Monday, November 23, 2015

പണയവ്യവസ്ഥയില്‍ അഥവാ കടത്തിന് ഈടായി വാങ്ങുന്ന വീടും കാറുമെല്ലാം ഉപയോഗിക്കല്‍ പലിശയാണ്.


الحمد لله ،  والصلاة والسلام على رسول الله ، وعلى آله وصحبه وبعد ؛

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരാറുള്ള ഒരിടപാടാണ് ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുകയും ആ കടം തിരിച്ച് നല്‍കുന്നത് വരെ അയാളുടെ വീടോ, കാറോ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന രീതി. പണയ വ്യവസ്ഥയില്‍ താമസിക്കുക, ഉപയോഗിക്കുക എന്നെല്ലാമാണതിന് പൊതുവേ പറയുക. 

www.fiqhussunna.com

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് വിഷയത്തില്‍ കടന്നുവന്നേക്കാവുന്ന പദപ്രയോഗങ്ങളെ നാം പരിചയപ്പെടേണ്ടതുണ്ട്.

പണയവസ്തു : ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുമ്പോള്‍ ഈടായി ആവശ്യപ്പെടുന്ന വസ്തു. ഇതിനാണ് ഭാഷാപരമായി നാം പണയവസ്തു എന്ന് പറയുന്നത്. അഥവാ (العين المهونة)

കര്‍മശാസ്ത്രത്തില്‍ പണയം എന്നതിന്‍റെ നിര്‍വചനം: "കടക്കാരനില്‍ നിന്നും കടം തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നാല്‍, പ്രസ്തുത വസ്തുവില്‍ നിന്നോ അതിന്‍റെ വിലയില്‍ നിന്നോ കടം തിരിച്ചുപിടിക്കാനെന്നോണം കടത്തിന് ഗ്യാരണ്ടിയായി (ഈടായി) ഒരു വസ്തു വാങ്ങിക്കുക."  അഥവാ (توثقة دين بعين) എന്നതാണ്.

[ഇത് മുന്‍പ് നമ്മള്‍ വിശദീകരിച്ചതാണ്. കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കാം : പണയവും അതിന്‍റെ നിയമങ്ങളും - ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ). ]

മുകളില്‍ നല്‍കിയ നിര്‍വചനത്തില്‍ നിന്നും മനസ്സിലാക്കാം പണയവസ്തു ഉപയോഗിക്കുക എന്നതല്ല മറിച്ച് പണം കടമായി  നല്‍കിയ ആള്‍ക്ക് അത് തിരിച്ച് ലഭിക്കുമെന്ന ഉറപ്പിനാണ് ഇസ്‌ലാംപണയം അഥവാ ഈടായി ഒരു വസ്തു വാങ്ങിക്കുന്നത് അനുവദിച്ചത്.

ഇനിയാണ് പണയവസ്തു ഉപയോഗിക്കാനായി ഒരാള്‍ക്ക് കടം നല്‍കുകയും, ശേഷം അയാള്‍ പണം തിരിച്ച് നല്‍കുമ്പോള്‍ പണയവസ്തു തിരികെ കൊടുക്കുകയും ചെയ്യുന്ന രീതി പലിശയാണോ എന്നത് നാം പരിശോധിക്കേണ്ടത്. ഉദാ: ഒരാള്‍ മറ്റൊരാള്‍ക്ക് 5 ലക്ഷം രൂപ നല്‍കുന്നു, പകരം അയാളുടെ വീട്ടില്‍ താമസിക്കുന്നു. ആ 5 ലക്ഷം തിരിച്ച് നല്‍കുമ്പോള്‍ വീട് ഒഴിഞ്ഞു കൊടുക്കുന്നു. കേരളത്തില്‍ പൊതുവെയും കോഴിക്കോട് ഭാഗങ്ങളില്‍ പ്രത്യേകിച്ചും കണ്ടുവരുന്ന ഒരു രീതിയാണിത്. ഇത് പലിശയാണ്. അപ്രകാരം ചെയ്യല്‍ അനുവദനീയമല്ല. വളരെ വ്യാപകമായ ഒരു ഇടപാടായതുകൊണ്ട് എങ്ങനെ അത് പലിശയാകുന്നു എന്നത് അല്പം വിശദമായിത്തന്നെ വിശദീകരിക്കാം.

അത് വിശദീകരിക്കുന്നതിന് മുന്‍പ് കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം മനസ്സിലാക്കുക അനിവാര്യമാണ്: كل قرض جر نفعا فهو ربا "നല്‍കിയ പണത്തെക്കാള്‍ അധികമായി വല്ല ഉപകാരവും (നിബന്ധനപ്രകാരം / മുന്‍ധാരണയോടെ) തിരിച്ച് ലഭിക്കുന്ന എല്ലാ കടവും പലിശയാണ്"

ഇത് ഫുളാല ബിന്‍ ഉബൈദ് (റ) , ഇബ്നു അബ്ബാസ് (റ) , ഇബ്നു ഉമര്‍ (റ), ഉബയ്യ് ബ്ന്‍ കഅബ് (റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്നെല്ലാം അത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. - [ഇമാം ബൈഹഖിയുടെ  ,  2056  / السنن الصغرى  നോക്കുക].

അഥവാ ഞാന്‍ ഒരാള്‍ക്ക് നല്‍കുകയും,  അയാളില്‍ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ധനത്തിന് കടം എന്നാണ് പറയുക. ആ കടത്തിന് പുറമേ വല്ല ഉപകാരമോ, പണമോ ഈടാക്കിയാല്‍ അത് പലിശയാണ്.

നമുക്കറിയാം ഒരാള്‍ ഒരു വീട്ടില്‍ താമസിച്ചാല്‍ ആ വീട്ടിന്‍റെ വാടക കൊടുക്കണം. എന്നാല്‍ പ്രസ്തുത ഇടപാടില്‍ നാം കടം നല്‍കി എന്ന  കാരണത്താല്‍ അതിന്‍റെ വാടക അയാള്‍ ഒഴിവാക്കിത്തരുന്നു.ഇത് ആ കടത്തിന് പുറമെ നാം അധികമീടാക്കുന്ന പലിശയാണ്.

അതുകൊണ്ടുതന്നെ താന്‍ ഈടായി വാങ്ങി വച്ച പണയ വസ്തു ഉപയോഗിക്കുന്നുവെങ്കില്‍, ആ ഉപയോഗത്തിന് വരുന്ന വില നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതല്ലെങ്കില്‍ തനിക്ക് തിരികെ ലഭിക്കാനുള്ള കടത്തില്‍ നിന്നും തന്‍റെ ഉപയോഗത്തിനനുസരിച്ചുള്ള സംഖ്യ കുറക്കുകയുമാകാം.

