Thursday, June 14, 2018

പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാല്‍ ?. ഒരു ലഘുപഠനം.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛  

ജുമുഅയും പെരുന്നാളും ഒത്തുവന്നാല്‍ രണ്ടിലും പങ്കെടുക്കലാണ് ഉചിതമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രണ്ടും നിര്‍ബന്ധമാണോ, ഇളവുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ ?. നബി (സ) യുടെ കാലത്ത് അപ്രകാരം ഉണ്ടായപ്പോള്‍ അവരെങ്ങനെയാണ് നമസ്കരിച്ചത് ?. ഇമാമീങ്ങള്‍ ഈ വിഷയത്തില്‍ എന്ത് രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നാം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.പൂര്‍ണമായി വായിക്കണേ എന്ന അപേക്ഷയോടെ.

www.fiqhussunna.com

നബി (സ) യുടെ കാലത്തും ഉണ്ടായിട്ടുള്ള ഒരു സംഭവമായതുകൊണ്ട് ആദ്യമായി ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ ഉദ്ദരിക്കാം:  

1- 
زيد بن أرقم رضي الله عنه أن معاوية بن أبي سفيان رضي الله عنه سأله: هل شهدت مع رسول الله صلى الله عليه وسلم عيدين اجتمعا في يوم واحد؟ قال: نعم، قال: كيف صنع؟ قال: صلى العيد ثم رخص في الجمعة، فقال: (من شاء أن يصلي فليصل). رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك" وقال: هذا حديث صحيح الإسناد ولم يخرجاه، وله شاهد على شرط مسلم. ووافقه الذهبي، وقال النووي في "المجموع": إسناده جيد. 

സൈദ്‌ബ്ന്‍ അര്‍ഖം (റ) നിവേദനം: മുആവിയ (റ) അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ നബി (സ) യുടെ കാലത്ത് ഒരേ ദിവസം രണ്ട് പെരുന്നാളുകള്‍ (ജുമുഅയും ഈദും) ഒരുമിച്ച് വരുന്നതിന് സാക്ഷിയായിട്ടുണ്ടോ ?. അദ്ദേഹം പറഞ്ഞു: അതെ. മുആവിയ (റ) ചോദിച്ചു: എന്നിട്ട് റസൂല്‍ (സ) എന്താണ് ചെയ്തത് ?. അദ്ദേഹം പറഞ്ഞു: പെരുന്നാള്‍ നമസ്കരിക്കുകയും, ശേഷം ജുമുഅക്ക് ഇളവ് നല്‍കിക്കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ജുമുഅ നമസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്കരിച്ചുകൊള്ളുക". -  [ഇമാം അഹ്മദ്, അബൂ ദാവൂദ്, നസാഇ, ഇബ്നു മാജ, ദാരിമി, ഹാകിം തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്. ഈ ഹദീസ് സ്വീകാര്യയോഗ്യമായ ഹദീസാണ് എന്ന് ഇമാം ഹാക്കിം, ഇമാം ദഹബി, ഇമാം നവവി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്].

2-  
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: (قد اجتمع في يومكم هذا عيدان، فمن شاء أجزأه من الجمعة، وإنا مجمعون). رواه الحاكم ، وأبو داود وابن ماجه والبيهقي .     

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും." - [ഇമാം ഹാക്കിം, അബൂദാവൂദ്, ഇബ്നു മാജ, ബൈഹഖി തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്].ഈ ഹദീസ് ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ച ഹദീസുകളെപ്പോലെ സ്വീകാര്യയോഗ്യമാണ് എന്ന് ഇമാം ഹാക്കിം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ദഹബി (റ) അത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്]. 

3- മുകളില്‍ നാം ഉദ്ദരിച്ച രണ്ടാമത്തെ ഹദീസ് അതേ രൂപത്തില്‍ ഇബ്നു അബ്ബാസ് (റ) വും ഉദ്ദരിച്ചിട്ടുണ്ട്:

وحديث ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال: (اجتمع عيدان في يومكم هذا فمن شاء أجزأه من الجمعة ، وإنا مجمعون إن شاء الله). رواه ابن ماجه، وقال البوصيري: إسناده صحيح ورجاله ثقات.

