അല്ലാഹുവിന്റെ
മഹത്തായ ദ്രിഷ്ടാന്തങ്ങളില്‍ പെട്ടതാണ് കാറ്റ്.. മനുഷ്യര്‍ക്ക് ഒരു
താക്കീത് എന്ന നിലയിലോ , ദ്രിഷ്ടാന്തം എന്ന നിലയിലോ, ശിക്ഷ എന്ന നിലയിലോ കാറ്റ് അടിച്ചു വീശാം .
" കാറ്റ് അല്ലാഹുവിന്റെ കാരുണ്യത്തില്‍പെട്ടതാണ്. അത് കാരുണ്യമായും ശിക്ഷയായും ഇറങ്ങും " . - [അബൂ ദാവൂദ്].
മനുഷ്യന്റെ നിസ്സഹായതയും ലോക രക്ഷിതാവിന്റെ സര്‍വാധിപത്യവും ആണ് അത് സൂചിപ്പിക്കുന്നത്.. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാപ മോചനം ചോദിച്ച് അല്ലാഹുവിങ്കലേക്ക് ഖേദിച്ച് മടങ്ങുകയും, അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുകയും, അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. കൂടാതെ ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്യുകയും, ദാനധര്‍മ്മങ്ങള്‍ ചയ്യുകയും , അല്ലാഹുവിങ്കലേക്ക് ഖേദിച്ച് മടങ്ങി ദിക്റിലും ദുആഇലും മുഴുകുകയും ചെയ്യുക എന്നും പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട് ...
ശക്തമായ ഇടിമിന്നല്‍ , ശക്തമായ മഴ, കാറ്റ് , ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുക . ആയിശ (رضي الله عنها) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ശക്തമായ കാറ്റ് വീശുമ്പോള്‍ പ്രവാചകന്(ﷺ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു :
അതുപോലെ ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പ്രവാചകന്(ﷺ) പറഞ്ഞു :
അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് എങ്ങനെയാണ് ഒരു വിശ്വാസിക്ക് നിര്‍ഭയവാനായിരിക്കുവാന്‍ സാധിക്കുക. അല്ലാഹു പറയുന്നു:
എന്നാല്‍ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ചും ,അതോടൊപ്പം അവന്റെ വേദനാജനകമായ ശിക്ഷയെ കുറിച്ചും ഒരേ സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങളും, ദൃഷ്ടാന്തങ്ങളും എല്ലാം ലഭിച്ചാലും അഹങ്കാരിയുടെയും, അവിശ്വാസിയുടെയും, കപടവിശ്വാസിയുടെയുമൊക്കെ മനസ്സുകള്‍ അശ്രദ്ധമായിരിക്കും. അവരാണ് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരായിരിക്കുന്നവര്‍.
അതെ തെമ്മാടികളും, അവിശ്വാസികളുമെല്ലാം അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് അശ്രദ്ധരായിരിക്കും. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച് ഓര്‍ക്കാന്‍, അവന്റെ ദ്രിഷ്ടാന്തങ്ങളില്‍ ചിന്തിക്കാന്‍ അവര്‍ക്കെവിടെയാണ് സമയം.
അല്ലാഹുവിന്റെ ദൃഷ്ടാന്തമായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന കാറ്റ് അടിച്ചുവീശുമ്പോള്‍ അതിനെ കേവലം കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഒരു പ്രകൃതിക്ഷോഭം മാത്രമാക്കി ചിലര്‍ അവതരിപ്പിക്കുന്നത് കാണാം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് വന്ന വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അതില്‍ തീര്‍ച്ചയായും ഒരുപാട് പഠിക്കാനുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഒരിക്കലും തന്നെ കാറ്റിനെ പഴിക്കരുത്. മോശമായ കാര്യങ്ങള്‍ പറയരുത്. പ്രവാചകന്(ﷺ) പറഞ്ഞു:
الريح من روح الله تأتي بالرحمة وتأتي
بالعذاب
മനുഷ്യന്റെ നിസ്സഹായതയും ലോക രക്ഷിതാവിന്റെ സര്‍വാധിപത്യവും ആണ് അത് സൂചിപ്പിക്കുന്നത്.. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാപ മോചനം ചോദിച്ച് അല്ലാഹുവിങ്കലേക്ക് ഖേദിച്ച് മടങ്ങുകയും, അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുകയും, അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. കൂടാതെ ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്യുകയും, ദാനധര്‍മ്മങ്ങള്‍ ചയ്യുകയും , അല്ലാഹുവിങ്കലേക്ക് ഖേദിച്ച് മടങ്ങി ദിക്റിലും ദുആഇലും മുഴുകുകയും ചെയ്യുക എന്നും പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട് ...