ഇമാം ഇബ്നു ഖുദാമ റഹിമഹുല്ല പറയുന്നു:


وإذا انتفع المرتهن بالرهن باستخدام أو ركوب أو لبس أو استرضاع أو استغلال أو سكنى أو غيره حسب من دينه بقدر ذلك. قال أحمد: يوضع عن الراهن بقدر ذلك لأن المنافع ملك الراهن فإذا استوفى فعليه قيمتها في ذمته للراهن فيتقاص القيمة وقدرها من الدين ويتسقاطان

"താന്‍ നല്‍കിയ കടത്തിന് ഈടായി പണയ വസ്തു വാങ്ങിക്കുന്ന വ്യക്തി അതില്‍ കയറിക്കൊണ്ടോ, ധരിച്ചുകൊണ്ടോ , പാല്‍ കറന്നുകൊണ്ടോ, ഉപയോഗിച്ചുകൊണ്ടോ, താമസിച്ചുകൊണ്ടോ ഒക്കെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ താന്‍ നല്‍കിയ കടത്തില്‍ നിന്നും ആ ഉപയോഗിച്ചത്തിനനുസരിച്ചുള്ള സംഖ്യ പിടിക്കപ്പെടും. ഇമാം അഹ്മദ് റഹിമഹുല്ല ഇപ്രകാരം പറഞ്ഞിരിക്കുന്നു: കടം വാങ്ങിയ വ്യക്തിയുടെ കടബാധ്യതയില്‍ നിന്നും താന്‍ (ഈടായി വാങ്ങിയ വസ്തു) ഉപയോഗിച്ചതിനനുസരിച്ചുള്ള  സംഖ്യ കുറക്കണം. കാരണം (ഈടായി വാങ്ങിയ വസ്തുവിന്‍റെ) ഉപകാരങ്ങള്‍ അയാളുടെ ഉടമസ്ഥതയിലുള്ളതാണ്. അയാളുടെ ഉടമസ്ഥതയിലുള്ളത് താന്‍ പ്രയോജനപ്പെടുത്തിയാല്‍ അതിന്‍റെ വില നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതുകൊണ്ടുതന്നെ താന്‍ പ്രയോജനപ്പെടുത്തിയതിന് നല്‍കേണ്ട വില അയാള്‍ തനിക്ക് നല്‍കാനുള്ള കട ബാധ്യതയില്‍ നിന്നും കുറക്കുകയും താന്‍ ഉപയോഗിച്ചതിനനുസരിച്ച് കടബാധ്യത ഇല്ലാതാകുകയും ചെയ്യും. " - [അല്‍മുഗ്നി :  4/468].

അഥവാ പണയവസ്തു ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്‍റെ ഉടമസ്ഥന് താന്‍ ആ ഉപയോഗത്തിന്‍റെ തോതനുസരിച്ചുള്ള വിലനല്കണം എന്നര്‍ത്ഥം. എന്നാല്‍ താന്‍ നല്‍കിയ കടത്തിന്‍റെ പേരില്‍ പണയവസ്തു ഉപയോഗിക്കുന്നുവെങ്കില്‍ അത് പലിശയായി മാറും എന്നര്‍ത്ഥം.

ലജ്നതുദ്ദാഇമയുടെ ഫത്
വായില്‍ ഇപ്രകാരം കാണാം: 

إن كانت هذه الأرض المرهونة رهنت في دين قرض ، فإنه لا يجوز للمرتهن الانتفاع بها مطلقا ؛ لكونه قرضا جر نفعا ، وكل قرض جر نفعا فهو ربا بإجماع أهل العلم

"ഈ പറഞ്ഞഭൂമി കടമിടപാടിന് ഈടായി നല്‍കിയതാണെങ്കില്‍, ഈടായി പണയവസ്തു വാങ്ങിയ വ്യക്തിക്ക്  (അഥവാ കടം നല്‍കിയ ആള്‍ക്ക്) നിരുപാധികം അത് ഉപയോഗിക്കാന്‍ പാടില്ല. കാരണം അത് നല്‍കിയ പണത്തേക്കാള്‍ അധികമായി വല്ല ഉപകാരവും ഈടാക്കുന്ന കടത്തിന്‍റെ ഇനത്തിലാണ് പെടുക. നല്‍കിയതിനേക്കാള്‍ കൂടുതല്‍ വല്ല ഉപകാരവും ഈടാക്കുന്ന കടങ്ങളെല്ലാം പലിശയാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇജ്മാഅ് ഉണ്ട്" - [14/176-177].

മാത്രമല്ല ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസില്‍ റസൂല്‍ (സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " الظهر يُرْكَبُ بِنَفَقَتِهِ إِذَا كَانَ مَرْهُونًا، وَلَبَنُ الدَّرِّ يُشْرَبُ بِنَفَقَتِهِ إِذَا كَانَ مَرْهُونًا ، وَعَلَى الَّذِي يَرْكَبُ وَيَشْرَبُ النَّفَقَةُ "

അബൂഹുറൈറ (റ) വില്‍ നിന്നും  നിവേദനം: റസൂല്‍ (സ) പറഞ്ഞു: "(ഒട്ടകം കുതിര തുടങ്ങിയവ) ഈട് അഥവാ പണയവസ്തു ആണെങ്കില്‍ അതിന് ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് അതിന്‍റെ പുറത്തുകയറാം. (കറവമൃഗം) ഈട് അഥവാ പണയവസ്തു ആണെങ്കില്‍ അതിന് ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് പാല്‍ കുടിക്കാം. അതിനെ സഞ്ചാരത്തിനോ, പാല്‍ കുടിക്കാനോ ഉപയോഗിക്കുന്നവന്‍ ആരോ അവനാണ് അതിന് ചിലവിന് നല്‍കേണ്ടത്." - [ബുഖാരി : 2377].

അഥവാ കടത്തിന് ഈടായി നല്‍കിയ പണയവസ്തു ഒട്ടകമാണെങ്കില്‍ അതിന്‍റെ ചിലവ് യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് ആ ഒട്ടകത്തിന്‍റെ ഉടമസ്ഥനാണ്. എന്നാല്‍ ഈട് വാങ്ങിയ ആള്‍ അതിന് ചിലവിന് കൊടുക്കുകയാണ് എങ്കില്‍ ആ ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് ഉള്ള ഉപകാരം അയാള്‍ക്ക് ഉപയോഗിക്കാം. ഇതാണ് റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌.

അഥവാ ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുകയും അതിന് ഈടായി ഒരു പശുവിനെ സ്വീകരിക്കുകയും ചെയ്‌താല്‍ ആ പശുവിന് ചിലവിന് കൊടുക്കുന്നതിന് തുല്യമായ അളവില്‍ അയാള്‍ക്ക് പാല്‍ കറക്കാം. എന്നാല്‍ അതില്‍കൂടുതല്‍ കറക്കുന്നുവെങ്കില്‍ അതിനുള്ള വില നല്‍കണം. അതുപോലെ ഒരാള്‍ ഈടായി സ്വീകരിച്ചത് ഒരു വീടാണ് എങ്കില്‍ അതില്‍ താമസിക്കുന്നതിന് അത്തരത്തിലുള്ള ഒരു വീട്ടില്‍ താമസിക്കുന്നതിന്‍റെ വില അഥവാ വാടക നല്‍കണം. കാരണം പശുവിന് ഭക്ഷണം നല്‍കുന്ന പോലെ ചിലവിന് നല്‍കേണ്ട സാഹചര്യം വീടിന്‍റെ വിഷയത്തില്‍ ഇല്ല. ചിലവിന് നല്‍കേണ്ട സാഹചര്യം ഉള്ള വിഷയത്തില്‍ത്തന്നെ ആ തോതനുസരിച്ച് മാത്രം ഉപകാരമെടുക്കാം എന്നത് നേരത്തെ വ്യക്തമാക്കിയല്ലോ.

