Wednesday, July 15, 2020

അഹ്‌കാമുൽ ജനാഇസ് Episode - 4 I രോഗി പാലിക്കേണ്ട കാര്യങ്ങൾ (അദ്ധ്യായം ഒന്ന് - ഭാഗം 4).



[സ്നേഹം നിറഞ്ഞ പഠിതാക്കളെ.. ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ ആരംഭിച്ച ശൈഖ് അൽബാനി (റ) യുടെ أحكام الجنائز وبدعها  (അഹകാമുൽ ജനാഇസ്) എന്ന ഗ്രന്ഥത്തിൻ്റെ ഓരോ എപ്പിസോഡിലും എടുക്കുന്ന പാഠഭാഗങ്ങളുടെ മലയാള വിവർത്തനം ആണ് താഴെ നൽകിയിരിക്കുന്നത്].  

അദ്ധ്യായം ഒന്ന് (ഭാഗം 4):

ما يجب على المريض

രോഗി പാലിക്കേണ്ട കാര്യങ്ങള്‍:

[ഈ പാഠഭാഗത്തിൻ്റെ വീഡിയോ ക്ലാസ് ലഭിക്കാൻ : https://youtu.be/2WYZhNP3x_w].


الثامن: ويشهد على ذلك رجلين عدلين مسلمين، فان لم يوجدا فرجلين من غير المسلمين على أن يستوسق منهما عند الشك بشهادتهما حسبما جاء بيانه، في قول الله تبارك تعالى

എട്ട്:  വസ്വിയത്തിന് മുസ്ലിമീങ്ങളില്‍ നിന്നുള്ള വിശ്വാസയോഗ്യരായ രണ്ട് പേരെ സാക്ഷികളാക്കണം. ഇനി അവര്‍ ലഭ്യമല്ലെങ്കില്‍ അമുസ്ലിമീങ്ങളായ രണ്ടുപേരെ സാക്ഷിയാക്കണം. സാക്ഷ്യത്തെ സംബന്ധിച്ച് സംശയിക്കപ്പെടാനിടവരുന്ന ഘട്ടത്തില്‍ സത്യം ചെയ്യ്പ്പിക്കുമെന്ന ഉപാധിയോടെയായിരിക്കും അവരുടെ (സാക്ഷിത്വം സ്വീകരിക്കുന്നത്). അപ്രകാരമാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്. അല്ലാഹു പറയുന്നു:


يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِن بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَّمِنَ الْآثِمِينَ


സത്യവിശ്വാസികളേനിങ്ങളിലൊരാള്‍ക്ക്‌ മരണമാസന്നമായാല്‍ വസ്വിയ്യത്തിന്‍റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി. നിങ്ങള്‍ക്ക്‌ സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന്‌ ശേഷം നിങ്ങള്‍ തടഞ്ഞ്‌ നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: ഇതിന്‌ ( സത്യം മറച്ചു വെക്കുന്നതിന്‌) പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത്‌ അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച്‌ വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും. [മാഇദ:106].


فَإِنْ عُثِرَ عَلَىٰ أَنَّهُمَا اسْتَحَقَّا إِثْمًا فَآخَرَانِ يَقُومَانِ مَقَامَهُمَا مِنَ الَّذِينَ اسْتَحَقَّ عَلَيْهِمُ الْأَوْلَيَانِ فَيُقْسِمَانِ بِاللَّهِ لَشَهَادَتُنَا أَحَقُّ مِن شَهَادَتِهِمَا وَمَا اعْتَدَيْنَا إِنَّا إِذًا لَّمِنَ الظَّالِمِينَ


ഇനി അവര്‍ ( രണ്ടു സാക്ഷികള്‍ ) കുറ്റത്തിന്‌ അവകാശികളായിട്ടുണ്ട്‌ എന്ന്‌ തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത്‌ ആര്‍ക്കെതിരിലാണോ അവരില്‍ പെട്ട ( പരേതനോട്‌ ) കൂടുതല്‍ ബന്ധമുള്ള മറ്റ്‌ രണ്ടുപേര്‍ അവരുടെ സ്ഥാനത്ത്‌ ( സാക്ഷികളായി ) നില്‍ക്കണം. എന്നിട്ട്‌ അവര്‍ രണ്ടുപേരും അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്‌. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍ പെട്ടവരായിരിക്കും. [മാഇദ:107].