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ 4 ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും إن شاء الله." - [ഇമാം ഇബ്നു മാജ ഉദ്ദരിച്ചത്. ഈ ഹദീസിന്‍റെ സനദ് കുറ്റമറ്റതാണ് എന്ന് ഇമാം ബൂസ്വീരി അഭിപ്രായപ്പെട്ടിട്ടുണ്ട്]. 

4- ഇമാം ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 
عن أبي عبيد مولى ابن أزهر قال أبو عبيد: شهدت العيدين مع عثمان بن عفان، وكان ذلك يوم الجمعة، فصلى قبل الخطبة ثم خطب، فقال: (يا أيها الناس إن هذا يوم قد اجتمع لكم فيه عيدان، فمن أحب أن ينتظر الجمعة من أهل العوالي فلينتظر، ومن أحب أن يرجع فقد أذنت له).  

"അബൂഉബൈദ് നിവേദനം: അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) വിന്‍റെ കാലത്ത് രണ്ട് ഈദുകള്‍ ഒരേ ദിവസം സംഗമിച്ചതിന് ഞാന്‍ സാക്ഷിയായി. അതൊരു ജുമുഅ ദിവസമായിരുന്നു. അദ്ദേഹം ആദ്യം നമസ്കരിച്ച് ശേഷം ഖുത്ബ നിര്‍വഹിച്ചു (അതായത് പെരുന്നാള്‍ നമസ്കാരം), എന്നിട്ടദ്ദേഹം ആളുകളോട് പറഞ്ഞു: അല്ലയോ ജനങ്ങളെ, ഈ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ചേര്‍ന്ന് വന്നിട്ടുണ്ട് (ജുമുഅയും ഈദും), അവാലിയില്‍ നിന്നും വന്നവരില്‍ (മദീനയുടെ ഒരു പ്രാന്തപ്രദേശം) ജുമുഅക്ക് കാത്ത് നില്‍ക്കുന്നവര്‍ക്ക് കാത്തുനില്‍ക്കാം. മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഞാന്‍ അതിനുള്ള അനുവാദം നല്‍കുകയും ചെയ്യുന്നു. - [ സ്വഹീഹുല്‍ ബുഖാരി: 5572].

ഇങ്ങനെ ഇനിയും അനേകം അസറുകളും ഹദീസുകളും ഈ വിഷയത്തില്‍ ലഭ്യമാണ്. ഏതായാലും ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്. ഇമാം അബൂഹനീഫ (റ) യുടെയും , ഇമാം മാലിക്ക് (റ) യുടെയും  അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട്‌ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല എന്നതാണ്. ജുമുഅ പുരുഷന്മാര്‍ക്ക്  فرض عين ആണ്, പെരുന്നാള്‍ നമസ്കാരമാകട്ടെ فرض كفاية യാണ്. ഒന്ന് മറ്റൊന്നിന് ബദലാകുകയില്ല എന്നതിനെ മുന്‍നിര്‍ത്തിയാണ് ആ അഭിപ്രായം രേഖപ്പെടുത്തപ്പെട്ടത്. 

ഇമാം ശാഫിഇ (റ) യുടെ അഭിപ്രായപ്രകാരം ദൂരപ്രദേശങ്ങളില്‍ നിന്നും പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് മാത്രം ജുമുഅക്ക് പങ്കെടുക്കാതിരിക്കാന്‍ ഇളവുണ്ട് എന്നതാണ്.  ഉസ്മാന്‍ (റ) വിന്റെ ഹദീസില്‍ അവാലിയില്‍ നിന്ന് വന്നവര്‍ക്ക് ഇളവുണ്ട് എന്ന് പരാമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ്. 

ഇമാം അഹ്മദ് (റ) യുടെ അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്. അയാള്‍ക്ക് വീട്ടില്‍ നിന്ന് ളുഹ്ര്‍ നമസ്കരിച്ചാല്‍ മതിയാകുന്നതുമാണ് എന്നതാണ്. - [ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് الموسوعة الفقهية الكويتية വോ: 27 പേ: 209]. 