ഇനി പലപ്പോഴും പലരും ഇതുമായി ബന്ധപ്പെട്ട് പലരും പറയാറുള്ള ന്യായീകരണങ്ങളും അതിനുള്ള മറുപടിയുമാണ്‌ താഴെ :

ഒന്ന്‍: 'പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടാണ് ഇത് ചെയ്യുന്നത്. അതിനാല്‍ കുഴപ്പമില്ല'. ഇതാണ് ഒരു ന്യായം. പക്ഷെ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. പരസ്പരം തൃപ്തിപ്പെട്ടതുകൊണ്ട് പലിശ അനുവദനീയമാകുകയോ, ഹറാമായ ഇടപാട് ഹലാലാകുകയോ ചെയ്യുകയില്ല.

രണ്ട്: നബി (സ) അദ്ദേഹത്തിന്‍റെ പടയങ്കി ജൂതന്‍റെ കൈവശം പണയം വച്ച് ഭക്ഷണം കടം വാങ്ങിയതായി ഹദീസില്‍ ഇല്ലേ. ജൂതന്‍ അത് ഉപയോഗിക്കാന്‍ വേണ്ടിയല്ലേ വാങ്ങിയിട്ടുണ്ടാവുക. ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. അപ്രകാരം സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ പണയത്തിന്‍റെ ശറഇയായ ഉദ്ദേശം അറിയാത്തതുകൊണ്ടാണ്‌ ഈ സംശയം ഉടലെടുത്തത്. കടം തിരിച്ചു നല്‍കാത്ത പക്ഷം ആ കടം ഈടാക്കാന്‍ വേണ്ടിയാണ് ഈട് നല്‍കുന്നത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. രണ്ടാമതായി യുദ്ധം ചെയ്യുക എന്നതാണല്ലോ ഒരു പടയങ്കിയുടെ ഉപയോഗം. റസൂല്‍ (സ) യുദ്ധം ചെയ്യുവാനായി ഒരു ജൂതന് തന്‍റെ പടയങ്കി നല്‍കില്ല. അതുകൊണ്ടുതന്നെ അപ്രകാരം വാദിക്കുന്നതില്‍ അര്‍ത്ഥമില്ല. കടത്തിന് ഈടായി ആ കടം ഈടാക്കാന്‍ പ്രാപ്തമായ ഒരു വസ്തു നല്‍കുക മാത്രമാണ് ചെയ്തത്.

മൂന്ന്: മറ്റു ചിലര്‍ തങ്ങള്‍ വാടക നല്‍കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി വളരെ തുച്ഛമായ വാടക നിശ്ചയിക്കുന്നത് കാണാം. ഉദാ: മുവായിരം രൂപ നാട്ടുനടപ്പനുസരിച്ച് വാടക വരുന്ന വീടിന് പണയവ്യവസ്ഥയില്‍ 500 രൂപ വാടക നിശ്ചയിച്ച് ഇടപാട് നടത്തുകയാണ് എങ്കില്‍ അതും നിഷിദ്ധമാണ്. ഹറാമുകള്‍ മറികടക്കാന്‍ തന്ത്രം പ്രയോഗിക്കുക എന്നുള്ളത് നേരിട്ട് ഹറാമുകള്‍ ചെയ്യുന്നതിനേക്കാള്‍ കുറ്റകരമാണ്. മറിച്ച് പണയവസ്തു ഉപയോഗിക്കുന്നയാള്‍ നാട്ടുനടപ്പനുസരിച്ച് അതിന് നല്‍കേണ്ട മിനിമം വാടക നല്‍കേണ്ടതുണ്ട്.

ഇനി ഇന്ന് നടക്കുന്ന ഇതൊനോട് സമാനമായ മറ്റൊരു ഇടപാട് കൂടി പറയാം. അതും നിഷിദ്ധമാണ്.

അഥവാ വാടകക്കോ മറ്റോ, ഫ്ലാറ്റ്, വീട്, കാറ് ഒക്കെ എടുക്കുന്ന സമയത്ത് സാധാരണ നാട്ടുനടപ്പനുസരിച്ച് നിലവിലുള്ള സെക്യൂരിറ്റി തുകയെക്കാള്‍ കൂടുതല്‍ ഓണര്‍ക്ക് നല്‍കിയാല്‍ അദ്ദേഹം വാടകയില്‍ ഇളവ് നല്‍കും. ഇതും നിഷിദ്ധമാണ്. കാരണം സെക്യൂരിറ്റിയായി നിക്ഷേപിക്കുന്ന പണം ഒരര്‍ത്ഥത്തില്‍ കടമാണ്. കാരണം ആ പണം ഇടപാടുകാരന് തിരിച്ചുകൊടുക്കാന്‍ ഓണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ താന്‍ കൂടുതല്‍ പണം കടമായി നല്‍കുക വഴി വാടകയില്‍ ഇളവ് ചെയ്തുകിട്ടും എന്ന് മാത്രം. സ്വാഭാവികമായും ആ ഇളവ് പലിശയാണ്.

ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുകയും തിരിച്ച് ആവശ്യപ്പെടുകയും ചെയ്യുന്ന ധനം ആണ് കടം. ആ കടത്തിന് പുറമെ, മുന്‍ധാരണപ്രകാരം ഈടാക്കുന്ന എല്ലാ ഉപകാരങ്ങളും പലിശയാണ്.

നിഷിദ്ധമായ ഇടപാടുകളില്‍നിന്നും വിട്ടു നില്‍ക്കാന്‍ നമുക്കേവര്‍ക്കും 
അല്ലാഹു തൗഫീഖ് നല്‍കട്ടെ .....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Monday, November 16, 2015

6th Shura Fiqh conference to discuss contemporary issues on islamic economics and finance - what I feel.

Today a great conference is being held. And well-known scholars are delivering their researches on various topics. Most of them discuss contemporary issues related to islamic finance.

But whenever you attend in an islamic economic conference , the first thing you notice that : people from all over the world are contributing to this field as much as they can .... But unfortunately not our country .. Why .. Why...

I am sure we would be accountable for this ...all of us .... May Allah ease our task

As one of the biggest countries in the world we have lot of opportunities to develop ISLAMIC ECONOMICS and FINANCE in our country ... But the biggest hurdle is our attitude ... for some it is not a matter of concern at all ... and for some others it's g their last preference...
It's time to wake up .... we need people to sacrifice their knowledge , wealth and time in this regard ... Alhamdulillah in last few years we have found very few of them. And hope things will get better in future ... Well! journey of a thousand mile also starts with one or two steps .... May Allah help us .... May Allah make InTheShade a new milestone in this journey..

Tuesday, November 10, 2015

حرص الشيخ الوالد العلامة الفرضي عبد الصمد الكاتب رحمه الله في نشر العلم ...

