Tuesday, December 25, 2012

മത സംരക്ഷണത്തിന്‍റെ പേരില്‍ തന്നെ അല്ലാഹുവിന്‍റെ മതത്തെ മാറ്റിയെഴുതുന്നവരും, യുക്തിവാദികളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ പ്രവാചക വചനങ്ങളെ പരിഹസിക്കുന്നവരും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു.



الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

"ലാ ഇലാഹ ഇല്ലല്ലാഹ്" എന്നത് സാക്ഷാല്‍ക്കരിക്കുന്നിടത്താണ് സൂഫികള്‍ പിഴച്ചു പോയതെങ്കില്‍.... "മുഹമ്മദുന്‍ റസൂലുല്ലാഹ്" എന്നത് സാക്ഷാല്‍ക്കരിക്കുന്നിടത്താണ് മറ്റു ചിലര്‍ പിഴച്ചു പോയത്.

മത സംരക്ഷണത്തിന്‍റെ പേരില്‍ തന്നെ അല്ലാഹുവിന്‍റെ മതത്തെ മാറ്റിയെഴുതുന്നവരും, യുക്തിവാദികളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ പ്രവാചക വചനങ്ങളെ പരിഹസിക്കുന്നവരും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. ദൈവികാദ്യാപനങ്ങളെക്കാള്‍ യോഗ്യത തന്‍റെ യുക്തിക്കാണെന്ന് കരുതുന്നവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് പ്രമാണങ്ങളോടുള്ള പരിഹാസമെന്നത് ഞാന്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. പ്രവാചക വചനങ്ങളെ നിന്ദിക്കാനായി പണവും സമയവും മാത്രമല്ല മതത്തെയും ഉപയോഗിക്കുന്ന നന്ദി കെട്ട ചില മനുഷ്യര്‍ . പൂരപ്പറമ്പില്‍ പോക്കറ്റടിക്കുന്നവന്‍ തന്നെ കള്ളനെ തിരയാന്‍ ആളെക്കൂട്ടുന്ന പോലെ പാശ്ചാത്യര്‍ നടത്തുന്ന പ്രവാചക നിന്ദക്കെതിരെ കൊടിപിടിക്കാനും ഇവര്‍ തന്നെ മുന്നിലുണ്ടാവും..

വളരെ ലാഘവത്തോടെ ദൈവികാധ്യാപനങ്ങളെ പരിഹസിക്കുന്നവര്‍ സൂറത്തു തൗബയിലെ ഈ വചനമെങ്കിലും ഒന്ന് വായിച്ചിരുന്നെങ്കില്‍ !!!!!!

ولئن سألتهم ليقولن إنما كنا نخوض ونلعب ، قل أبالله وآياته ورسوله كنتم تستهزءون

"നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദ്രഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത് " [ തൗബ- 65].

(അമാനി മൗലവിയുടെ തഫ്സീറില്‍ ഈ ആയതിന്‍റെ അവതരണ പശ്ചാത്തലം ഒന്ന് പരിശോധിക്കുന്നത് ഒരുപക്ഷെ ഇതിന്‍റെ ഗൌരവം മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സഹായകമായേക്കാം. നമുക്കൊരു തമാശയായി തോന്നിയേക്കാവുന്ന പരാമര്‍ശമാണ് ഈ ആയത്ത് അവതരിക്കാന്‍ തന്നെ കാരണം. )

എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരക്കാരോടുള്ള അവന്‍റെ നിലപാട് എന്തായിരിക്കണം എന്ന് സൂറത്തു നിസാഇല്‍ വളരെ കൃത്യമായി പഠിപ്പിക്കുന്നുണ്ട് :

وقد نزل عليكم في الكتاب أن إذا سمعتم آيات الله يكفر بها ويستهزأ بها فلا تقعدوا معهم حتى يخوضوا في حديث غيره ، إنكم إذا مثلهم ، إن الله جامع المنافقين والكافرين في جهنم جميعا

" അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളേയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും " [നിസാഅ്- 140]