ശക്തമായ ഇടിമിന്നല്‍ , ശക്തമായ മഴ, കാറ്റ് , ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുക . ആയിശ (رضي الله عنها) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ശക്തമായ കാറ്റ് വീശുമ്പോള്‍ പ്രവാചകന്(ﷺ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു :
" اللهم إني أسألك خيرها وخير ما فيها وخير ما أرسلت به ، وأعوذ بك من شرها وشر ما فيها وشر ما أرسلت به " - رواه مسلم
നമസ്കാരം അനുവദനീയമായ സമയം ആണ് എങ്കില്‍, നമസ്കാരത്തില്‍ മുഴുകുക, അല്ല എങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നും പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട് .. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്ന സമയത്ത് അല്ലാഹുവിന്റെ അധ്യാപനങ്ങളെ കുറിച്ച് അശ്രദ്ധക്കാരായ ആളുകളില്‍ പെട്ട് പോകാതിരിക്കാനും അവന് ഇഷ്ടമുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതരാവാനും വേണ്ടിയാണ് അവര്‍ അപ്രകാരം പറഞ്ഞിട്ടുള്ളത്..
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒരു വിശ്വാസി ചെയ്യേണ്ടത് പാപമോചനത്തെ ചോദിക്കുകയും, തിന്മകളില് നിന്നും ഖേദിച്ച് മടങ്ങുകയുമാണ്, സൂര്യ ഭ്രമണം ഉണ്ടാകുന്ന സമയത്തെ കുറിച്ച് പ്രവാചകന്(ﷺ) പറഞ്ഞ ഒരു ഹദീസില്‍ ഇപ്രകാരം കാണാം :
അല്ലാഹു പറയുന്നു:
" അല്ലാഹുവേ
ഞാന്‍ നിന്നോട് അതിന്റെ നന്മയും, അതിലടങ്ങിയിട്ടുള്ള നന്മയും, അത്
എന്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ നന്മയും ചോദിക്കുന്നു ,,,,
അല്ലാഹുവേ അതിന്റെ തിന്മയില് നിന്നും, അതില്‍ അടങ്ങിയിട്ടുള്ള തിന്മയില്
നിന്നും, അത് എന്തൊരു കാര്യത്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ
തിന്മയില് നിന്നും നിന്നില്‍ ശരണം തേടുന്നു " - [റവാഹു മുസ്ലിം].
നമസ്കാരം അനുവദനീയമായ സമയം ആണ് എങ്കില്‍, നമസ്കാരത്തില്‍ മുഴുകുക, അല്ല എങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നും പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട് .. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്ന സമയത്ത് അല്ലാഹുവിന്റെ അധ്യാപനങ്ങളെ കുറിച്ച് അശ്രദ്ധക്കാരായ ആളുകളില്‍ പെട്ട് പോകാതിരിക്കാനും അവന് ഇഷ്ടമുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതരാവാനും വേണ്ടിയാണ് അവര്‍ അപ്രകാരം പറഞ്ഞിട്ടുള്ളത്..
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒരു വിശ്വാസി ചെയ്യേണ്ടത് പാപമോചനത്തെ ചോദിക്കുകയും, തിന്മകളില് നിന്നും ഖേദിച്ച് മടങ്ങുകയുമാണ്, സൂര്യ ഭ്രമണം ഉണ്ടാകുന്ന സമയത്തെ കുറിച്ച് പ്രവാചകന്(ﷺ) പറഞ്ഞ ഒരു ഹദീസില്‍ ഇപ്രകാരം കാണാം :
فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفاره
"
" നിങ്ങള്‍ അത് വീക്ഷിച്ചാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ദിക്റിലേക്കും,
ദുആഇലേക്കും, ഇസ്തിഗ്ഫാറിലേക്കും ധൃതി കൂട്ടുക " - [ബുഖാരി, മുസ്ലിം].
അല്ലാഹു പറയുന്നു:
وَمَا كَانَ
اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
" അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല". [അന്‍ഫാല്‍- 33].അതുപോലെ ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പ്രവാചകന്(ﷺ) പറഞ്ഞു :
الراحمون يرحمهم الرحمن ، ارحموا من في الأرض يرحمكم من في السماء - رواه الترمذي
"
കാരുണ്യം കാണിക്കുന്നവരോട് പരമകാരുണ്യകനും കരുണ കാണിക്കും,
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ
കാണിക്കും " - [തിര്‍മിദി]. ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഷെയ്ഖ് ഇബ്നു
ബാസ് (റഹിമഹുല്ലാഹ്) പറയുന്നത് : അപകടങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍
ധാരാളമായി സദഖ ചെയ്യുക, പാവങ്ങളോട് കരുണ കാണിക്കുക എന്നതെല്ലാം
അല്ലാഹുവിന്റെ കാരുണ്യവും സംരക്ഷണവും ഇറങ്ങാന്‍ കാരണമായിത്തീരും എന്നതാണ്
...
അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് എങ്ങനെയാണ് ഒരു വിശ്വാസിക്ക് നിര്‍ഭയവാനായിരിക്കുവാന്‍ സാധിക്കുക. അല്ലാഹു പറയുന്നു:
أَمْ أَمِنْتُمْ أَنْ يُعِيدَكُمْ فِيهِ تَارَةً أُخْرَى فَيُرْسِلَ
عَلَيْكُمْ قَاصِفًا مِنَ الرِّيحِ فَيُغْرِقَكُمْ بِمَا كَفَرْتُمْ ثُمَّ لَا
تَجِدُوا لَكُمْ عَلَيْنَا بِهِ تَبِيعًا
"അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന് നിങ്ങളെ അവിടേക്ക് തിരിച്ചുകൊണ്ടുപോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന് ഒരു തകര്‍പ്പന്‍ കാറ്റ് അയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന് മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്കുവേണ്ടി നമുക്കെതിരില്‍ നടപെടിയെടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ ?! ". . [ഇസ്റാഅ്-69].എന്നാല്‍ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ചും ,അതോടൊപ്പം അവന്റെ വേദനാജനകമായ ശിക്ഷയെ കുറിച്ചും ഒരേ സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (49) وَ أَنَّ عَذَابِي هُوَ الْعَذَابُ الأَلِيمَ(50)
"(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് നീ എന്റെ ദാസന്മാരെ വിവരമറിയിക്കുക(49) എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക). (50) [ ഹിജ്ര്-49,50]. എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങളും, ദൃഷ്ടാന്തങ്ങളും എല്ലാം ലഭിച്ചാലും അഹങ്കാരിയുടെയും, അവിശ്വാസിയുടെയും, കപടവിശ്വാസിയുടെയുമൊക്കെ മനസ്സുകള്‍ അശ്രദ്ധമായിരിക്കും. അവരാണ് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരായിരിക്കുന്നവര്‍.
فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ
قَالُوا هَذَا عَارِضٌ مُمْطِرُنَا بَلْ هُوَ مَا اسْتَعْجَلْتُمْ بِهِ رِيحٌ
فِيهَا عَذَابٌ أَلِيمٌ
"" അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്വരകള്‍ക്കഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്കുന്ന ഒരു മേഘം!. അല്ല നിങ്ങള്‍ എന്തൊന്നിന് ധൃതി കൂട്ടിയോ അത് തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍ക്കോള്ളുന്ന ഒരു കാറ്റ്". [അഹ്ഖാഫ്- 24].അതെ തെമ്മാടികളും, അവിശ്വാസികളുമെല്ലാം അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് അശ്രദ്ധരായിരിക്കും. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച് ഓര്‍ക്കാന്‍, അവന്റെ ദ്രിഷ്ടാന്തങ്ങളില്‍ ചിന്തിക്കാന്‍ അവര്‍ക്കെവിടെയാണ് സമയം.
وَمَا تُغْنِي
الْآَيَاتُ وَالنُّذُرُ عَنْ قَوْمٍ لَا يُؤْمِنُونَ
" " വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദ്രിഷ്ടാന്തങ്ങളും താക്കീതുകളും എന്ത് ഫലം ചെയ്യാനാണ് ?! ". [യൂനുസ്: 101].അല്ലാഹുവിന്റെ ദൃഷ്ടാന്തമായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന കാറ്റ് അടിച്ചുവീശുമ്പോള്‍ അതിനെ കേവലം കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഒരു പ്രകൃതിക്ഷോഭം മാത്രമാക്കി ചിലര്‍ അവതരിപ്പിക്കുന്നത് കാണാം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് വന്ന വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അതില്‍ തീര്‍ച്ചയായും ഒരുപാട് പഠിക്കാനുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഒരിക്കലും തന്നെ കാറ്റിനെ പഴിക്കരുത്. മോശമായ കാര്യങ്ങള്‍ പറയരുത്. പ്രവാചകന്(ﷺ) പറഞ്ഞു:
لا تسبوا الريح فإذا رأيتم ما تكرهون فقولوا اللهم إنا نسألك من خير هذه
الريح وخير ما فيها وخير ما أُمرت به ونعوذ بك من شر هذه الريح وشر ما فيها وشر
ما أمرت به
" നിങ്ങള്‍ കാറ്റിനെ പഴിക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വല്ല കാര്യവും (കാറ്റിനാല്‍ ഉണ്ടായാല്‍) നിങ്ങള്‍ ഇപ്രകാരം പറയുക: അല്ലാഹുവേ
ഞാന്‍ നിന്നോട് ഈ കാറ്റിന്റെ നന്മയും, അതിലടങ്ങിയിട്ടുള്ള നന്മയും, അത്
എന്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ നന്മയും ചോദിക്കുന്നു ,,,,
അല്ലാഹുവേ അതിന്റെ തിന്മയില് നിന്നും, അതില്‍ അടങ്ങിയിട്ടുള്ള തിന്മയില്
നിന്നും, അത് എന്തൊരു കാര്യത്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ
തിന്മയില് നിന്നും നിന്നില്‍ ശരണം തേടുന്നു " [തിര്‍മിദി].