بسم الله والحمد لله والصلاة والسلام على رسول الله و على آله وصحبه ومن والاه ، و بعد؛

  كان الشيخ الفرضي عبد الصمد الكاتب رحمه الله علما من أعلام أهل السنة في هذا العصر، وقد كان محبا للعلم وأهله ، تتلمذ على يد العلماء الكبار كما تتلمذ على يده نبذة من العلماء الأجلاء ، فقد كان رحمه الله شديد الحرص على تعلم العلم و تعليمه ، ولعلي أذكر لكم موقفا يبين مدى حرصه رحمه الله على دروسه في المسجد النبوي ، وقد حكاها  لي فضيلة الشيخ فلاح إسماعيل مندكار حفظه الله بنفسه - وهو من طلاب الشيخ وصاحب هذا الموقف:  
توفي أحد أبناء الشيخ عبد الصمد الكاتب رحمه الله يوم درسه في المسجد النبوي ، و كان الدفن بعد صلاة العصر ، وقد كان الشيخ فلاح من طلابه آنذاك ، فبعد أن شارك في الجنازة قام الشيخ فلاح  بإخبار زملائه عن اعتذار الشيخ لدرس ذلك اليوم، وذلك ظنا منه أن الشيخ لعله يقضي يومه مع أهله و أبنائه لوفاة ابنه ولا يحضر الدرس كعادة الناس ،  وهو في الحقيقة لم يسأل الشيخ عن الإعتذار ،،
وتم أداء صلاة المغرب في المسجد النبوي ، فإذا بالشيخ قد أتى للدرس كعادته ، فاستغرب الشيخ فلاح - كيف حضر الشيخ وقد دفن ابنه قبيل المغرب  ؟! .

... وأما الشيخ فقد استغرب من عدم وجود الطلبة وسأل مستغربا : أين الطلبة ، لماذا لم يحضروا الدرس؟!. ، فقال الشيخ فلاح : يا شيخنا ،… أنا السبب ، أنا أخبرتهم بأنه ما عندنا درس اليوم، ظنا مني أنك لا تحضر لوفاة ابنك ، فقال الشيخ رحمه الله مبتسما : الله يهديك ،،، لقد دفنت تسعة من أولادي بيدي هاتين ، وكل مرة .. كان الدفن هناك والدرس هنا .... ، ولم يمنع أحدهما من الآخر ، وانصرف الشيخ رحمه الله إلى حيث يلقي الدرس لإلقاء درسه ....

سبحان الله !...

رحمه الله رحمة واسعة ،  ألا ترى شدة حرصه رحمه الله في نشر العلم ، فقد كان مكانة العلم لديه أعلى من نفسه ، جزاه الله عن الأمة الإسلامية خيرا ...

وأخبرني ابنه الشيخ عبد اللطيف بن عبد الصمد الكاتب حفظه الله مبينا مدى حرص والده في نشر العلم فقال: -  وهذا نص كلامه - 'وبخصوص حرص الوالد في التعلم و التعليم بفضل الله عز وجل ومنه وكرمه أنه كان عنده درس بعد الفجر ، و درس بعد الظهر ، ودرس بعد العصر، وكان عنده درس بعد المغرب في الحرم، ثم أوقف هذا الدرس الذي في الحرم وجعله لأبنائه وبناته ، فكان هناك درس لأبنائه من بعد صلاة المغرب إلى العشاء ، يجمع جميع الأبناء بلا استثناء والزوجات ، ثلاثة أيام في القرآن الكريم وثلاثة أيام في الحديث النبوي ويوم في السيرة النبوية ، فكان يأتي الحديث يشرحها و يأتي بعض الآيات ويشرحها شرح ، وكان اهتمام الوالد في التعليم تعليم الناس توحيد الله عز وجل ، فكان كلامه الدائم وحرصه الشديد على تعلم و تعليم التوحيد ، رحمه الله رحمة واسعة وأسكنه فسيح جناته وجمعنا به في دار كرامته ، يا رب ... ' ، انتهى كلامه حفظه الله...

رجال حلف الزمان ليأتين بمثلهم    ***    حنثت يمينك يازمان فكفري

قال الإمام أحمد رحمه الله : " الحمد لله الذي جعل في كل زمان فترة من الرسل بقايا من أهل العلم، يدعون من ضل إلى الهدى، ويصبرون على الأذى، يحيون بكتاب الله الموتى، ويبصّرون بنور الله أهل العمى، فكم من قتيل لإبليس قد أحيوه، وكم من تائه ضال قد هدوه ".

وصدق رسول الله صلى الله عليه وسلم حيث قال : " إن الله لا يقبض العلم انتزاعا ينتزعه من الناس ، ولكن يقبض العلم بقبض العلماء " ، جمعنا الله وإياهم في الفردوس الأعلى ...

كتبه : عبد الرحمن عبد اللطيف محمد

Sunday, November 8, 2015

സ്വഹാബത്ത്, ഒരു മുസ്‌ലിമിന്‍റെ വിശ്വാസം (PART: 1 - ആമുഖം) - ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാര്‍ (കുവൈറ്റ്‌).


ആമുഖം:


بــــــسم الله الرحمن الرحيم
إن الحمد لله، نحمده، ونستعينه، ونستغفره، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا ، من يهده الله فلا مضل له، ومن يضلل فلا هادي له ، وأشهد أن لا إله إلا الله وحده لا شريك له ، وأشهد ان محمدا عبده ورسوله؛


يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ  – (آل عمران : 102).

يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاء وَاتَّقُواْ اللّهَ الَّذِي تَسَاءلُونَ بِهِ وَالأَرْحَامَ إِنَّ اللّهَ كَانَ عَلَيْكُمْ رَقِيباً  - (نساء : 1).

يَا أَيُّهَا الَّذِينَ آَمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا ﴿70﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿71﴾ - (الأحزاب: 70- 71).


أما بعد ، فإن أصدق الحديث كتاب الله عز وجل، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها ، وكل محدثة بدعة ، وكل بدعة ضلالة ، وكل ضلالة في النار .
www.fiqhussunna.com

    ജാഹിലിയ്യത്തിന്‍റെയും അറിവില്ലായ്മയുടെയും ഇരുളില്‍ അകപ്പെടുകയും, ലോകം സ്വഭാവപരമായും സാമൂഹ്യപരമായും ഏറെ അധപതിക്കുകയും, ശിര്‍ക്കും ബിംബാരാധനയും കൊടികുത്തിവാഴുകയും ചെയ്തിരുന്ന സമയത്താണ് മാര്‍ഗദര്‍ശനവും യഥാര്‍ത്ഥ മതവുമായി അല്ലാഹു മുഹമ്മദ്‌ നബി (ﷺ) യെ അയക്കുന്നത്. (അധര്‍മ്മത്തില്‍ മുഴുകിയ ആ സമൂഹത്തെപ്പറ്റി നബി (ﷺ) യുടെ ഹദീസില്‍ ഇപ്രകാരം പ്രതിപാദിക്കപ്പെട്ടത് കാണാം) :

"وإن الله نظر إلى أهل الأرض فمقتهم عربهم وعجمهم إلا بقايا من أهل الكتاب..."

"അല്ലാഹു ഭൂമിയില്‍ വസിക്കുന്നവരിലേക്ക് നോക്കി. അഹ്'ലു കിതാബില്‍പ്പെട്ട ചിലരെ ഒഴിച്ചാല്‍, മറ്റു സര്‍വരുടെ മേലും, അറബികളുടെ മേലും  അനറബികളുടെ മേലും അവന്‍ കോപിച്ചു." - [സ്വഹീഹ് മുസ്‌ലിം: 4/2197-2198].
 
അറബികളും അധര്‍മ്മത്തില്‍ മുഴുകിയ ലോകത്തിന്റെ ഒരു ഭാഗമായിരുന്നു. അവരായിരുന്നു നബി (ﷺ) യുടെ സമൂഹവും അദ്ദേഹത്തിന്‍റെ ഉറ്റവരും ഉടയവരും. ജാഹിലിയത്തില്‍ വേരുറച്ച, ബിംബാരാധനയില്‍ മുങ്ങിക്കിടക്കുന്ന ഒരു സമൂഹം.

