Monday, June 22, 2020

അഹ്‌കാമുൽ ജനാഇസ് Episode -1 I രോഗി പാലിക്കേണ്ട കാര്യങ്ങൾ (1-3)


[സ്നേഹം നിറഞ്ഞ പഠിതാക്കളെ.. ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ ആരംഭിച്ച ശൈഖ് അൽബാനി (റ) യുടെ أحكام الجنائز وبدعها  (അഹകാമുൽ ജനാഇസ്) എന്ന ഗ്രന്ഥത്തിൻ്റെ ഓരോ എപ്പിസോഡിലും എടുക്കുന്ന പാഠഭാഗങ്ങളുടെ മലയാള വിവർത്തനം ആണ് താഴെ നൽകിയിരിക്കുന്നത്].  

EPISODE - 1 :   https://youtu.be/ilhaAyZYzaY

അദ്ധ്യായം ഒന്ന്:

ما يجب على المريض

രോഗി പാലിക്കേണ്ട കാര്യങ്ങള്‍:


ഒന്ന്:   

على المريض أن يرضى بقضاء الله، ويصبر على قدره، ويحسن الظن بربه، ذلك خير له

അല്ലാഹുവിന്‍റെ വിധിയിലും തീരുമാനത്തിലും തൃപ്തിപ്പെടുകയുംഅവന്‍റെ വിധിയില്‍ ക്ഷമ അവലംബിക്കുകയുംതന്‍റെ റബ്ബിനെക്കുറിച്ച് നല്ലത് മാത്രം ചിന്തിക്കുകയുംഎല്ലാം തന്‍റെ നന്മക്കാണ് എന്ന് കരുതുകയും ചെയ്യല്‍ രോഗിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്‌. 

കാരണം റസൂല്‍ (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു:

عجبا لأمر المؤمن إن أمره له كله خير، وليس ذلك لأحد إلا للمؤمن، إن أصابته سراء شكر فكان خيرا له، وإن أصابته ضراء صبر فكان خيرا له.

“ഒരു സത്യവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരമാണ്. അവന് ഭവിക്കുന്നതെല്ലാം അവന്‍റെ നന്മാക്കാണ്. ആ (സൗഭാഗ്യം) ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമില്ല. (കാരണം) അവന് വല്ല നന്മയുമുണ്ടായാല്‍ അവന്‍ അല്ലാഹുവിന് നന്ദി കാണിക്കുന്നു. അപ്പോള്‍ അതവന് നന്മയായി മാറുന്നു. അവന് വല്ല ദോഷവുമുണ്ടായാല്‍ അവന്‍ ക്ഷമിക്കുന്നു. അപ്പോള്‍ അതും അവന് നന്മയായി മാറുന്നു.” – [صحيح الترغيب والترهيب : 3398].

അതുപോലെ മറ്റൊരു ഹദീസിൽ നബി (സ) പറഞ്ഞു:

لا يموتن أحدكم إلا وهو يحسن الظن بالله تعالى

 “പരമോന്നതനായ അല്ലാഹുവിനെപ്പറ്റി നല്ലത് മാത്രം കരുതുന്നവരായിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരണപ്പെടരുത്.” – [صحيح الترغيب والترهيب : 3385].

 

രണ്ട് :  

وينبغي عليه أن يكون بين الخوف والرجاء، يخاف عقاب الله على ذنوبه، ويرجو رحمة ربه ، لحديث أنس..

അതുപോലെ ഒരു രോഗി എപ്പോഴും ഭയത്തിനും പ്രതീക്ഷക്കും ഇടയിലായിരിക്കണം. അതായത് അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും. ഇമാം തിര്‍മിദിയും മറ്റു മുഹദ്ദിസീങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്ത അനസ്(റ) ഉദ്ദരിക്കുന്ന പ്രസിദ്ധമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 

عن أنس أيضا رضي الله عنهأن النبي صلى الله عليه وسلم دخل على شاب وهو في الموت، فقالكيف تجدك؟، قالأرجو الله يا رسول الله، وإني أخاف ذنوبي، فقال رسول الله صلى الله عليه وسلملا يجتمعان في قلب عبد في مثل هذا الموطن إلا أعطاه الله ما يرجو وأمنه مما يخاف.