നബി (സ) യുടെ കാലത്ത് ഉണ്ടായ ഒരു കാര്യമായതുകൊണ്ട്, ആ വിഷയത്തില്‍ വന്ന ഹദീസുകളും, അസറുകളും പരിശോധിച്ചാല്‍ ഇമാം അഹ്മദ് (റ) യുടെ അഭിപ്രായമാണ് കൂടുതല്‍ പ്രബലം എന്ന് മനസ്സിലാക്കാം. എന്നാല്‍ ആമുഖത്തില്‍ സൂചിപ്പിച്ചത് പോലെ, കൂടുതല്‍ പ്രതിഫലാര്‍ഹവും, അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുത്താലും ജുമുഅക്ക് കൂടി പങ്കെടുക്കുന്നതുമാണ്.

മാത്രമല്ല പള്ളിയിലെ ഇമാമിനെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിവസം  ജുമുഅ നടത്തല്‍ നിര്‍ബന്ധവുമാണ്. കാരണം നബി (സ), 'പങ്കെടുക്കുന്നവര്‍ക്ക് പങ്കെടുക്കാം' എന്ന് പറഞ്ഞതിനോടൊപ്പം 'നാം ജുമുഅ നമസ്കരിക്കുന്നതായിരിക്കും' എന്ന് കൂടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇമാം നിര്‍ബന്ധമായും ജുമുഅ നമസ്കരിക്കണം. എങ്കിലാണല്ലോ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പങ്കെടുക്കാനും സാധിക്കൂ. മാത്രമല്ല പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇളവ് ഉണ്ടാകുകയുമില്ലല്ലോ.

ഈ വിഷയത്തില്‍ വന്ന പ്രമാണങ്ങള്‍ എടുത്ത് ഉദ്ദരിച്ച ശേഷം ലജ്നതുദ്ദാഇമ  (സൗദി പണ്ഡിത സഭ) പറയുന്നു:

1- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തയാള്‍ക്ക്, ജുമുഅയില്‍ പങ്കെടുക്കാതെ പകരം ളുഹ്ര്‍ നമസ്കരിക്കാന്‍ ഇളവുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതിഫലേച്ഛയോടെ ജുമുഅയില്‍ പങ്കെടുക്കുകയാണ് എങ്കില്‍ അതുതന്നെയാണ് ശ്രേഷ്ഠം.

2- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്ത ആള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. അതുകൊണ്ട് അവര്‍ക്ക് ജുമുഅ ഒഴിവാകുന്നില്ല. അവര്‍ നിര്‍ബന്ധമായും ജുമുഅക്ക് പള്ളിയില്‍ പോകണം. ജുമുഅ നമസ്കരിക്കാനുള്ള ആളുകളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കണം. 

3- സാധാരണ ജുമുഅ നടക്കാറുള്ള പള്ളിയിലെ ഇമാമിന് ജുമുഅ നിര്‍ബന്ധമാണ്‌. പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുക്കാത്തവര്‍ക്കും, ജുമുഅ കൂടി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ഇമാം നിര്‍ബന്ധമായും പള്ളിയില്‍ ജുമുഅ നമസ്കരിച്ചിരിക്കണം. ഇനി  ജുമുഅക്ക് ആളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കുക. 

4-പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തതിനാല്‍ ഒരാള്‍ ജുമുഅക്ക് വരാതിരുന്നാല്‍, അയാള്‍ ളുഹ്റിന്‍റെ സമയമായാല്‍ ളുഹ്ര്‍ നമസ്കരിക്കണം. 

5- അന്നേ ദിവസം ജുമുഅ നടക്കുന്ന പള്ളികളില്‍ നിന്ന് ജുമുഅക്കേ ബാങ്ക് വിളിക്കാവൂ. സാധാരണ ജുമുഅ നടക്കാത്ത പള്ളികളില്‍ നിന്നും ളുഹ്റിന് ബാങ്ക് വിളിക്കരുത്. 