മുഹമ്മദ്‌ (ﷺ) യെ അംബിയാക്കളുടെയും മുര്‍സലീങ്ങളുടെയും ഇമാമും സയ്യിദും, നുബുവത്തിന് വിരാമമിടുന്ന അന്ത്യപ്രവാചകനായും അല്ലാഹു തിരഞ്ഞെടുത്തു. അതുപോലെ മറ്റു മതങ്ങളെ പൂര്‍ത്തീകരിക്കുന്നവനായും, ശരീഅത്തിന്‍റെ അഥവാ മതനിയമ സംഹിതയുടെയും, ഉന്നതവും ആദരണീയവുമായ സ്വഭാവഗുണങ്ങളുടെയും അവസാന വാക്കായും അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തു.

ആദരണീയനായ നബീ കരീം (ﷺ) യുടെ കൂടെയുള്ള സഹവാസത്തിനും, ന്യൂനതകളില്ലാത്ത ദീന്‍ അദ്ദേഹത്തില്‍ നിന്നും മാലോകരിലേക്ക് വഹിക്കുവാനും, അദ്ദേഹത്തിന് ശേഷം അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും, അല്ലാഹുവിന്‍റെ ദീന്‍ ഓരോരുത്തര്‍ക്കും എത്തിയിട്ടുണ്ട് എന്ന് ഹുജ്ജത്ത് സ്ഥാപിക്കുവാനും  ആദരണീയരായ ചില ആളുകളെ അല്ലാഹു തിരഞ്ഞെടുത്തു.   അല്ലാഹുവാണ് അവരെ തിരഞ്ഞെടുത്തതും അവര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കുകയും ചെയ്തതെന്നിരിക്കെ അവരുടെ ശ്രേഷ്ഠതായെപ്പറ്റി പറയേണ്ടതില്ലല്ലോ... അല്ലാഹു പറയുന്നു:

وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ

"നിന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. " - [അല്‍ഖസസ്: 68].

ഏറ്റവും സത്യസന്ധരും , അല്ലാഹുവോടും അവന്‍റെ റസൂലിനോടും അവന്‍റെ ദീനിനോടും അങ്ങേയറ്റത്തെ ഇഷ്ടവും ആദരവുമുള്ള ആളുകളായിരുന്നു അവര്‍. സ്വന്തം ശരീരത്തെക്കാളും സന്താനങ്ങളെക്കാളും സമ്പത്തിനെക്കാളും  അല്ലാഹുവെയും അവന്‍റെ റസൂലിനെയും അവന്‍റെ ദീനിനെയും എങ്ങനെ സ്നേഹിക്കാമെന്ന് അത്യുദാത്തമായ മാതൃക കാണിച്ചുതന്നവരാണവര്‍. സമ്പത്തിനോ സ്വന്തം ജീവനോ യാതൊരു വിലയും കല്‍പ്പിക്കാതെ അല്ലാഹുവിന്‍റെ ദീനിന് വേണ്ടിയും  അനുഗ്രഹീതനും പരമോന്നതനുമായ അല്ലാവിന്‍റെ വചനം ഉയര്‍ത്തുന്നതിന് വേണ്ടിയും അവയെ സമര്‍പ്പിച്ചവരാണവര്‍.

കാരുണ്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും റസൂലിലും അദ്ദേഹം കൊണ്ടുവന്ന വേദഗ്രന്ഥത്തിലുമുള്ള അവരുടെ ഈമാന്‍ അന്വര്‍ത്ഥമാക്കുന്നതും, സത്യപ്പെടുത്തുന്നതുമായിരുന്നു ആ സമര്‍പ്പണം. അവര്‍ക്കല്ലാഹു പ്രത്യേകമായി നല്‍കിയ പ്രകാശത്തില്‍ അവര്‍ വിശ്വസിച്ചു.. സത്യപ്പെടുത്തി.. കരാര്‍ പാലിച്ചു..   പിന്തുണക്കുകയും, തങ്ങളാലാവുന്ന എല്ലാ സഹായങ്ങളും ചെയ്യുകയും  പിന്തുടരുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് ദുനിയാവും അതിലുള്ളതും നിസാരമായിത്തോന്നി. സ്വന്തം നാട്  വിട്ടുപോകുന്നത് ഒരു പ്രയാസമായിത്തോന്നിയില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കാന്‍ മടിയുണ്ടായില്ല. അതിനു പകരമായി അല്ലാഹു അവര്‍ക്ക് സമാധാനവും, നിര്‍ഭയത്വവും, സ്വസ്ഥതയും, മനശാന്തിയും, ആനന്ദവും, അനുഗ്രഹവും നല്‍കി. അതുകൊണ്ടുതന്നെ (ദീനിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണം) പ്രയാസമായോ, ശിക്ഷയായോ, ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നുമുള്ള അകല്‍ച്ചയായോ, ഒറ്റപ്പെടലായോ അവര്‍ക്ക് അനുഭവപ്പെട്ടില്ല. അതുകൊണ്ടുതന്നെ നിഷ്പ്രയാസം വിഭിന്നങ്ങളായ രാഷ്ട്രങ്ങളിലേക്ക് കടന്നുചെല്ലാനും, വെള്ളവും കൃഷിയുമില്ലാത്ത മണല്‍പ്പരപ്പുകളും അനന്തമായ മരുഭൂമികളും താണ്ടിക്കടക്കാനും അവര്‍ക്ക് സാധിച്ചു.

അല്ലാഹുവിന്‍റെ ദീന്‍ സംരക്ഷിക്കുന്നവരായും, വഴിപിഴച്ചുപോയവര്‍ക്ക് മാര്‍ഗദര്‍ശികളായും നാടും മക്കളും കുടുംബവുമെല്ലാം വിട്ട് അവര്‍ യാത്ര ചെയ്തു. അവരുടെ മുത്ത് നബി (ﷺ) യുടെ രിസാലത്തും, അദ്ദേഹം വിട്ടേച്ചുപോയ അറിവെന്ന അനന്തര സ്വത്തും കിഴക്കും പടിഞ്ഞാറുമുള്ള സകല മനുഷ്യരിലേക്കുമെത്തിച്ച് അവരെ അറിവില്ലായ്മയുടെയും അധര്‍മ്മത്തിന്റെയും അന്തകാരത്തില്‍ നിന്നും ഈമാനിന്‍റെയും ഇസ്‌ലാമിന്റെയും പ്രകാശത്തിലേക്ക് കരകയറ്റുന്ന തിരക്കിലായിരുന്നു അവര്‍.

അവരുടെ അവസ്ഥക്കും അവരുടെ സത്യസന്ധതക്കും ആത്മാര്‍ത്ഥതക്കും  അവരുടെ ഖബറിടങ്ങള്‍ സാക്ഷിയാണ്. ഭൗതിക സുഖവും, ഭൗതിക നേട്ടവും ആഗ്രഹിക്കാത്ത, അതിലേക്ക് തിരിഞ്ഞു നോക്കാത്ത രിസാലത്തിന്‍റെ വാഹകരും, ദഅവത്തിന്റെ വക്താക്കളുമായിരുന്നു അവര്‍. ഭൗതിക നേട്ടങ്ങളുടെ പിന്നാലെ ഓടാനും അത് വാരിക്കൂട്ടാനും മത്സരിക്കുന്നത് പോയിട്ട് ഭൗതിക സുഖത്തിന്‍റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ചു പോയവര്‍ പോലുമായിരുന്നില്ല അവര്‍.

അവരെക്കുറിച്ച് അല്ലാഹു പറയുന്നു: 

مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُمْ مَنْ قَضَىٰ نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا 

 "സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല". - [അഹ്സാബ്: 23].

അതെ, വല്ലാഹ് !. ആണത്വമുള്ളവര്‍...  അവരെപ്പോലുള്ളവരെ ഇനി കാലത്തിന് കണ്ടെത്താന്‍ സാധിക്കില്ല. ഒരു കവി പറഞ്ഞത് എത്ര വാസ്തവമാണ്:

رجال حلف الزمان ليأتين بمثلهم        حنثت يمينك يازمان فكفري

ആണത്വമുള്ളവര്‍.. അവരെപ്പോലുള്ളവരെ ഇനിയും കൊണ്ടുവരുമെന്ന് കാലം സത്യം ചെയ്തു.. കാലമേ.. നിന്‍റെ സത്യം പുലരുകയില്ല.. നീ ചെയ്ത സത്യത്തിന് പ്രായശ്ചിത്തം ചെയ്തുകൊള്ളുക....


എനിക്ക് പറയാനുള്ളത് മുന്‍ കഴിഞ്ഞുപോയ അംബിയാക്കളുടെയും  മുര്‍സലീങ്ങളുടെയും സ്വഹാബാക്കളെയും, ഹവാരിയ്യീങ്ങളെയും എടുത്ത് നോക്കിയാലും, സര്‍വ മനുഷ്യകുലത്തിനെ അപേക്ഷിച്ചും നബി (ﷺ) യുടെ സ്വാഹാബാക്കളെപ്പോലുള്ള സ്വഹാബാക്കള്‍ ഒരു നബിക്കും ഉണ്ടായിരുന്നതായി നമുക്ക് കാണാന്‍ സാധിക്കില്ല.

അവരെ പുകഴ്ത്തി  ഞാനെന്ത്‌ പറയാന്‍ !, അവരെ സ്നേഹിക്കുന്നവരും പുകഴ്ത്തുന്നവരും എന്ത് പറയാന്‍ !, അല്ലാഹു റബ്ബുല്‍ ഇസ്സത്തി വല്‍ ജലാലല്ലേ അവരെ പുകഴ്ത്തുകയും ആദരിക്കുകയും ചെയ്തിരിക്കുന്നത്. അതിലും വലിയൊരു ആദരവുണ്ടോ ?!.  ഖിയാമത്ത് നാള്‍ വരെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിലൂടെ അവരെ അവന്‍ പ്രശംസിച്ചില്ലേ.. അല്ലാഹുവിന്‍റെ റസൂലും അവരെ പ്രശംസിച്ചില്ലേ... റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഹദീസുകള്‍ അവരുടെ സല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ശ്രേഷ്ഠതയെക്കുറിച്ചും, സത്യസന്ധതയെക്കുറിച്ചും വ്യക്തമാക്കുന്നവയാണല്ലോ.

അല്ലാഹു പറയുന്നു: 

وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوْا وَنَصَرُوا أُولَئِكَ هُمُ الْمُؤْمِنُونَ حَقًّا لَهُمْ مَغْفِرَةٌ وَرِزْقٌ كَرِيمٌ

 "വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ്‌ പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക്‌ അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും." - [അന്‍ഫാല്‍:74].

അല്ലാഹു പറയുന്നു:

مُّحَمَّدٌ رَّسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاء عَلَى الْكُفَّارِ رُحَمَاء بَيْنَهُمْ تَرَاهُمْ رُكَّعاً سُجَّداً يَبْتَغُونَ فَضْلاً مِّنَ اللَّهِ وَرِضْوَاناً سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْراً عَظِيماً
 
"മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌ അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്‌ കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ്‌ തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത്‌ അതിന്‍റെ കൂമ്പ്‌ പുറത്ത്‌ കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൌതുകം തോന്നിച്ചു കൊണ്ട്‌ അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു." - [അല്‍ഫത്ഹ്: 29].

അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ (ﷺ) പറഞ്ഞു:

"النجوم أمنة للسماء، فإذا ذهبت النجوم أتى السماء ما توعد، وأنا أمنة لأصحابي، فإذا ذهبت أتى أصحابي ما يوعدون ، وأصحابي أمنة لأمتي فإذا ذهب أصحابي أتى أمتي ما يوعدون"

"നക്ഷത്രങ്ങള്‍ ആകാശത്തിനുള്ള രക്ഷാകവച്ചമാണ്. നക്ഷത്രങ്ങള്‍ നീങ്ങിയാല്‍ ആകാശത്തിന് സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും. ഞാന്‍ എന്‍റെ സ്വഹാബത്തിനുള്ള രക്ഷാകവച്ചമാണ്. ഞാന്‍ പോയാല്‍ എന്‍റെ സ്വഹാബത്തിന് സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും. എന്‍റെ സ്വഹാബത്ത് ഈ ഉമ്മത്തിനുള്ള രക്ഷാകവച്ചമാണ്. അവര്‍ പോയാല്‍ ഈ ഉമ്മത്തിന് സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും." - [ സ്വഹീഹ് മുസ്‌ലിം: 4/1961].

ഹൃദയമുള്ളവനായിരിക്കുകയും, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത്‌ കേള്‍ക്കുകയും ചെയ്യുന്നവന്, സ്വഹാബത്തിന്‍റെ ഫള്'ല്‍ മനസ്സിലാക്കാന്‍  ഈ ഹദീസിന് തൊട്ടുമുന്‍പ് പരാമര്‍ശിക്കപ്പെട്ട ആയത്ത് തന്നെ ധാരാളമാണ്.

അതുപോലെ  ഈമാനും ഇഹ്സാനും ഫളാഇലും ഒത്തുചേര്‍ന്ന ഈ ഉമ്മത്തിലെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ആ വിശിഷ്ഠപുരുഷന്മാരെ എത്രമാത്രം  ആദരിചിരുന്നുവെന്ന് ഈ ഉമ്മത്തിന്‍റെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ സാധിക്കും. ആ സ്വഹാബത്തിന്‍റെ ഫളാഇലുകളും, സ്ഥാനങ്ങളും, രിവായത്തുകളും, അവരിലേക്കെത്തുന്ന സനദുകളും എല്ലാം പ്രത്യേകം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെ അവര്‍ രചിക്കുകയുണ്ടായി. ഇമാം ബുഖാരി, ഇമാം ബഗവി, ഇബ്നു സഅ്ദ്,  അബീ ഹാതിം, ത്വബറാനി, ഇബ്നു മിന്‍ദ, അബീ നുഅൈം, ഇബ്നു അബ്ദുല്‍ബര്‍, ഇബ്നുല്‍ അസീര്‍, ദഹബി, ഇബ്നു ഹജര്‍ (رحمهم الله جميعا) തുടങ്ങിയവരെല്ലാം സ്വഹാബത്തിന്‍റെ ഫള്'ലുകള്‍ പ്രത്യേകം രേഖപ്പെടുത്തി. റസൂല്‍ (ﷺ) യുടെ സ്വഹാബത്തിനുള്ള പ്രത്യേകമായ ഫള്'ലില്‍ അവര്‍ക്കുള്ള വിശ്വാസം കൊണ്ടും, ദീനില്‍ അവര്‍ക്കുള്ള സ്ഥാനവും പ്രാധാന്യവും മനസ്സിലാക്കിയതുകൊണ്ടും, അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യലാണ് സത്യസന്ധമായ മാര്‍ഗമെന്നും, അതുമുഖേന മാത്രമേ അല്ലാഹുവിന്‍റെ സന്നിധിയില്‍ രക്ഷപ്പെടുവാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ മനസ്സിലാക്കിയതിനാലാണത്.

