിക്കാനും, ബിൽഡിങ്ങിന്റെ മറ്റു കാര്യങ്ങൾ നിറവേറ്റുവാനുമുള്ള പ്രയാസത്താല്‍,,,, മൊത്തത്തിൽ ഒരാൾക്ക് നൽകിയാൽ അയാളുമായി മാത്രം ഇടപാട് നടത്തിയാൽ മതിയല്ലോ എന്ന നിലക്ക് ബിൽഡിംഗ് മൊത്തമായും  100000 റിയാലിന് എനിക്ക് വാടകക്ക് നൽകുകയും അത് മേൽവാടകക്ക് നൽകുവാനുള്ള അനുവാദം നൽകുകയും ചെയ്തു. ആ ബിൽഡിംഗ് ഏറ്റെടുത്ത ശേഷം അതില്‍ ഞാൻ ഫർണീച്ചറുകളും ഫ്രിഡ്ജും തുടങ്ങി വീട്ടു സാധനങ്ങൾ ഒരുക്കി, റൂമുകളും ഫ്ലാറ്റുകളുമാക്കിത്തിരിച്ച് 150000 റിയാലിന് വാടകക്ക് നൽകി. ക്ലീനിംഗ് ജോലിക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും തുടങ്ങി,, ചിലവുകൾ കഴിച്ച് അതിൽ നിന്നും ബാക്കിയാകുന്ന ലാഭം എനിക്ക് അനുവദനീയമാണോ ? . താമസക്കാർക്ക് വേണ്ട സഹായങ്ങളും സേവനങ്ങളും ചെയ്ത് കൊടുക്കുന്നതിൽ ഞാൻ ഒരു വീഴ്ചയും വരുത്തുന്നില്ല.

ഉത്തരം  :  ഒരാള്‍ ഒരു വസ്തു വാടകക്കെടുത്താല്‍ താന്‍ വാടകക്ക് എടുത്ത അതേ വാടക തന്നെ നിശ്ചയിച്ചുകൊണ്ടോ , അതല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ, കുറവോ ആയ വാടക നിശ്ചയിച്ചുകൊണ്ടോ മറ്റൊരാള്‍ക്കത് വാടകക്ക് നല്‍കാവുന്നതാണ്. താനെത്ര കാലാവധിക്കാണോ വാടകക്കെടുത്തത് അത്ര തന്നെ കാലാവധിക്കോ അതിനേക്കാള്‍ കുറവ് കാലാവധിക്കോ മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കാം. എന്നാല്‍ വസ്തുവിന്‍റെ  ഉടമസ്ഥന് ഉപദ്രവമുണ്ടാകുമെന്നതിനാല്‍ താന്‍ വാടകക്ക് എടുത്ത കാലാവധിയേക്കാള്‍ കൂടുതല്‍ കാലാവധി നിശ്ചയിച്ചുകൊണ്ട് മറ്റൊരാള്‍ക്ക് മറിച്ച് വാടകക്ക് നല്‍കാന്‍ പാടില്ല.

   വാടകക്കെടുത്ത വസ്തു വാടകക്കാല പരിധിയില്‍ അയാള്‍ക്ക് ഉപയോഗപ്പെടുത്താമെങ്കില്‍ അതയാള്‍ സ്വയം ഉപയോഗപ്പെടുത്തുന്നതിനോ അയാള്‍ക്ക് പകരം മറ്റൊരാള്‍ ഉപയോഗപ്പെടുത്തുന്നതിലോ തെറ്റില്ല. എന്നാല്‍ വസ്തുവിന്‍റെ ഉടമസ്ഥന്‍ വാടകക്ക് തരുന്ന അവസരത്തില്‍ തന്നെ ഇത് മറിച്ച് മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കരുതെന്നോ, അല്ലെങ്കില്‍ ഇന്നയിന്ന തൊഴിലാളികള്‍ക്കോ ജോലിക്കാര്‍ക്കോ നല്‍കരുതെന്നോ നിബന്ധനകള്‍ വച്ചിട്ടുണ്ടെങ്കില്‍ അപ്രകാരം ചെയ്യാന്‍ പാടില്ല. അവര്‍ നിബന്ധനപ്രകാരമാണ് കരാറില്‍ ഏര്‍പ്പെട്ടതെങ്കില്‍ രണ്ടുപേരും അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.

ഈ ഫത്'വ നല്‍കിയത് :  ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ല) , ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ല) , ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല) , ശൈഖ് ബകര്‍ അബൂ സൈദ്‌ (റഹിമഹുല്ല) .

ഈ ഫത്'വയുടെ അറബി ലഭിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യുക


ഇനി ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങള്‍: 

ഒന്ന്: നാട്ടുനടപ്പനുസരിച്ച് പൊതുവേ ഉടമസ്ഥര്‍  മേല്‍വാടകക്ക് നല്‍കാന്‍ അനുവദിക്കാത്ത വസ്തുക്കളോ, ഇനി നാട്ടുനടപ്പനുസരിച്ച് മേല്‍വാടകക്ക് നല്‍കുന്നതിന് പ്രത്യേകം അനുവാദം ഉടമസ്ഥനില്‍ നിന്ന് വാങ്ങേണ്ടതോ ഉണ്ടെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ ഉടമസ്ഥന്റെ അനുവാദത്തോടുകൂടിയല്ലാതെ മേല്‍വാടകക്ക് നല്‍കാന്‍ പാടില്ല.

അഥവാ : നാട്ടുനടപ്പനുസരിച്ച് പൊതുവേ മേല്‍വാടകക്ക് നല്‍കാന്‍ ഉടമസ്ഥര്‍ അനുവാദം നല്‍കാത്ത വസ്തുക്കളുടെ കാര്യത്തില്‍ ഉടമസ്ഥനില്‍ നിന്നും പ്രത്യേകം അനുമതി ഉണ്ടെങ്കിലേ മേല്‍വാടകക്ക് കൊടുക്കാവൂ. എന്നാല്‍ നാട്ടുനടപ്പനുസരിച്ച് പൊതുവേ മേല്‍വാടകക്ക് നല്‍കപ്പെടുന്ന വസ്തുക്കളുടെ കാര്യത്തില്‍ ഉടമസ്ഥന്റെ പ്രത്യേകം അനുവാദം ആവശ്യമില്ല.  താന്‍ അതിഷ്ടപ്പെടുന്നില്ലെങ്കില്‍ കരാര്‍ സമയത്ത് മേല്‍വാടകക്ക് നല്‍കരുത് എന്ന നിബന്ധന ഉടമസ്ഥന്‍ വെക്കണം എന്നര്‍ത്ഥം.

രണ്ട്: കരാര്‍ സമയത്ത് പരസ്പരം വച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കല്‍ ഉടമസ്ഥനും വാടകക്കാരനും നിര്‍ബന്ധമാണ്‌.

കാരണം പ്രവാചകന്‍ (ﷺ) പറഞ്ഞു :

المسلمون عند شروطهم 
"മുസ്‌ലിമീങ്ങള്‍ അവര്‍ പരസ്പരം കരാര്‍ ചെയ്ത നിബന്ധനകള്‍ പാലിക്കുന്നവരാണ് " - [തിര്‍മിദി].