അതെ,
തനിക്ക് അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ വന്നെത്തുമ്പോള്‍ അല്ലാഹുവിന്റെ
വിധിക്ക് കീഴൊതുങ്ങി അവനിലേക്ക് എല്ലാം ഭരമേല്‍പ്പിച്ച് അവന്റെ വിധിയില്‍
തൃപ്തിപ്പെടുന്നവനായിരിക്കും വിശ്വാസി. അതാണല്ലോ അല്ലാഹു വിശുദ്ധ
ഖുര്‍ആനില്‍ പറഞ്ഞത്:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ
مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ ()
الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا
إِلَيْهِ رَاجِعُونَ
" കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്: 'ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും". [അല്‍ ബഖറ 155, 156].
അതിനു തൊട്ടുശേഷമുള്ള ആയത്തില്‍ അവര്‍ക്ക് അല്ലാഹു നല്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് പറയുന്നത് :
أُولَئِكَ عَلَيْهِمْ صَلَوَات مِنْ رَبّهمْ وَرَحْمَة وَأُولَئِكَ هُمْ الْمُهْتَدُونَ
"അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്ഗം പ്രാപിച്ചവര്‍". [അല്‍ബഖറ: 157].
അല്ലാഹു നമ്മെ സന്മാര്ഗം പ്രാപിച്ചവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ. അവന്റെ കോപത്തിനും ശിക്ഷക്കും അര്‍ഹാരാകുന്ന ആളുകളില്‍ പെടുത്താതിരിക്കട്ടെ. നമ്മെയും, നമ്മുടെ കുടുംബത്തെയും, നമ്മുടെ സഹോദരങ്ങളെയും, നമ്മുടെ രാജ്യത്തെയും അവന്റെ കാരുണ്യം ആവരണം ചെയ്യുമാറാകട്ടെ... നാഥാ ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പ്പിചിരിക്കുന്നു. നേരായ പാതയില്‍ ജീവിച്ച് മരിക്കാനുള്ള തൗഫീഖ് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നീ നല്കേണമേ ...
അല്ലാഹു അനുഗ്രഹിക്കട്ടെ...
അതിനു തൊട്ടുശേഷമുള്ള ആയത്തില്‍ അവര്‍ക്ക് അല്ലാഹു നല്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് പറയുന്നത് :
أُولَئِكَ عَلَيْهِمْ صَلَوَات مِنْ رَبّهمْ وَرَحْمَة وَأُولَئِكَ هُمْ الْمُهْتَدُونَ
"അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്ഗം പ്രാപിച്ചവര്‍". [അല്‍ബഖറ: 157].
അല്ലാഹു നമ്മെ സന്മാര്ഗം പ്രാപിച്ചവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ. അവന്റെ കോപത്തിനും ശിക്ഷക്കും അര്‍ഹാരാകുന്ന ആളുകളില്‍ പെടുത്താതിരിക്കട്ടെ. നമ്മെയും, നമ്മുടെ കുടുംബത്തെയും, നമ്മുടെ സഹോദരങ്ങളെയും, നമ്മുടെ രാജ്യത്തെയും അവന്റെ കാരുണ്യം ആവരണം ചെയ്യുമാറാകട്ടെ... നാഥാ ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പ്പിചിരിക്കുന്നു. നേരായ പാതയില്‍ ജീവിച്ച് മരിക്കാനുള്ള തൗഫീഖ് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നീ നല്കേണമേ ...
അല്ലാഹു അനുഗ്രഹിക്കട്ടെ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് PN