ഈയൊരു നിലപാടിനെ ആധാരമാക്കിയാണ്, സത്യത്തെ വെളിപ്പെടുത്തുകയും ആ വിശിഷ്ഠവ്യക്തികളുടെ അവകാശത്തെ സഹായിക്കുകയും ചെയ്യുക എന്ന നിലക്കും, അല്ലാഹുവിന്‍റെ ദീനിനെയും ആ ദീന്‍ നമ്മിലേക്ക് എത്തിച്ചുതന്നവരെയും അതിന്‍റെ വാഹകരെയും സംരക്ഷിക്കുക എന്ന നിലക്കും, إن الله يدافع عن الذين آمنوا "തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌." - [അല്‍ഹജ്ജ്: 38] എന്ന ആയത്തിന്‍റെ ആശയമുള്‍ക്കൊണ്ടുകൊണ്ട്  അവര്‍ക്കുവേണ്ടി പ്രതിരോധമേര്‍പ്പെടുത്തുക എന്ന നിലക്കുമാണ് ഈ വിഷയസംബന്ധമായി എന്‍റെ ഭാഗത്ത് നിന്നുള്ള ഒരുപരിശ്രമം സാക്ഷാല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

 ആ ആദരണീയരായ വിശിഷ്ഠ വ്യക്തികളെ കണ്ടുമുട്ടുന്ന, അവരുടെ ആസാറുകളെ തേടിപ്പിടിച്ച് അത് പിന്തുടരുന്ന, അവരെ ഇഷ്ടപ്പെടുന്നതിലും മഹത്വപ്പെടുത്തുന്നതിലും പിന്‍പറ്റുന്നതിലും സത്യസന്ധതപുലര്‍ത്തുന്ന, അല്ലാഹുവിന്‍റെ ദീന്‍ അവരെപ്രകാരം അനുധാവനം ചെയ്തുവോ അപ്രകാരം അനുധാവനം ചെയ്യുന്ന ആളുകളില്‍ അല്ലാഹു എന്നെ ഉള്‍പ്പെടുത്തട്ടെയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവരെ ഏറ്റവും നല്ലരൂപത്തില്‍, കൃത്യനിഷ്ടയോടെയും ആത്മാര്‍ത്ഥമായും അനുധാവനം ചെയ്തവരില്‍ എന്നെയും രേഖപ്പെടുത്താന്‍ ഞാന്‍ അല്ലാഹു തബാറക വ ത'ആലയോട് തേടുന്നു. അവന്‍ അതിനധികാരമുള്ളവനും അതിന് സാധിക്കുന്നവനുമാണ്.  അതുപോലെ പിഴച്ച വാദങ്ങളുടെയും പിഴച്ച  ചിന്താഗതികളുടെയും വക്താക്കള്‍ക്ക് മറുപടി നല്‍കുന്ന ആളുകളിലും അവന്‍ എന്നെ ഉള്‍പ്പെടുത്തുമാറാകട്ടെ.

അമ്പിയാക്കളും മുര്‍സലീങ്ങളും കഴിഞ്ഞാല്‍പ്പിന്നെ അല്ലാഹുവിന്‍റെ ഏറ്റവും വിശിഷ്ഠ സൃഷ്ടികളായ ആ മഹത്'വ്യക്തിത്വങ്ങളെ മോശമായി ചിത്രീകരിക്കുകയും, തങ്ങളുടെ കുഫ്റിന്‍റെയും ഹിഖ്ദിന്‍റെയും അമ്പുകള്‍ അവര്‍ക്ക് നേരെ തിരിച്ചുവിടുകയും ചെയ്യുന്ന, സ്വഹാബത്തിനെ ചീത്തവിളിക്കുകയും അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്യുന്ന നീചന്മാരായ ആളുകള്‍ക്കുള്ള മറുപടിയാണിത്. മുസ്‌ലിമീങ്ങളില്‍പ്പെട്ട പലരെയും തങ്ങളുടെ കള്ളവാദങ്ങളിലേക്ക് അവര്‍ വലിചിഴച്ചിട്ടുണ്ട്.

കേള്‍ക്കുമ്പോള്‍ -അല്ലാഹുവാണ് സത്യം - ഈമാനുള്ളവരുടെ ചങ്ക് പിടക്കുന്ന, ഹൃദയം ദുഃഖം കൊണ്ട് വിങ്ങിപ്പൊട്ടുന്ന, വേദനയും വിരഹവും കടിച്ചമര്‍ത്താന്‍ സാധിക്കാത്ത തരത്തിലുള്ള അത്യധികം കഠിനമായ വാസ്ഥവ വിരുദ്ധമായ ആരോപണങ്ങളാണ് സ്വഹാബത്തിനെതിരിലും, അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ക്കെതിരിലും ചില ആളുകള്‍ പടച്ചുവിടുന്നത്. തങ്ങള്‍ ഏറെ സ്നേഹിക്കുന്ന ആ സന്മാര്‍ഗദര്‍ശികളെക്കുറിച്ച് ഇല്ലാത്ത കളവുകള്‍ പ്രചരിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍, മലിനമായ ആ ശബ്ദങ്ങള്‍ക്കും, അതിക്രമകാരികളായ എഴുത്തുകള്‍ക്കും എന്ത് മറുപടി നല്‍കുമെന്നറിയാതെ നിറകണ്ണുകളോടെ തിരിഞ്ഞു നടക്കാനേ പലപ്പോഴും സാധാരണക്കാരായ  വിശ്വാസികള്‍ക്ക് സാധിക്കാറുള്ളൂ. അത്തരം നീചന്മാരായ ആരോപകര്‍ക്കുള്ള ശക്തമായ മറുപടിയും , അവരുടെ വാദങ്ങളുടെ നിരര്‍ത്ഥകതയും കള്ളത്തരങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്ന എഴുത്തുകളും, അല്ലാഹു അവന്‍റെ തീരുമാനം നടപ്പാക്കുന്നത് വരെ അവര്‍ക്കെതിരിലുള്ള പ്രാര്‍ത്ഥനയും സംഗമിക്കുമ്പോള്‍ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ.