 

ذَٰلِكَ أَدْنَىٰ أَن يَأْتُوا بِالشَّهَادَةِ عَلَىٰ وَجْهِهَا أَوْ يَخَافُوا أَن تُرَدَّ أَيْمَانٌ بَعْدَ أَيْمَانِهِمْ ۗ وَاتَّقُوا اللَّهَ وَاسْمَعُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

 അവര്‍ (സാക്ഷികള്‍) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന്‌ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌. തങ്ങള്‍ സത്യം ചെയ്തതിന്‌ ശേഷം (അനന്തരാവകാശികള്‍ക്ക്‌) സത്യം ചെയ്യാന്‍ അവസരം നല്കപ്പെടുമെന്ന്‌ അവര്‍ക്ക്‌ (സാക്ഷികള്‍ക്ക്‌) പേടിയുണ്ടാകുവാനും (അതാണ്‌ കൂടുതല്‍ ഉപകരിക്കുക.) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും (അവന്‍റെ കല്‍പനകള്‍) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. [മാഇദ:108]

التاسع: وأما الوصية للوالدين والأقربين الذين يرثون من الموصي، فلا تجوز، لأنها منسوخة بآية الميراث، وبين ذلك رسول الله صلى الله عليه وسلم أتم البيان في خطبته في حجة الوداع


ഒന്‍പത്:  മാതാപിതാക്കള്‍ക്കോ അനന്തരാവകാശികളായ ബന്ധുക്കള്‍ക്കോ വേണ്ടി (സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല. കാരണം അത് അനന്തരാവകാശത്തിന്‍റെ ആയത്തുകൊണ്ട് نسخ ചെയ്യപ്പെട്ടിട്ടുണ്ട്. അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്.  ഹജ്ജത്തുല്‍ വദാഇന്‍റെ ഖുത്ബയില്‍ ഒരു സംശയത്തിനിടവരുത്താത്തവിധം അത് വ്യക്തമാക്കിക്കൊണ്ട് റസൂല്‍ () പറഞ്ഞു:

إن الله قد أعطى لكل ذي حق حقه فلا وصية لوارث


അല്ലാഹു ഓരോരുത്തര്‍ക്കും അവര്‍ക്കുള്ള അവകാശങ്ങള്‍ നിര്‍ണ്ണയിച്ചുനല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിക്ക് (വേണ്ടി സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല. [صححه الألباني، سنن الترمذي : 2120].

العاشر: ويحرم الاضرار في الوصية، كأن يوصي بحرمان بعض الورثة من حقهم من الارث، أو يفضل بعضهم على بعض فيه، لقوله تبارك وتعالى

പത്ത്:    ഉപദ്രവകരമായ രൂപത്തില്‍ വസ്വിയത്ത് ചെയ്യല്‍ ഹറാമാണ്. അതായത് ചില അനന്തരാവകാശികള്‍ക്ക് അനന്തര സ്വത്തില്‍ നിന്നും നല്‍കരുത്. അതല്ലെങ്കില്‍ അവരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതല്‍ നല്‍കണം എന്നെല്ലാമുള്ള വസ്വിയത്തുകള്‍ നിഷിദ്ധമാണ്. (മറിച്ച് അല്ലാഹു നിര്‍ണ്ണയിച്ച തോതനുസരിച്ച് മാത്രമാണ് നല്‍കേണ്ടത്). കാരണം അല്ലാഹു തബാറക തആല പറയുന്നു:

 

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ وَلِلنِّسَاء نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيبًا مَّفْرُوضًا

മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക്‌ ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. ( ധനം) കുറച്ചാകട്ടെകൂടുതലാകട്ടെ. അത്‌ നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു. [നിസാഅ്:7]. ശേഷം അല്ലാഹു പറഞ്ഞു:

مِن بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِّنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ


ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. [നിസാഅ്:12]. (വസ്വിയത്ത് ദ്രോഹകരമാകരുത് അഥവാ അല്ലാഹുവിന്‍റെ വിധിവിലക്കുകളെ മറികടക്കുന്നതാവരുത് എന്ന് ആയത്ത് പഠിപ്പിക്കുന്നു).അതുപോലെ റസൂല്‍ () പറഞ്ഞു:

لا ضرر ولا ضرار ، ومن ضار ضاره الله ، ومن شاق شاقه الله.

 

നിങ്ങള്‍ സ്വയം ഉപദ്രവിക്കുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുകയോ ചെയ്യരുത്. ആരെങ്കിലും ഉപദ്രവം ചെയ്‌താല്‍ അല്ലാഹുവും അവനെ ഉപദ്രവിക്കും. ആര് അക്രമം പ്രവര്‍ത്തിക്കുന്നുവോ അല്ലാഹുവും അവനെ അക്രമിക്കും (ശിക്ഷിക്കും). [صححه الألباني في سلسلة الصحيحة – مختصرة :250].


(വിവർതഥാകക്കുറിപ്പ് : സമാനമായ കാര്യം സൂറത്തുല്‍ ഹഷ്റിന്‍റെ നാലാമത്തെ ആയത്തിലും അല്ലാഹു ഉണര്‍ത്തുന്നുണ്ട്: വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.)

തുടരും ... 

വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ 

__________________________________

കഴിഞ്ഞ എപ്പിസോഡുകൾ: 

വീഡിയോ: 

EPISODE - 1 :  
https://youtu.be/ilhaAyZYzaY



പാഠഭാഗം മലയാള വിവർത്തനം: