Saturday, October 29, 2016

ഹൂത്തികളുടെ മിസൈല്‍ ആക്രമണം, പരിശുദ്ധ ഹറമിനെതിരെയുള്ള ശിയാ ഭീകരതയുടെ നേര്‍രൂപം ചില ചരിത്ര വസ്തുതകളിലൂടെ.


മക്കയിലേക്ക് ഹൂത്തികള്‍ തൊടുത്ത് വിട്ട മിസൈല്‍ സഖ്യസേന നിര്‍വീര്യമാക്കി അല്‍ഹംദുലില്ലാഹ്...

"മക്കയെ ലക്ഷ്യമാക്കി യമനില്‍ നിന്നും ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു. മക്കയില്‍ നിന്നും അറുപത്തി അഞ്ചു കിലോമീറ്റര്‍ അകലെ വെച്ചാണ് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിറ്റില്ല. യമനിലെ സആദയില്‍ നിന്നാണ് മക്ക ലക്ഷ്യമാക്കി മിസൈല്‍ വന്നത്. സംഭവത്തെ തുടര്‍ന്ന് സആദയിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സൌദി സേന തകര്‍ത്തതായും ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ നിന്നും എണ്ണൂറ് കിലോമീറ്റര്‍ അകലെയാണ് യമനി സആദ നഗരം. ഒരാഴ്ച മുന്പ് താഇഫ് നഗരത്തെ ലക്ഷ്യമാക്കിയും ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
മുസ്ലിംകളുടെ പവിത്ര സ്ഥലങ്ങളെ ആക്രമിക്കുന്ന നടപടി അപലപനീയമാണെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈല്‍ പ്രസ്താവനിയില്‍ പറഞ്ഞു." - [വാര്‍ത്ത].

www.fiqhussunna.com

ഏറെ അത്ഭുതത്തോടെയാണ് നമ്മില്‍ പലരും ഈ വാര്‍ത്ത വായിച്ചത്. എന്നാല്‍ ഇത് ചരിത്രത്തിന്‍റെ തനിയാവര്‍ത്തനം മാത്രമാണ്. മുന്‍പ് ഹജറുല്‍ അസ്'വദ് ഇളക്കിക്കൊണ്ടുപോയ ചരിത്രം ശിയക്കള്‍ക്ക് ഉണ്ട്. മാത്രമല്ല ഖുമ്മിലെ തങ്ങളുടെ ആരാധനാ കേന്ദ്രത്തിന് മക്കയെക്കാലും കഅബയെക്കാളും പവിത്രത ഉണ്ടെന്നും, ഹജറുല്‍ അസ്'വദിനെ അവിടേക്ക് മാറ്റി സ്ഥാപിക്കാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും ഇവരുടെ ഗ്രന്ഥങ്ങളില്‍ പരസ്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്.

ഇവരുടെ വിഖ്യാത ഗ്രന്ഥമായ അല്‍വാഫിയില്‍ പറയുന്നു:  “അല്ലയോ കൂഫക്കാരെ, അല്ലാഹു മറ്റാര്‍ക്കും നല്‍കാത്ത ഒരു ശ്രേഷ്ടത നല്‍കി നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ മുസ്വല്ലയാണ് ആദമിന്റെയും, നൂഹിന്റെയും, ഇദ്’രീസിന്‍റെയും ഇബ്രാഹീമിന്‍റെയും മുസ്വല്ല. അതില്‍ ഹജറുല്‍ അസ്’വദ് പ്രതിഷ്ടിചിട്ടല്ലാതെ ഇനി രാപ്പകലുകള്‍ നീങ്ങുകയില്ല.” –  (അല്‍വാഫി- കാശാനി : 1/215).

ഇതിന്‍റെ സാക്ഷാല്‍ക്കാരമെന്നോണം ഹിജ്റ 317ല്‍ ശിയാ വിഭാഗമായ ഖറാമിതകള്‍ ഹജറുല്‍ അസ്'വദ്  കഅബയില്‍ നിന്നും ഇളക്കി, ആദ്യം ബഹ്റൈനിലേക്കും പിന്നീട് കൂഫയിലേക്കും കൊണ്ടുപോയി. പിന്നീട് ഏകദേശം 22 വര്‍ഷക്കാലം ഹജറുല്‍ അസ്'വദ് അവര്‍ കൈവശപ്പെടുത്തി വച്ചു. ഹിജ്റ 339 ലാണ് പിന്നീടത് പുനര്‍സ്ഥാപിക്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ ജീവിച്ച മഹാനായ ഇമാം ഖിറഖി റഹിമഹുല്ല തന്‍റെ ഫിഖ്ഹ് ഗ്രന്ഥത്തില്‍ ഹജ്ജിനെപ്പറ്റി വിശദീകരിക്കവേ, 'പിന്നീട് നിങ്ങള്‍ ഹജറുല്‍ അസ്'വദിനെ സ്പര്‍ശിക്കുക' ഹജറുല്‍ അസ്'വദ് അവിടെയുണ്ടെങ്കില്‍' എന്ന് രേഖപ്പെടുത്തിയത് കാണാം. കാരണം അവര്‍ അതിളക്കി മാറ്റിയ കാലഘട്ടത്തിലാണ് അദ്ദേഹം  തന്‍റെ ഗ്രന്ഥം രചിച്ചത്.

മാത്രമല്ല തീവ്ര-ശിയാ ചിന്താഗതിക്കാരായ സ്വഫവികളുടെ എക്കാലത്തെയും ആഗ്രഹമാണ് മസ്ജിദുല്‍ ഹറം പൊളിച്ച് നീക്കുക എന്നത്. തങ്ങള്‍ കാത്തു നില്‍ക്കുന്ന 'മഹ്ദി' രംഗപ്രവേശം ചെയ്‌താല്‍ മസ്ജിദുല്‍ ഹറാം പൊളിച്ച് നീക്കുകയും ശേഷം അതിന്‍റെ സൂക്ഷിപ്പുകാരെ വധിച്ച് അവിടെ തൂക്കിയിടുമെന്നും ഇവരുടെ പുസ്തകത്തില്‍ പറയുന്നു:
“മഹ്ദി വന്നാല്‍ മസ്ജിദുല്‍ ഹറാം പൊളിക്കുകയും ബനൂ ശൈബ ഗോത്രക്കാരുടെ കൈവെട്ടി കഅബയില്‍ തൂക്കുകയും ചെയ്യും. എന്നിട്ട് അതിന്‍റെ മേല്‍ ഇവരാണ് കഅബയെ കൊള്ളയടിച്ചവര്‍ എന്ന് എഴുതി വെക്കുകയും ചെയ്യും” (അല്‍ഇര്‍ഷാദ്- മുഫീദ്:411, അല്‍ഗൈബ – ത്വൂസി: 282)

നബി (സ) ഇമാം മഹ്ദിയുടെ ആഗമനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രതീക്ഷിക്കുന്ന മഹ്ദി അതല്ല. ഒരു മറക്ക് പിന്നില്‍ ഇന്നും ഒളിച്ചിരിക്കുകയും 'ഖുമൈനി', 'ഖാംനേഇ' തുടങ്ങിയ ഇവരുടെ ആത്മീയ നേതാക്കള്‍ക്ക് മറക്ക് പിന്നില്‍ നിന്ന് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നതായ മഹ്ദിയാണ് ഇവിടെ ഉദ്ദേശം.

മാത്രമല്ല ശിയാക്കളുടെ ഖബറാരാധന, ജൂതന്മാരില്‍ നിന്നും കടമെടുത്ത   ആചാരാനുഷ്ടാനങ്ങള്‍ ഇവയൊന്നും അംഗീകരിക്കാത്ത അറബികളെ വംശഹത്യ ചെയ്യാനും ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്: “നമുക്കും അറബികള്‍ക്കും ഇടയില്‍ ഇനി അറുകൊലയല്ലാതെ മറ്റൊന്നും ബാക്കിയില്ല.” – ( അല്‍ ഗൈബ – നുഅ്മാനി : 155, ബീഹാര്‍ അല്‍ അന്‍വാര്‍ : 52/349).
 
“നമ്മുടെ രാജ്യത്തെ അംഗീകരിക്കാത്തവന് യാതൊരു പരിഗണനയുമില്ല. നാം പ്രതീക്ഷിക്കുന്ന നേതാവ് ഉയിര്‍ത്തെഴുന്നേറ്റാല്‍ അവരുടെ രക്തം അല്ലാഹു നമുക്ക് അനുവദിച്ചിരിക്കുന്നു”. –
(ബിഹാര്‍ അല്‍ അന്‍വാര്‍ : 52/373).

മാത്രമല്ല അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരെ അംഗീകരിക്കുന്നവരെ നാസ്വിബിയാക്കള്‍ എന്ന് മുദ്രകുത്തുകയും അവരുടെ ധനവും സമ്പത്തും അപഹരിക്കാനും ഇവര്‍ ആഹ്വാനം ചെയ്യുന്നു: “അബൂബക്കര്‍ (റ) വിനെയും, ഉമര്‍ (റ) വിനെയും അലി (റ) വിനേക്കാള്‍ മുന്തിക്കുന്നവര്‍ നാസ്വിബികളാണ് ”. – (അസറാഇര്‍ : 471, വസാഇലുശീഅ : 6/341,342). അഥവാ അലി (റ) വിന് മുന്‍പ് അവര്‍ക്ക് ഖിലാഫത്ത് ലഭിച്ചതിനെ അംഗീകരിക്കല്‍ ഇവരുടെ വിശ്വാസത്തിന് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ: “ അവസരം കിട്ടുമ്പോഴെല്ലാം നാസ്വിബിയാക്കളുടെ പണം നിങ്ങള്‍ അപഹരിച്ചുകൊള്ളുക. അതില്‍ നിന്ന് അഞ്ചിലൊന്ന് നമുക്ക് നല്‍കുകയും ചെയ്യുക ” – (തഹ്ദീബുല്‍ അഹ്കാം – ത്വൂസി : 1/384).

മുസ്‌ലിം ലോകത്തോട്‌ ഇത്രയും ശത്രുതയുമുള്ള ആളുകളെ നമുക്ക് കാണാന്‍ സാധ്യമല്ല. ഇറാനില്‍ 1501 ല്‍ ഇസ്മാഈല്‍ സ്വഫവി എന്നയാളുടെ ഭരണത്തിന് കീഴില്‍ സ്ഥാപിക്കപ്പെട്ട സ്വഫവീ രാഷ്ട്രത്തിന്‍റെ പിന്തുടര്‍ച്ചയാണ് 1979 ലെ വിപ്ലവത്തിലൂടെ ഖുമൈനി ആവര്‍ത്തിച്ചത്. 50 വര്‍ഷത്തെ കൃത്യമായ പ്ലാനിങ്ങിലൂടെ അറബ് രാഷ്ട്രങ്ങള്‍ പിടിച്ചടക്കുകയാണ് ലക്ഷ്യം. ഇതിനെക്കുറിച്ച് തെളിവുകള്‍ സഹിതം മുന്‍പ് ഈയുള്ളവന്‍ വിശദീകരിച്ചിട്ടുണ്ട്. https://www.youtube.com/watch?v=kBeo0PL3Eu0

ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചും, പ്രതിരോധ സവിധാനങ്ങളിലെ നൂതന മാര്‍ഗങ്ങളെക്കുറിച്ചും അജ്ഞരായ യമനിലെ ഗോത്രവര്‍ഗക്കാരായ ഹൂത്തികള്‍ 800 ഓളം കിലോമീറ്റര്‍ താണ്ടുന്ന മിസൈല്‍ കണ്ടുപിടിച്ചുവെന്നും അത് വിക്ഷേപിച്ചുവെന്നും പറയുന്നത് അവിശ്വസനീയമാണ്. പക്ഷെ അവരുടെ പിന്നില്‍ ആര് എന്നത് മനസ്സിലാക്കിയാല്‍ ഈ അവിശ്വാസ്യത നീങ്ങും. അഹ്മദി നജാദിന്‍റെ ഗവര്‍ന്മെന്‍റില്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായിരുന്ന ഹൈദര്‍ മുസ്'ലിഹി നടത്തിയ പ്രഖ്യാപനത്തില്‍ തങ്ങള്‍ ഹൂത്തികളെ പിന്തുണക്കുന്നുവെന്ന് പരസ്യമായി പറഞ്ഞതാണ്.