“മരണാസന്നനായ ഒരു യുവാവിന്‍റെ അടുക്കലേക്ക് റസൂല്‍ (സ) പ്രവേശിച്ചു. അദ്ദേഹം ചോദിച്ചു: എന്താണ് നിനക്കനുഭവപ്പെടുന്നത്
 ?. അവന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ അല്ലാഹുവാണ് സത്യം ഞാന്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്‍റെ പാപങ്ങളെയോര്‍ത്ത് ഭയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞു: (ഭയവും പ്രതീക്ഷയും) അവ രണ്ടും ഒരു ദാസൻ്റെ ഹൃദയത്തില്‍ ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സംഗമിക്കുന്ന പക്ഷം അവന്‍ ഏതൊരു കാര്യമാണോ പ്രതീക്ഷിക്കുന്നത് അത് അല്ലാഹു അവന് നല്‍കാതിരിക്കില്ല. ഏതൊരു കാര്യത്തെയാണോ അവന്‍ ഭയപ്പെടുന്നത് അതില്‍ നിന്നവന് നിര്‍ഭയത്വം നല്‍കാതിരിക്കുകയുമില്ല.” – [صحيح الترغيب والترهيب : 3383].

 

മൂന്ന്: 

ومهما اشتد به المرض، فلا يجوز له أن يتمنى الموت، لحديث أم الفض رضي الله عنها

രോഗം എത്ര മൂര്‍ച്ചിച്ചാലും അവന്‍ മരണത്തെ ആഗ്രഹിക്കരുത്. കാരണം ഉമ്മുൽ ഫള്ൽ (റ) ഉദ്ദരിച്ച ഹദീസിൽ ഇപ്രകാരം കാണാം:  

: " أن رسول الله صلى الله عليه وسلم دخل عليهم، وعباس عم رسول الله يشتكي، فتمنى عباس الموت، فقال له رسول الله صلى الله عليه وسلم: يا عم! لا تتمن الموت، فإنك إن كنت محسنا، فأن تؤخر تزداد إحسانا إلى إحسانك خير لك، وإن كنت مسيئا فأن تؤخر فتستعتب من إساءتك خير لك، فلاتتمن الموت ".


"നബി (സ) പിതൃവ്യൻ അബ്ബാസ് (റ) ആ സമയത്ത് രോഗബാധിതനായിരിക്കെ, റസൂൽ (സ) അവരുടെ അരികിലേക്ക് പ്രവേശിച്ചു.  അപ്പോൾ "ഞാനൊന്ന് മരിച്ച് പോയെങ്കിൽ" എന്ന് അബ്ബാസ് (റ) പറയുകയുണ്ടായി. ആ സന്ദർഭത്തിൽ അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: അല്ലയോ പിതൃവ്യാ.. താങ്കൾ മരണത്തെ ആഗ്രഹിക്കരുത്. കാരണം താങ്കൾ ഒരു സൽക്കർമ്മിയാണ് എങ്കിൽ, താങ്കൾക്ക് ഇനിയും സാവകാശം ലഭിക്കുന്നത് താങ്കളുടെ നന്മകളിലേക്ക് ഇനിയും നന്മകൾ അധികാരിപ്പിക്കാനുള്ള അവസരമുണ്ടാകും എന്നതിലാണ് താങ്കൾക്ക് നന്മയുള്ളത്. ഇനി താങ്കൾ ഒരു തെറ്റുകാരനാണ് എങ്കിൽ, സാവകാശം ലഭിക്കുന്നതിലൂടെ താങ്കളുടെ തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങാൻ സാധിക്കുമെന്നത്തിലും താങ്കൾക്ക് നന്മയാണുള്ളത്. അതുകൊണ്ട് താങ്കൾ മരണത്തെയാഗ്രഹിക്കരുത്"  - [أخرجه حاكم: 1/ 339]. 

അതുപോലെ നബി (സ) പറഞ്ഞു:

فإن كان ولا بد فاعلا، فليقلاللهم أحيني ما كانت الحياة خيرا لي، وتوفني إذا كانت الوفاة خيرا لي.

“(മരണത്തെയാഗ്രഹിക്കുകയെന്നത്)  അനിവാര്യമായി വന്നാല്‍ അവനിപ്രകാരം പറഞ്ഞുകൊള്ളട്ടെ : “അല്ലാഹുവേ ജീവിച്ചിരിക്കുന്നതിലാണ് എനിക്ക് നന്മയുള്ളത് എങ്കില്‍ നീയെന്നെ ജീവിപ്പിക്കേണമേ. മരണപ്പെടുന്നതിലാണ് എനിക്ക് നന്മയുള്ളതെങ്കില്‍ നീയെന്നെ മരിപ്പിക്കേണമേ.” – [رواه البيهقي: 3/ 377].

 __________________________________________

ബാക്കി ഭാഗം അടുത്ത എപ്പിസോഡിൽ പഠിക്കാം... തുടർപഠനത്തിനായി ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക: https://www.youtube.com/c/FiqhussunnaTV

അല്ലാഹു അനുഗ്രഹിക്കട്ടെ ...