6- പെരുന്നാള്‍ നമസ്കാരം പങ്കെടുത്തവര്‍ക്ക് പിന്നെ അന്ന് ജുമുഅയും ളുഹ്റും രണ്ടും നമസ്കരിക്കേണ്ടതില്ല എന്ന അഭിപ്രായം ശരിയല്ല. ആ അഭിപ്രായം പണ്ഡിതന്മാര്‍ തള്ളിക്കളയുകയും അത് അങ്ങേയറ്റം ആശ്ചര്യകരമായ ഒരഭിപ്രായമാണ് എന്ന് പറയുകയും ചെയ്തിട്ടുണ്ട്. കാരണം അത് നബി (സ) യുടെ ചര്യക്ക് എതിരും , തെളിവില്ലാതെ ഒരു ഫര്‍ള് നമസ്കാരം ഒഴിവാക്കുന്നതുമായ അഭിപ്രായമാണ്. പെരുന്നാളിന് പങ്കെടുത്തവര്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്, പക്ഷെ ജുമുഅ നിര്‍വഹിച്ചില്ലെങ്കില്‍ ളുഹ്ര്‍ നിര്‍ബന്ധമായും നമസ്കരിചിരിക്കണം എന്നത്തിനുള്ള അനേകം പരാമര്‍ശങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാലാകാം ചിലര്‍ അങ്ങനെ അഭിപ്രായപ്പെട്ടത്. ആ അഭിപ്രായം സ്വീകാര്യമല്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

[ ഈ വിഷയത്തിലെ മേല്‍ പറഞ്ഞ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയത്: ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ശൈഖ് അബ്ദുല്ലാഹ് ബ്ന്‍ ഗുദയ്യാന്‍,  ശൈഖ് ബകര്‍ അബ്ദല്ലാഹ് അബൂ സൈദ്‌, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍].

ലജ്നതുദ്ദാഇമയുടെ മറുപടി പൂര്‍ണമായും അറബിയില്‍ വായിക്കാന്‍: (http://www.alifta.net/Fatawa/fatawaChapters.aspx?languagename=ar&View=Page&PageID=12791&PageNo=1&BookID=3)

അല്ലാഹു അനുഗ്രഹിക്കട്ടെ ....  


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 


സകാത്തുല്‍ ഫിത്വര്‍ ഒരു ലഘുപഠനം.

ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?. ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛  

നോമ്പുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായ ഒരു ഇബാദത്താണല്ലോ സകാത്തുൽ ഫിത്വർ. നോമ്പുകാരന് അത് പാപമോചനവും വീഴ്‌ചകൾക്കുള്ള പരിഹാരവുമാണ്. പാവപ്പെട്ടവർക്ക് ഒരു സഹായവും. റബ്ബിന്റെ പ്രതിഫലം കാംക്ഷിച്ച് നാം നിർവഹിക്കേണ്ടതായ ഈയൊരു ഇബാദത്തിനെ നാം ശരിയായ വിധം മനസിലാക്കിയിരിക്കേണ്ടതുണ്ട്. അപ്രകാരം സകാത്തുൽ ഫിത്വറുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട ഏതാനും കാര്യങ്ങളാണ് നമ്മൾ പഠനവിധേയമാക്കുന്നത്. 

www.fiqhussunna.com

ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?.

സ്വതന്ത്രനോ
അടിയമയോ ആകട്ടെ, പുരുഷനോ സ്ത്രീയോ ആകട്ടെ, കുട്ടികളോ മുതിര്‍ന്നവരോ ആകട്ടെ പെരുന്നാള്‍ ദിവസം തങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കഴിച്ച് കൈവശം മിച്ചം വരുന്നവരായ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അതത് നാട്ടിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ ഒരു സ്വാഅ് വീതം പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുകയാണ് വേണ്ടത്. ഒരു സ്വാഅ് എന്ന് പറഞ്ഞാല്‍ 2 കിലോ 40 ഗ്രാം ഗോതമ്പ് കൊള്ളുന്ന പാത്രമാണ്. അതുകൊണ്ട് രണ്ട്, രണ്ടേക്കാല്‍ കിലോയാണ് നല്‍കേണ്ട വിഹിതം. അത് പണമായല്ല മറിച്ച്  ഭക്ഷണ പദാര്‍ത്ഥമായിത്തന്നെന ല്‍കേണ്ടതുണ്ട്.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ،  وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ .

 ഇബ്നു ഉമര്‍ () നിവേദനം: "ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി എന്നിങ്ങനെ അടിമയുടെ മേലും, സ്വതന്ത്രന്‍റെ മേലും, പുരുഷന്‍റെ മേലും സ്ത്രീയുടെ മേലും, കുട്ടികളുടെ മേലും മുതിര്‍ന്നവരുടെ മേലും റസൂല്‍ () സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കി. അത് ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന് വേണ്ടി പോകുന്നതിന് മുന്‍പായിത്തന്നെ നല്‍കാന്‍ അദ്ദേഹം കല്പിക്കുകയും ചെയ്തു". - [متفق عليه].  


തനിക്കും താന്‍ ചിലവിന് കൊടുക്കാന്‍ കടപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കഴിച്ച് ബാക്കി ഭക്ഷ്യവസ്തുക്കളോ, ഭക്ഷ്യവസ്തു വാങ്ങിക്കാനുള്ള പണമോ കൈവശമുള്ള ഓരോരുത്തര്‍ക്കും സകാത്ത് ബാധകമാണ് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സകാത്തുല്‍ ഫിത്വറിന്‍റെ അവകാശികളായ ആളുകള്‍ക്കും അവരുടെ കൈവശം പെരുന്നാള്‍ ദിനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ മിച്ചമുണ്ട് എങ്കില്‍ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അവര്‍ സകാത്തുല്‍ ഫിത്വര്‍ ലഭിക്കുവാന്‍ അര്‍ഹപ്പെട്ടവരാണ് എന്നതിനാല്‍ അവരുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. എല്ലാ മുസ്‌ലിമീങ്ങള്‍ക്കും അത് ബാധകമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.


 അബൂസഈദ് അല്‍ ഖുദരി () നിവേദനം: "നബി () യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്." - [متفق عليه].

അതത് നാട്ടിലെ അടിസ്ഥാന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കാവുന്നതാണ്. അന്ന് അറേബ്യയില്‍ നിലവിലുണ്ടായിരുന്ന അടിസ്ഥാനഭക്ഷണങ്ങളാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നര്‍ത്ഥം.
ഇത് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി നല്‍കിയിരിക്കണം. എങ്കില്‍ മാത്രമേ സകാത്തുല്‍ ഫിത്വര്‍ ആയി പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം അതൊരു സ്വദഖ മാത്രമായിരിക്കും:


عن ابن عباس رضي الله عنهما قَالَ : فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ ، وَطُعْمَةً لِلْمَسَاكِينِ ، مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ ، وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ .

 

ഇബ്നു അബ്ബാസ് () പറഞ്ഞു: നോമ്പുകാരന് തന്‍റെ വീഴ്ചകളില്‍ നിന്നും പാപങ്ങളില്‍ നിന്നുമുള്ള വിശുദ്ധിയെന്നോണവും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്ന നിലക്കുമാണ് നബി () സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത്. അത് ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുന്നുവെങ്കില്‍ അത് സ്വീകാര്യമായ സകാത്തായി പരിഗണിക്കപ്പെടും. എന്നാല്‍ ഒരാള്‍ നമസ്കാര ശേഷമാണ് അത്  നിര്‍വഹിക്കുന്നത് എങ്കില്‍ അതേ കേവലം ദാനധര്‍മ്മങ്ങളില്‍ ഒരു ദാനധര്‍മ്മം മാത്രമായിരിക്കും". - [അബൂദാവൂദ്: 1609. അല്‍ബാനി: ഹദീസ് ഹസന്‍]. 

 

മേല്‍പറഞ്ഞ ഹദീസില്‍ സകാത്തുല്‍ ഫിത്വറിന്‍റെ യുക്തിയെ സംബന്ധിച്ചും അതുപോലെ അത് നല്‍കേണ്ട സമയത്തെ സംബന്ധിച്ചും സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അത് നിര്‍വഹിചിരിക്കണം. റമദാനിന്‍റെ അവസാനിക്കുന്നതോടെയാണ് അത് നല്‍കുന്നത്. എന്നാല്‍ സൗകര്യത്തിന് വേണ്ടി റമദാന്‍ അവസാനിക്കുന്നതിന് ഒന്ന്
 

അത് എപ്പോഴാണ് നല്‍കേണ്ടത് ?.

രണ്ട്
ദിവസങ്ങള്‍ മുന്‍പ് തന്നെ അത് നല്‍കിയാല്‍ തെറ്റില്ല. ഇബ്നു ഉമര്‍ () വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടതായിക്കാണാം: 

 

وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يُعْطِيهَا الَّذِينَ يَقْبَلُونَهَا وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ .

 

"ഇബ്നു ഉമര്‍ () അത് ശേഖരിക്കുന്നവരെ ഏല്പിക്കുകയും, അവർ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ മുൻപായി അത് അർഹരായവർക്ക് നൽകുകയും ചെയ്യാറുണ്ടായിരുന്നു". - [ബുഖാരി: 1511].

ശേഖരിക്കുന്നവരെ നേരത്തെ ഏല്പിക്കാം എന്നും, അവർ ഈദിന് ഒന്നോ രണ്ടോ ദിവസങ്ങൾ മുന്നോടിയായി അവകാശികളിലേക്ക് അത് എത്തിക്കാം എന്നും ഇബ്നു ഉമർ () വിൻ്റെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കാം. 

 റമദാന്‍ മാസത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അത് നല്‍കാം എന്നതാണ് ഹനഫീ മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും  അഭിപ്രായമെങ്കില്‍ക്കൂടി, നേരത്തെ സൂചിപ്പിച്ചത് പോലെ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് അവകാശികള്‍ക്കത് വിതരണം ചെയ്യുക എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം അതിന് ഇബ്നു ഉമര്‍ () വിന്‍റെ അസറിന്‍റെ പിന്‍ബലമുണ്ട്. മാലിക്കീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും അഭിപ്രായവും അതാണ്‌. ശൈഖ് ഇബ്നു ബാസ് () യും അഭിപ്രായമാണ് പ്രബലമായി സ്വീകരിച്ചിട്ടുള്ളത്‌. മാത്രമല്ല ഈദുല്‍ ഫിത്വറിനോട്‌ അനുബന്ധിച്ചാണല്ലോ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കപ്പെട്ടത്. അതുകൊണ്ട് അതിനോടടുത്തായിരിക്കണം വിതരണം നടക്കേണ്ടത് എന്ന അഭിപ്രായം കൂടുതല്‍ ബലപ്പെടുകയും ചെയ്യുന്നു. പെരുന്നാളിൻറെ ദിവസം അവർക്ക് ആവശ്യമായ ഭക്ഷണം ഇല്ലാതെ വരുന്ന ഒരവസ്ഥ പാടില്ല എന്നതാണല്ലോ അതിൻ്റെ പ്രധാന ലക്ഷ്യം. ഇനി അത് അവകാശികളിലേക്ക് എത്തിക്കുന്നതിനായി ഏതാനും ദിവസങ്ങൾ മുൻപേ നിർവഹിക്കേണ്ട ത് ആവശ്യമായി വന്നാൽ അതിൽ തെറ്റില്ല.

 

ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത്ത് ബാധകമാണോ ?.
 
ഗര്‍ഭസ്ഥ
ശിശുവിന് സകാത്തുല്‍ ഫിത്വര്‍ നല്‍കല്‍ നിര്‍ബന്ധമല്ല. റമദാനിലെ അവസാന ദിനം സൂര്യന്‍ അസ്ഥമിക്കുന്നതിന് മുന്‍പ് ജനിക്കുന്നവര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധം എന്നാണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരാള്‍ നല്‍കുന്നുവെങ്കില്‍ അത് പുണ്യകരമാണ്. ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ () വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:

 

ചോദ്യം: മാതാവിന്‍റെ ഗര്‍ഭത്തിലുള്ള കുഞ്ഞിന് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടതുണ്ടോ ?. 

 

മറുപടി: "ഉസ്മാനു ബ്നു അഫ്ഫാന്‍ () അപ്രകാരം ചെയ്തതിനാല്‍ അത് പുണ്യകരമാണ്. എന്നാല്‍ നിര്‍ബന്ധമല്ല. കാരണം നിര്‍ബന്ധമാണ്‌ എന്നതിന് തെളിവില്ല". - [ഫതാവ ലജ്നദ്ദാഇമ: http://www.alifta.net/fatawa/].


എത്രയാണ് കൊടുക്കേണ്ടത് ?
ഒരു
صاع ഭക്ഷണപദാർത്ഥം ആണല്ലോ സകാത്തുൽ ഫിത്ർ ആയി നൽകേണ്ടത്. പ്രവാചകന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

നാട്ടിലെ
അടിസ്ഥാനഭക്ഷണമായ എന്തും സകാത്തുല്‍ ഫിത്വര്‍ ആയി നല്‍കാം. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയതിനാല്‍ എത്രത്തോളം നല്ല ഇനം നല്‍കാന്‍ സാധിക്കുമോ അത് നല്‍കുക. ഏറ്റവും ചുരുങ്ങിയത് മോശമായ ഇനം തിരഞ്ഞെടുക്കാതെ മിതമായ രൂപത്തിലുള്ള ഇനം നല്‍കണം. അത് ദാനധര്‍മ്മങ്ങളില്‍ പാലിക്കേണ്ട ഒരു പൊതു തത്വമാണ്. ഇനി ഒരാളെക്കൊണ്ട് താഴ്ന്ന ഇനം നല്‍കാനേ സാധിക്കുകയുള്ളൂ എങ്കില്‍ അയാള്‍ക്ക് അത് മതിയാകുന്നതുമാണ്. കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യാന്‍ പരിശ്രമിക്കുക. പെരുന്നാളിന് ആളുകള്‍ സാധാരണ  കഴിക്കും വിധമുള്ള ഭക്ഷണ സാമഗ്രികള്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലത്. സ്വാഭാവികമായും ദിനത്തില്‍ നെയ്ച്ചോറോ ബിരിയാണിയോ ഒക്കെ വെക്കാനുള്ള അരിയോ, ഇറച്ചിയോ ഒക്കെ കിട്ടിയാല്‍ തീര്‍ച്ചയായും പാവപ്പെട്ടവര്‍ക്ക് അതൊരു സഹായമാകും. അതുതന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്നോ, സാധാരണ അരി നല്‍കിയാല്‍ സകാത്തുല്‍ ഫിത്വര്‍ വീടില്ല എന്നോ പറയാന്‍ സാധിക്കില്ലെങ്കിലും, ഒരാള്‍ക്ക് അപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം പെരുന്നാള്‍ ദിവസം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണല്ലോ സകാത്തുല്‍ ഫിത്വറിന്‍റെ ഏറ്റവും വലിയ ഉദ്ദേശം. ചില റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം:

كان رسول الله صلى الله عليه و سلم يقسمها قبل أن ينصرف إلى المصلى ويقول : أغنوهم عن الطواف في هذا اليوم

 "നബി () മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്‍പായി അത് അവകാശികള്‍ക്ക് വീതം വെച്ച് നല്‍കുകയും, ' ദിവസത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ യാചിക്കുന്നതില്‍ നിന്നും അവരെ നിങ്ങള്‍ കരകയറ്റുക' എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു". - [മുവത്വ: വോ: 2 പേജ്: 150]. 

 