സിറിയയില്‍ ഇറാനിയന്‍ ആര്‍മി നേരിട്ട് ആക്രമണത്തില്‍ പങ്കെടുക്കുന്നു. അനൗദ്യോഗിക സംഘടനകളുടെ കണക്കനുസരിച്ച് 4 ലക്ഷത്തിന് മുകളില്‍ മുസ്‌ലിംകളെ സിറിയയില്‍ കൊന്നൊടുക്കിക്കഴിഞ്ഞു. പിന്നെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരും സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടവരും വേറെയും. 22/aug/2015ന് UN പുറത്ത് വിട്ട കണക്കനുസരിച്ച് 191000 ആളുകള്‍ സിറിയയില്‍ കൊല്ലപ്പെട്ടു.



ഹോസ്പിറ്റലുകളിലും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഇത്രമാത്രം വരുമെങ്കില്‍ യാഥാര്‍ത്ഥ്യം എത്രമാത്രമായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇവിടെയാണ്‌ ഇറാനിലെ സ്വഫവീ - പേര്‍ഷ്യന്‍ ഭരണകൂടം ഇസ്ലാമിനോടും മുസ്ലിംകലോടും എത്രമാത്രം ശത്രുത വച്ചുപുലര്‍ത്തുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍. ഈ സന്ദര്‍ഭത്തിലും ഇറാനെ ഇസ്‌ലാമിക രാഷ്ട്രമായി വാഴ്ത്താനും സൗദിയെ കരിവാരിത്തേക്കാനും ശ്രമിക്കുന്ന അഭിനവ ഇസ്‌ലാമിസ്റ്റുകളോട് സഹതാപമേ ഉള്ളൂ. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലും മുന്‍കഴിഞ്ഞുപോയ ചരിത്ര വസ്തുതകളുടെ വെളിച്ചത്തിലും അവര്‍ സത്യത്തെ തിരിച്ചറിഞ്ഞെങ്കില്‍. പവിത്ര സ്ഥലങ്ങളെ ലക്ഷ്യം വെക്കുന്ന ഐസിസും ശിയാ ഭീകരതയും തമ്മില്‍ സമാനതകളേറെയാണ്. മാത്രമല്ല പരസ്യമായി ശത്രുതയിലാണെങ്കിലും   സിറിയന്‍ പട്ടാളത്തിലെ ഉന്നതപദവിയില്‍ ഉള്ള പലരും ISIS ന്‍റെ സ്ഥാനവും വഹിക്കുന്നത് നേരത്തെ സിറിയയില്‍ പിടിക്കപ്പെട്ടിരുന്നു. ഇസ്‌ലാമിനെതിരെ എന്ന ലക്ഷ്യത്തില്‍ ഒന്നിക്കുമ്പോഴും രണ്ടും രണ്ട് ചിന്താധാരയാണ്. അതുകൊണ്ടുതന്നെ രഹസ്യബന്ധം എന്നതിലുപരി ISIS പോലുള്ള  ഇസ്‌ലാം വിരുദ്ധ ശക്തികളെ വ്യവസ്ഥാപിതമായി ഉപയോഗിക്കാനുള്ള നീക്കമായെ അതിനെ കാണാന്‍ സാധിക്കൂ. അല്ലാഹുവില്‍ ശരണം...

അനുബന്ധ ലേഖനം: ഇറാന്റെ രഹസ്യ അജണ്ടകളും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ചെറുത്ത് നില്പും.  http://www.fiqhussunna.com/2016/02/blog-post_25.html