അതിനാലാണ് സത്യം പുലരട്ടെ എന്ന ആശകൊണ്ടും, അല്ലാഹുവിങ്കലേക്ക്‌ അടുപ്പിക്കുന്ന സല്‍ക്കര്‍മ്മം എന്ന നിലക്കും, സ്വഹാബത്തിനെ പ്രതിരോധിക്കുക എന്ന അര്‍ത്ഥത്തിലുമാണ് ഞാന്‍ ഇതെഴുതുന്നത്. ഇത് അല്ലാഹുവിന്‍റെ ദീനാണ്, ഈമാനും ഇഹ്സാനുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ ഉമ്മത്തിനോടുള്ള നസ്വീഹത്തിന്‍റെ ഭാഗമാണ്. രാപകലില്ലാതെ ഉമ്മത്തിലെ   മഹത്'വ്യക്തിത്വങ്ങളെ അനാദരിക്കുകയും മോശമായി ചിത്രീകരിക്കുകയും ചീത്തവിളിക്കുകയുമെല്ലാം, എന്തിനധികം അവരെ കാഫിറാക്കുക പോലും  ചെയ്യുന്ന, മോഡേണിസത്തിന്‍റെയും മറ്റു ഇതര വഴികേടുകളുടെയും ആളുകളില്‍നിന്നും ഈ ഉമ്മത്തിലെ യുവാക്കളെ ഉല്‍ബുദ്ധരാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ്. الإعتقاد الواجب نحو الصحابة സ്വഹാബത്തുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിശ്വാസം അഥവാ 'സ്വഹാബത്ത് ഒരു മുസ്‌ലിമിന്‍റെ വിശ്വാസം' എന്നാണ്  ഞാന്‍ ഈ ലഘുകൃതിക്ക് പേരിട്ടിരിക്കുന്നത്. ആമുഖത്തിന് ശേഷം അതിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്:


  1. ദീനില്‍ സ്വഹാബത്തിനുള്ള മഹത്തായ സ്ഥാനവും ശ്രേഷ്ഠതയും ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍.
  2.  സ്വഹാബത്തിന്‍റെ വിശ്വാസ്യത, അവരെക്കുറിച്ച് മുന്‍ഗാമികളുടെവാക്കുകള്‍, അവര്‍ക്കിടയിലുണ്ടായ ചില വീക്ഷണവിത്യാസങ്ങളോട് എടുക്കേണ്ട നിലപാട്.
  3. സ്വഹാബത്തിനെ ചീത്ത വിളിക്കലും, അവരെക്കുറിച്ച് മോശമായി സംസാരിക്കലും ഹറാമാണ്.
  4. അപ്രകാരമുള്ള തിന്മയില്‍ വല്ലവനും പെട്ടുപോയാല്‍ അവന്‍റെ മതപരമായ വിധി.
  5. സ്വഹാബത്തിന്റെ കാര്യത്തില്‍ ഈ ഒരു വിശ്വാസമാണ് ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന ഇമാമീങ്ങളുടെ ഉദ്ദരണികള്‍ സൂചിപ്പിച്ചുകൊണ്ടാണ് സ്വഹാബത്തിന്‍റെ ഫള്'ലുമായി ബന്ധപ്പെട്ട ഭാഗത്തിന് ഞാന്‍ വിരാമമിട്ടത്.
  6. ശേഷം ഈ വിഷയസംബന്ധമായി നേര്‍മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കുകയും, തത്ഫലമായി സ്വഹാബത്തിനെക്കുറിച്ച് മോശമായി സംസാരിക്കുന്നതിലേക്ക് തങ്ങളുടെ നിലപാടുകളും പേനയുമെല്ലാം  വഴുതിപ്പോകുകയും ചെയ്ത ബിദ്അത്തുകാരെക്കുറിച്ചും അവരുടെ വിമര്‍ശനങ്ങളെക്കുറിച്ചും ഹ്രസ്വമായി വിശദീകരിച്ചു. അവരെ രണ്ട് വിഭാഗമായി തിരിച്ചുകൊണ്ടാണ് അവരുടെ വാദങ്ങള്‍ വിലയിരുത്തിയത്:

    ഒന്നാമത്തെ വിഭാഗം: സ്വഹാബത്തിന്‍റെ ഹഖില്‍ (അവകാശത്തില്‍) അങ്ങേയറ്റം വീഴ്ചവരുത്തുകയും, അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതില്‍ അങ്ങേയറ്റം കുറവ് വരുത്തുകയും ചെയ്ത ആളുകള്‍.

    രണ്ടാമത്തെ വിഭാഗം: സ്വഹാബത്തിന്‍റെ ഹഖില്‍ ഒരേസമയം പരിധിയില്‍ കവിഞ്ഞ അമിതത്വവും, വീഴ്ചയും ചെയ്ത, അഥവാ ചില കാര്യങ്ങളില്‍ അവരെ വാഴ്ത്തുന്നതില്‍ അതിരുവിടുകയും, എന്നാല്‍ ചില രംഗങ്ങളില്‍ അവരുടെ അവകാശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത വിഭാഗം.

    ഈ രണ്ടാമത്തെ വിഭാഗം ഒരേ സമയം പരസ്പര വിരുദ്ധമായ നിലപാടെടുത്ത ആളുകളാണ്. സ്വഹാബത്തിന്‍റെ വിഷയത്തില്‍ ശറഇനോ, യുക്തിക്കോ യോജിക്കാത്ത വിഡ്ഢിത്തം കലര്‍ന്ന ഒരുതരം നിലപാടാണ് അവരുടേത്. അവരുടെ വാദങ്ങളും, അവര്‍ സ്വീകാര്യയോഗ്യരായിക്കാണുന്ന അവരുടെ ഇമാമീങ്ങളുടെ വാക്കുകളും, അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നുമുള്ള ഉദ്ദരണികളും എടുത്ത് കൊടുത്തിട്ടുണ്ട്. 'എല്ലാവര്‍ക്കും ഒരുമിച്ച് മുന്നേറാം', 'നമ്മള്‍ തമ്മില്‍ വിത്യാസമില്ല' എന്ന് തുടങ്ങി അവര്‍ ഉന്നയിക്കുന്ന പൊള്ളയായ സമവാക്യങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടാനും, അവരുടെ മുന്‍ഗാമികളും പിന്‍ഗാമികളും ഒരുപോലെ തങ്ങളുടെ വഴികേടുകള്‍ പിന്തുടര്‍ന്ന് പോരുന്നു എന്നത് വ്യക്തമാകാനും വേണ്ടിയാണ് അവ എടുത്ത് കൊടുത്തത്.


    അവസാനമായി.. എന്‍റെ പ്രവര്‍ത്തി നേരെ ചൊവ്വേയുള്ളതായിരിക്കുവാനും, സന്മാര്‍ഗത്തി ല്‍ അധിഷ്ടിതമായതായിരിക്കുവാനും, വാക്കിലും പ്രവര്‍ത്തിയിലും ഇഖ്‌ലാസുള്ള സ്വീകാര്യയോഗ്യമായ കര്‍മമായിരിക്കുവാനും, അതിലുപരി അല്ലാഹുവിന്‍റെ തൗഫീഖോടു കൂടിയുള്ളതായിരിക്കുവാനും, ഞാന്‍ അല്ലാഹുവിനോട് തേടുന്നു.

    وصلى الله وسلم على سيدنا محمد وعلى آله وأصحابه الميامين ومن تبعهم بإحسان إلى يوم الدين

    ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാര്‍ ഹഫിദഹുല്ലാഹ്


    തുടരും ....

    വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ  

    [ഈ വിവര്‍ത്തനം വിവര്‍ത്തകന്‍റെ അനുവാദമില്ലാതെ ആരും പ്രസിദ്ധീകരണാവശ്യത്തിന് എടുക്കരുത്].