പെരുന്നാള്‍ ദിനത്തില്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമായ ഭക്ഷണം ഉണ്ടാക്കാനാണല്ലോ നാമേവരും ഇഷ്ടപ്പെടുന്നത്. പാവപ്പെട്ടവരും അപ്രകാരം തന്നെ. അതുകൊണ്ട് അന്നത്തെ ദിവസം പാകം ചെയ്യാന്‍ പറ്റിയ ഇനം ഭക്ഷണ സാമഗ്രികളായിരിക്കും അവര്‍ കൂടുതലും ആഗ്രഹിക്കുന്നത്. അതിനാല്‍ അത് നല്‍കുന്നതാണ് ഉചിതം. വില അല്പം കൂടുതല്‍ ആയതിനാല്‍ സാധാരണക്കാര്‍ക്ക് ഒരുപക്ഷേ സാധിച്ചില്ല എന്ന് വരാം. എങ്കിലും സാധിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമല്ലോ. കര്‍മ്മം നിറവേറ്റുന്നതോടൊപ്പം കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാം. പാവപ്പെട്ടവര്‍ക്ക് സുദിനത്തില്‍ കൂടുതല്‍ സന്തോഷം പകരുകയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.. ഞാനിപ്രകാരം പറയാന്‍ കാരണം ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ഷോപ്പില്‍ വെച്ച് ഒരു പാവപ്പെട്ട സഹോദരന്‍ തന്‍റെ സുഹൃത്തിനോട് നടത്തുന്ന സംഭാഷണം കേള്‍ക്കാന്‍ ഇടയായി. 'കഴിഞ്ഞ തവണ കുറച്ച് നെയ്ച്ചോറിന്‍റെ അരി കിട്ടിയത് കൊണ്ട് മക്കള്‍ക്ക് പെരുന്നാള്‍ കൂടാനായി, ഇപ്രാവശ്യം എവിടുന്നെങ്കിലും കിട്ടുമോന്നറിയില്ല'. സംഭാഷണം ഒരു നേര്‍ക്കാഴ്ചയാണ്. ഒരുപാട് കടങ്ങളും, ചികിത്സാഭാരങ്ങളും ഒക്കെയുള്ളവരാണെങ്കില്‍, സാധാരണ കൂലിത്തൊഴിലാലികള്‍ക്ക് ഒരുപക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കയ്യില്‍ നയാപൈസ കാണില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാളിനുള്ള വിഭവങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അതവര്‍ക്കൊരു സഹായമാകും. അതുകൊണ്ട് നമുക്ക് സാധിക്കുമെങ്കില്‍ അപ്രകാരം നല്‍കുന്നതാണ് ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. 

അതിന്‍റെ അവകാശികള്‍ ആര് ?

ഫുഖറാക്കളും
, മസാകീനുകളുമാണ് അതിന്‍റെ അവകാശികള്‍. ശൈഖ് ഇബ്നു ബാസ് () പറയുന്നു: "അതിന്‍റെ അവകാശികള്‍ ഫുഖറാക്കളും മസാകീനുകളുമാണ്. കാരണം ഇബ്നു അബ്ബാസ് () വില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍: നോമ്പുകാരന് തെറ്റുകുറ്റങ്ങളും വീഴ്ചകളും പൊറുക്കപ്പെടാനും, അതുപോലെ (طعمة للمساكين) മിസ്കീനുകള്‍ക്ക് അഥവാ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമായും ആണ് നബി () സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത് എന്ന് കാണാം" - [മജ്മൂഉ ഫതാവ: 14/202]. 

അതുകൊണ്ട്
ധനികരായവര്‍ക്കോ, സ്വന്തം വരുമാനം തന്‍റെ ചിലവുകള്‍ക്ക് തികയുന്നവര്‍ക്കോ അതില്‍ അവകാശമില്ല. എന്നാല്‍ തങ്ങളുടെ വരുമാനം തങ്ങളുടെ അടിസ്ഥാന ചിലവിന് തികയാത്ത ആളുകള്‍ അതിന്‍റെ അവകാശികളാണ്. അവര്‍ക്കാണ് ഫഖീര്‍, അല്ലെങ്കില്‍ മിസ്കീന്‍ എന്ന് പറയുന്നത്.  അല്ലാഹു നമ്മുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ... 

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

ഫിത്വർ സകാത്ത് പണമായി നൽകാവതല്ല. ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് പ്രവാചക ചര്യ:

عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب


അബീ സഈദ് അൽ ഖുദരി () നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം].

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (), ഇമാം ശാഫിഇ (), ഇമാം അഹ്മദ് () തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ () പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി () യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ () ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ () യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു. 

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും.

എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല.

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് ഭക്ഷണവസ്തുക്കൾ   എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്ത് നിർവഹിക്കുന്നതാണ് ഉചിതം..

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ () പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്.

അല്ലാഹു അനുഗ്രഹിക്കട്ടെ .. 

___________________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